വിശാഖപട്ടണം: കുളിമുറി ദൃശ്യം ഒളിക്യാമറയിൽ പകർത്തി ഭീഷണിപ്പെടുത്തിയതിനെ തുടർന്ന് യുവതി ജീവനൊടുക്കി. ആന്ധ്രാ പ്രദേശിലെ ഗുണ്ടൂർ ജില്ലയിലാണ് സംഭവം. 32 വയസുള്ള യുവതിയാണ് താൻ ആത്മഹത്യ ചെയ്യാനുള്ള കാരണം വീഡിയോയിൽ പകർത്തിയ ശേഷം ജീവനൊടുക്കിയത്.
യുവതിയുടെ ബന്ധുക്കൾ തന്നെയാണ് കുളിമുറി ദൃശ്യം പകർത്തി ഭീഷണിപ്പെടുത്തിയതെന്ന് പൊലീസ് പറഞ്ഞു. യുവതി അറിയാതെ ദൃശ്യങ്ങൾ പകർത്തിയ ശേഷം ഇത് കാട്ടി യുവതിയോട് പണം ആവശ്യപ്പെടുകയായിരുന്നു.
വിഷം കഴിച്ച് ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് യുവതി മരിച്ചത്. ആത്മഹത്യ ചെയ്യുന്നതിന് മുൻപ് സംഭവങ്ങൾ വിവരിച്ചുകൊണ്ടുള്ള ഒരു വീഡിയോ ഇവർ ചിത്രീകരിച്ചിരുന്നു. ഇതിൽ നിന്നാണ് ബന്ധുക്കൾ ദൃശ്യങ്ങൾ പകർത്തിയതും പണം തട്ടാൻ ശ്രമിച്ചതുമെല്ലാം വ്യക്തമായത്.
താൻ അറിയാതെ ബന്ധുക്കൾ കുളിക്കുന്ന ദൃശ്യങ്ങൾ ചിത്രീകരിച്ചിരുന്നെന്നും പിന്നീട് ഇത് കണിച്ച് തന്നിൽ നിന്ന് പണം ആവശ്യപ്പെടുകയായിരുന്നു എന്നുമാണ് യുവതി ആരോപിക്കുന്നത്. ആത്മഹത്യ ചെയ്യുന്നതിനുമുമ്പ്, സംഭവം വിശദീകരിക്കുന്ന ഒരു സെൽഫി വീഡിയോ അവർ റെക്കോർഡുചെയ്‌തു.
ആശുപത്രിയിൽ നിന്ന് ബോധം വന്നസമയത്ത് വീഡിയോയെക്കുറിച്ച് വീട്ടുകാരോട് പറഞ്ഞതായും പൊലീസ് പറഞ്ഞു. പ്രതികൾ ലക്ഷങ്ങളാണ് ആവശ്യപ്പെട്ടതെന്നും വീഡിയോയിലുണ്ട്. സംഭവുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസം യുവതിയുടെ വീട്ടുകാർ പോലീസിൽ പരാതി നൽകിയിട്ടുണ്ട്. സുരേഷ്, സൂര്യറെഡ്ഢി, നാഗലക്ഷ്‌മി, ശ്രീനിവാസ റാവു, ലക്ഷ്‌മി. ഹരീഷ് എന്നിവർക്കെതിരെയാണ് കേസ് നൽകിയിരിക്കുന്നത്.
വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ലിങ്ക് ക്ലിക്ക് ചെയ്യുമല്ലോ..
Post A Comment: