ലക്‌നൗ: നദിയിലൂടെ ഒഴുകിയെത്തിയ നിലയിൽ നവജാത ശിശുവിനെ കണ്ടെത്തി. ഉത്തർപ്രദേശിലാണ് സംഭവം. യമുന നദിയിലൂടെയാണ് ഇരുമ്പു താലത്തിൽ കുഞ്ഞ് ഒഴുകി നടന്നത്. കുഞ്ഞിന്‍റെ കരച്ചിൽ കേട്ട് സമീപവാസികളാണ് ഓടിയെത്തിയത്. തുടർന്ന് ഇവർ പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു.
കുഞ്ഞിനെ രക്ഷിച്ച് ആശുപത്രിയിലെത്തിച്ചു. മധുരയിലെ വൃന്ദാവനിൽ ചാമുണ്ഡ ഘട്ടിൽ നിന്നാണ് കുഞ്ഞിനെ കണ്ടെത്തിയത്. ആരാണ് കുട്ടിയെ ഒഴുക്കി വിട്ടതെന്ന് കണ്ടെത്താൻ ശ്രമം തുടങ്ങിയിട്ടുണ്ട്. ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ച കുഞ്ഞ് ആരോഗ്യവാനാണ്.
ഇരുമ്പ് താലത്തില്‍ കുഞ്ഞിനെ കിടത്തിയ നിലയിലാണ് കണ്ടെത്തിയതെന്ന് പൊലീസ് പറയുന്നു. വെളുത്ത തുണിയില്‍ പൊതിഞ്ഞ നിലയിലായിരുന്നു കുഞ്ഞ്. പൊലീസെത്തിയാണ് നദിയില്‍ നിന്നും നവജാത ശിശുവിനെ രക്ഷിച്ചത്.
താലം മറിഞ്ഞ് കുഞ്ഞ് അപകടത്തില്‍ പെടാതിരുന്നത് ഭാഗ്യമാണെന്ന് പൊലീസ് പറയുന്നു. കുഞ്ഞിന്‍റെ യഥാർഥ ബന്ധുക്കളെ കണ്ടെത്താനായില്ലെങ്കില്‍ ദത്തെടുക്കല്‍ നടപടികളെ കുറിച്ച് ആലോചിക്കുമെന്നും അധികൃതര്‍ അറിയിച്ചു.
കുഞ്ഞിനെ ദത്തെടുക്കാന്‍ താത്പര്യം അറിയിച്ച് ഹിന്ദുസ്ഥാനി ബിരാദാരി വൈസ് പ്രസിഡന്‍റ് വിശാല്‍ ശര്‍മ രംഗത്തെത്തിയിട്ടുണ്ട്. കുഞ്ഞിനെ ആരും ദത്തെടുക്കാന്‍ തയ്യാറായില്ലെങ്കില്‍ ജില്ലാ ഭരണകൂടത്തിന്‍റെ അനുമതി ലഭിച്ചാല്‍ തങ്ങള്‍ സംരക്ഷിക്കാമെന്നും അദ്ദേഹം പറഞ്ഞു.
വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ
Post A Comment: