ഇടുക്കി: കാമുകനു നേരെ ആസിഡ് ആക്രമണം നടത്തിയത് മകളുടെ മരണത്തിനു പിന്നാലെ തന്നെ ഉപേക്ഷിച്ചതിലുള്ള പകകൊണ്ടെന്ന് യുവതി. അടിമാലിയിലാണ് കഴിഞ്ഞ ദിവസം വിവാഹിതയായ യുവതി കാമുകനു നേരെ ആസിഡ് ആക്രമണം നടത്തിയത്. സംഭവത്തിൽ അടിമാലി സ്വദേശിനി ഷീബ (36) അറസ്റ്റിലായിരുന്നു. തിരുവനന്തപുരം സ്വദേശി അരുണാണ് ആക്രമണത്തിന് ഇരയായത്. അതേസമയം അരുൺ തന്നെ വഞ്ചിക്കുകയായിരുന്നുവെന്ന് ഷീബ പൊലീസിനോട് പറഞ്ഞു.
13 വയസുള്ള മകൾ ജീവനൊടുക്കിയതിന്‍റെ ദുഖം മാറും മുമ്പേ ബന്ധം വേർപെടുത്താൻ അരുൺ നിർബന്ധിക്കുകയായിരുന്നു. ഇതോടെയാണ് അരുണിനെ പാഠം പഠിപ്പിക്കാൻ ആലോചിച്ചതെന്നാണ് ഷീബ നൽകുന്ന മൊഴി. തന്നെ ശാരീരികമായും സാമ്പത്തികമായും ഇയാൾ ചൂഷണം ചെയ്‌തതായും ഇവർ ആരോപിക്കുന്നുണ്ട്.
തന്നെ ഒഴിവാക്കുകയാണെന്ന് മനസിലാക്കിയ ഷീബ, തന്നെ വിവാഹം കഴിച്ചില്ലങ്കില്‍ നഷ്ടപരിഹാരമെന്ന നിലയില്‍ രണ്ടുലക്ഷത്തില്‍പ്പരം രൂപ നല്‍കണമെന്ന് അരുണിനോട് ആവശ്യപ്പെട്ടിരുന്നതായിട്ടാണ് പൊലീസ് വ്യക്തമാക്കുന്നത്.
അടുപ്പത്തിലായിരുന്ന സമയത്ത് അരുണ്‍ തന്നെക്കൊണ്ട് നാല് ലക്ഷം രൂപയുടെ ചിട്ടി ചേര്‍ത്തിരുന്നെന്നും ഇത് വിളിച്ച് കിട്ടിയെങ്കിലും അരുണ്‍ പണം തന്നില്ലെന്നുമാണ് ഷീബയുടെ മൊഴി. ഇതുസംബന്ധിച്ച് ഇരുവരും വാക്കുതര്‍ക്കത്തില്‍ ഏര്‍പ്പെട്ടിരുന്നു. ഒരു ദിവസം പണം നല്‍കാമെന്ന് പറഞ്ഞ് വിളിച്ച് വരുത്തി അരുണ്‍ തന്നെ കെട്ടിയിട്ട് മര്‍ദ്ദിച്ചുവെന്നും ഷീബ പൊലീസിന് നല്‍കിയ മൊഴിയിലുണ്ട്. ഇതിനിടെ അരുണ്‍ മറ്റൊരു വിവാഹത്തിന് ഒരുങ്ങിയതോടെ ഷീബ എല്ലാ പദ്ധതികളും മുന്‍കൂട്ടി തയ്യാറാക്കുകയായിരുന്നു.
ഷീബ തിരുവനന്തപുരത്ത് ഹോംനഴ്‌സ് ആയി ജോലി ചെയ്യുന്നതിനിടെയാണ് അരുണുമായി പരിചയത്തിലാകുന്നത്. മുരിക്കാശേരി പൂമാംകണ്ടം വെട്ടിമലയില്‍ സ്വദേശിയായ യുവാവിന്‍റെ ഭാര്യയാണ് ഷീബ. ഭർത്താവ് പെയിന്‍ററാണ്. രണ്ടുമക്കളുണ്ട്. മകന്‍ പ്ലസ് ടു വിദ്യാർഥിയാണ്. 13 കാരിയായ മകള്‍ നാല് മാസം മുമ്പാണ് ജീവനൊടുക്കിയത്.
അരുണിന്‍റെ മുഖത്തേയ്ക്കൊഴിക്കുന്നതിനിടെ കുപ്പിയിലെ ആസിഡ് ഷീബയുടെ ദേഹത്തേയ്ക്കും തെറിച്ചുവീണിരുന്നു. അതേസമയം ആസിഡ് ആക്രമണത്തില്‍ പരുക്കേറ്റ അരുണിന്‍റെ ഒരു കണ്ണിന്‍റെ കാഴ്‌ച്ച പൂര്‍ണമായും നഷ്ടപ്പെട്ടു. യുവാവിന്‍റെ പരാതിയുടെ അടിസ്ഥാനത്തില്‍ അടിമാലി പൊലീസ് തിരുവനന്തപുരത്തെത്തി അരുണിന്‍റെ മൊഴിയെടുത്തിരുന്നു. ഇതിനു ശേഷമാണ് ഷീബയെ അറസ്റ്റ് ചെയ്‌തത്.
വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ
https://chat.whatsapp.com/DOjl7OJWQz6Iq6RErYpG8p
ആരാധകന്‍റെ മൂഖത്ത് മൂത്രമൊഴിച്ച് റോക്ക് ഗായിക
ന്യൂയോർക്ക്: ആയിരങ്ങൾ നോക്കി നിൽക്കെ ആരാധകന്‍റെ മുഖത്ത് മൂത്രമൊഴിച്ച് റോക്ക് ഗായിക. അമേരിക്കൻ റോക്ക് ഗായിക സോഫിയ യുറിസ്റ്റയാണ് വിവാദ നായികയായത്. സംഭവത്തിൽ സോഫിയ മാപ്പ് പറഞ്ഞെങ്കിലും വീഡിയോ സോഷ്യൽ മീഡിയയിൽ അടക്കം പ്രചരിച്ചതോടെ ഇവർക്കെതിരെ സൈബർ ആക്രമണവും ശക്തമാണ്. ലോക വ്യാപകമായി വിഷയം ഇപ്പോൾ ചർച്ചയായിരിക്കുകയാണ്.
റോക്ക് വിൽ മെറ്റൽ ഫെസ്റ്റിവൽ വേദിയിലെ സംഗീത നിശയിലാണ് സംഭവം നടന്നത്. ആയിരങ്ങൾ നോക്കി നിൽക്കെ വേദിയിലേക്ക് വിളിച്ചു വരുത്തിയ ആരാഥകന്‍റെ മുഖത്ത് ഇവർ പരസ്യമായി മൂത്രമൊഴിക്കുകയായിരുന്നു.
സംഗീത നിശക്കിടെ എനിക്ക് മൂത്രമൊഴിക്കണം, പക്ഷേ ശുചിമുറിയിലേക്ക് പോകാന്‍ വയ്യ. ആയതിനാല്‍ നമുക്കൊരു രംഗം സൃഷ്ടിക്കാമെന്ന് പറഞ്ഞാണ് സോഫിയ ആരാധകനെ വേദിയിലേക്ക് വിളിച്ചു കയറ്റിയത്.
വേദിയിലെത്തിയ ആരാധകനോട് മലര്‍ന്നു കിടക്കാന്‍ പറഞ്ഞതിനു ശേഷം സോഫിയ അയാളുടെ മുഖത്തേയ്ക്ക് മൂത്രമൊഴിക്കുകയായിരുന്നു. ഈ സമയത്ത് ഇവർ വീണ്ടുമൊരു ഗാനവും ആലപിച്ചു. സംഭവം കണ്ടു നിന്നവരും സംഘാടകരും വേദിയുലുണ്ടായിരുന്നവരും സോഫിയയുടെ അപ്രതീക്ഷിത നീക്കത്തിൽ ഞെട്ടി.
സംഭവത്തിനു പിന്നാലെ ഡെയ്റ്റോണ ബീച്ച് പൊലീസിന്‍റെ ഫേസ്ബുക്കിൽ ചിലർ വിവരം ചൂണ്ടിക്കാട്ടി. പൊലീസ് നിർദേശം അനുസരിച്ച് ഒരാൾ പരാതിയും നൽകി.
ക്രിമിനൽ ഇൻവെസ്റ്റിഗേഷന്‍സ് വിഭാഗം അന്വേഷണവും ഏറ്റെടുത്തു. സംഭവം വലിയ വിവാദമായതോടെയാണ് സോഫിയ മാപ്പ് അപേക്ഷയുമായി രംഗത്തെത്തിയത്. സംഗീതത്തിലും വേദിയിലും എന്‍റെ അതിരുകളെ എല്ലായ്പ്പോഴും ഞാന്‍ മറികടക്കാന്‍ ശ്രമിച്ചിട്ടുണ്ട്. ആ രാത്രി പക്ഷേ, അത് വളരെ കൂടിപ്പോയി. എന്നെ സംബന്ധിച്ച് എന്‍റെ കുടുംബവും ബാന്‍ഡും ആരാധകരുമാണ് മറ്റെന്തിനേക്കാളും വലുത്. അവരെ വേദനിപ്പിക്കാന്‍ ഞാന്‍ ഉദ്ദേശിച്ചിരുന്നില്ല. ഞാനൊരു ‘ഷോക്ക് ആര്‍ട്ടിസ്റ്റ്’ അല്ല. എപ്പോഴും സംഗീതത്തിനാണ് ഞാന്‍ പ്രാധാന്യം കൊടുക്കാറ്'. സോഫിയ യുറിസ്റ്റ ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു.
Post A Comment: