ഇടുക്കി: മുല്ലപ്പെരിയാർ, ഇടുക്കി അണക്കെട്ടുകളിൽ ജലനിരപ്പ് ഉയർന്നു നിൽക്കെ ഇടുക്കിയിൽ അപ്രതീക്ഷിതമായി പെരുമഴ. ബുധനാഴ്ച്ച വൈകിട്ട് അഞ്ചോടെയാണ് ജില്ലയുടെ വിവിധ ഭാഗങ്ങളിൽ കനത്ത മഴ പെയ്‌തിറങ്ങിയത്. ഇതോടെ പെരിയാറിൽ അടക്കം ജലനിരപ്പ് കുതിച്ചുയർന്നു. കുമളി ടൗൺ പ്രദേശത്തും മുല്ലപ്പെരിയാർ അണക്കെട്ടിന്‍റെ വൃഷ്‌ടി പ്രദേശത്തും മേഘ വിസ്ഫോടനത്തിനു സമാനമായ പെരുമഴയാണ് പെയ്‌തിറങ്ങിയത്.
മിനിറ്റുകൾക്കുള്ളിൽ കുമളി ടൗണിൽ ദേശീയ പാതയിലും തേക്കടി ബൈപ്പാസ് റോഡിലും വെള്ളം കയറി. പത്തുമുറി- ആനവിലാസം റോഡിൽ അട്ടപ്പള്ളം ബീവറേജിനു സമീപം മരം വീണു റോഡ് ബ്ലോക്കായി. മരം മുറിക്കാനുള്ള ശ്രമങ്ങൾ തുടങ്ങിയിട്ടുണ്ട്. മുല്ലപ്പെരിയാറിലേക്കുള്ള നീരൊഴുക്ക് വർധിച്ചിട്ടുണ്ട്.
നിലവിൽ 140.70 അടിയാണ് അണക്കെട്ടിലെ ജലനിരപ്പ്. പുലർച്ചെക്ക് മുന്നേ 141 അടി പിന്നിടുമെന്നാണ് ആശങ്ക. കട്ടപ്പന പ്രദേശത്തും അതിശക്തമായ മഴയാണ് അനുഭവപ്പെട്ടത്. പാറക്കടവിൽ തോട് കരകവിഞ്ഞു. രാമക്കൽമേട്, ചേറ്റുകുഴി, കാഞ്ചിയാർ പ്രദേശത്തും മഴ ശക്തമായിരുന്നു. ഇടുക്കി അണക്കെട്ടിലേക്കുള്ള നീരൊഴുക്കും വർധിച്ചിട്ടുണ്ട്. പ്രദേശത്ത് രാത്രി വൈകിയും മഴ തുടരുന്നതിനാൽ അണക്കെട്ടുകളിൽ ജലനിരപ്പ് കുതിച്ചുയരുമോയെന്ന ഭീതിയിലാണ് ആളുകൾ.
വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ
https://chat.whatsapp.com/GJaKOlvs1xxHPZvUgAJSae
യുവതി കിണറ്റിൽ മരിച്ച നിലയിൽ; ശരീരമാസകലം പൊള്ളൽ
കോട്ടയം: ഭർതൃവീടിനു സമീപത്തെ ഉപയോഗ ശൂന്യമായ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തിയ യുവതിയുടെ ശരീരത്തിൽ പൊള്ളലേറ്റ പാടുകൾ. പാല തോടനാൽ സ്വദേശി രാജേഷിന്‍റെ ഭാര്യ ദൃശ്യ (28) ആണ് മരിച്ചത്. തീ കൊളുത്തിയ ശേഷം കിണറ്റിൽ ചാടിയെന്നാണ് നിഗമനം. എന്നാൽ സംഭവത്തിൽ ദുരൂഹതയുണ്ടോയെന്നും അന്വേഷിക്കുന്നുണ്ട്. യുവതിയുടെ ശരീരമാസകലം പൊള്ളലേറ്റ പാടുകളുണ്ട്.
നാല് വർഷം മുമ്പാണ് ഇടുക്കി ഏലപ്പാറ ചിന്നാർ സ്വദേശിനിയായ ദൃശ്യയും രാജേഷും തമ്മിൽ വിവാഹിതരായത്. യുവതി സമൂഹ മാധ്യമങ്ങൾ ഉപയോഗിക്കുന്നതുമായി ബന്ധപ്പെട്ട് രാജേഷിന്‍റെ വീട്ടുകാർ പ്രശ്‌നമുണ്ടാക്കിയിരുന്നു. കഴിഞ്ഞ ആഴ്ച്ച ചിന്നാറിലെ സ്വന്തം വീട്ടിലേക്ക് പോയ ദൃശ്യ മടങ്ങി വരുമ്പോൾ ബന്ധുക്കളെ കൂട്ടണമെന്ന് ഭർത്താവിന്‍റെ വീട്ടുകാർ ആവശ്യപ്പെട്ടിരുന്നു.
എന്നാൽ തിങ്കളാഴ്ച്ച ഒറ്റക്കാണ് ദൃശ്യ എത്തിയത്. തുടർന്ന് ഭർതൃവീട്ടുകാർ ദൃശ്യയുടെ വീട്ടുകാരെ അന്നു തന്നെ വിളിച്ചു വരുത്തുകയും സമൂഹ മാധ്യമം ഉപയോഗിക്കുന്നതിൽ പരാതി പറയുകയും ചെയ്‌തിരുന്നു.
ഇതിനു പിന്നാലെ തിങ്കളാഴ്ച്ച ഉച്ചയ്ക്ക് 2.30 ഓടെ ദൃശ്യയെ കാണാതാവുകയായിരുന്നു. തുടർന്ന് ഭർതൃവീട്ടുകാർ പൊലീസിൽ പരാതിയും നൽകി. ഇതിനിടെയാണ് അയൽ വീട്ടിലെ കിണറ്റിൽ ദൃശ്യയുടെ മൃതദേഹം കണ്ടെത്തിയത്. ദൃശ്യ ആത്മഹത്യ ചെയ്യില്ലെന്ന നിലപാടിലാണ് സഹോദരൻ മണി അടക്കമുള്ള വീട്ടുകാർ. പൊലീസ്, ഫൊറൻസിക് വിദഗ്ദർ സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
Post A Comment: