മലപ്പുറം: ഉറങ്ങിക്കിടന്ന ഭാര്യയെ ഭർത്താവ് വെട്ടിക്കൊന്നു. പുഴക്കാട്ടിരിയിലാണ് ദാരുണമായ കൊലപാതകം നടന്നത്. കൊലപാതക ശേഷം ഭർത്താവ് കുഞ്ഞിമായ്‌തീൻ പൊലീസ് സ്റ്റേഷനിലെത്തി കീഴടങ്ങി. സുലൈഖയെന്ന 52 കാരിയാണ് കൊല്ലപ്പെട്ടത്. വൈകിട്ട് മൂന്നോടെ സുലൈഖയെ ഭർത്താവ് മൊയ്‌തീൻ വെട്ടി പരുക്കേൽപ്പിച്ചത്.
ഗുരുതരമായി പരുക്കേറ്റ സുലൈഖയെ മലാപ്പറമ്പ് എം.ഇ.എസ്. മെഡിക്കൽ കോളജിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. കുടുംബ വഴക്കും സ്വത്ത് തർക്കവുമാണ് കൊലപാതകത്തിനു കാരണമെന്ന് സംശയിക്കുന്നു.
ഉച്ചയ്ക്ക് ഭക്ഷണ ശേഷം സുലൈഖ ഉറങ്ങിക്കിടക്കുമ്പോഴാണ് മൊയ്‌തീൻ വെട്ടുകത്തികൊണ്ട് വെട്ടിയത്. ശബ്ദം കേട്ട് മകൻ സവാദ് ഓടിയെത്തി തടയാൻ ശ്രമിച്ചപ്പോൾ സവാദിനെയും മൊയ്‌തീൻ ആക്രമിച്ചു. പരുക്കേറ്റ സവാദിനെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്. ഇദ്ദേഹത്തിന്‍റെ പരുക്ക് ഗുരുതരമല്ല. കൊളത്തൂർ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ
https://chat.whatsapp.com/GI2hVOqWn9EJitAmn9RGLP
മൂന്ന് ദിവസം കൂടി മഴ തുടരും
തിരുവനന്തപുരം: മൂന്ന് ദിവസം കൂടി സംസ്ഥാനത്ത് ഇടിമിന്നലോട് കൂടിയ മഴ തുടരുമെന്ന് മുന്നറിയിപ്പ്. ഇന്ന് ഒൻപത് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. പത്തനംതിട്ട, കോട്ടയം, ഇടുക്കി, പാലക്കാട്, മലപ്പുറം, കോഴിക്കോട്, കണ്ണൂർ, വയനാട്, കാസർകോട് ജില്ലകളിലാണ് ഇന്ന് യെല്ലോ അലർട്ട്.
അറബിക്കടലിലെ ന്യൂനമർദം അടുത്ത മണിക്കൂറിൽ ശക്തിപ്രാപിക്കുമെന്നാണ് കരുതുന്നത്. നിലവിൽ വടക്ക് പടിഞ്ഞാറൻ ദിശയിലാണ് ന്യൂനമർദം സഞ്ചരിക്കുന്നത്. ഇത് തീവ്രന്യൂനമർദ്ദമായി മാറും. എന്നാൽ ഇന്ത്യൻ തീരത്ത് നിന്ന് അകലെയായതിനാൽ, സംസ്ഥാനത്തെ കാര്യമായി ബാധിക്കില്ല. അതേസമയം ബംഗാൾ ഉൾക്കടലിൽ ആന്ധ്രാ തീരത്ത് നിലനിൽക്കുന്ന ചക്രവാതച്ചുഴി മഴയ്ക്ക് കാരണമാകും. മത്സ്യത്തൊഴിലാളികൾ കടലിൽ പോകരുതെന്ന മുന്നറിയിപ്പ് തുടരുകയാണ്.
ഇന്നലെ പെയ്‌ത കനത്ത മഴയിൽ കോട്ടയം കൂട്ടിക്കൽ ഇളങ്കാട് മ്ലാക്കരയിൽ മൂന്നിടത്ത് ഉരുൾപൊട്ടലുണ്ടായി. മൂപ്പൻമലയിൽ ആൾപ്പാർപ്പ് ഇല്ലാത്ത സ്ഥലത്താണ് ഉരുൾപൊട്ടൽ ഉണ്ടായത്. മലവെള്ളപ്പാച്ചിലിൽ പുല്ലകയാറിലെ ജലനിരപ്പ് ഉയർന്നു. മ്ലാക്കരയിൽ ചപ്പാത്ത് അപകടാവസ്ഥയിൽ ആയതിനെ തുടർന്ന് മറുകരയിൽ കുടുങ്ങിയ ഇരുപതോളം കുടുംബങ്ങളെ ഫയർഫോഴ്സും രക്ഷാപ്രവർത്തകരും സുരക്ഷിത സ്ഥാനങ്ങളിലേക്ക് എത്തിച്ചു.
Post A Comment: