കൊച്ചി: വിദേശത്ത് നിന്നും അവധിക്ക് എത്തിയ മകനെ സ്വീകരിക്കുന്നതിനിടെ വിമാനത്താവളത്തിൽ കുഴഞ്ഞു വീണ പിതാവ് മരിച്ചു. നെടുമ്പാശേരി അന്താരാഷ്ട്ര വിമാനത്താവളത്തിലാണ് സംഭവം. ചാവക്കാട് പാവറട്ടി സ്വദേശി വെൺമടത്തായിൽ എൻ.കെ. കുഞ്ഞാണ് (65) മരിച്ചത്.
ഇന്നു പുലർച്ചെയായിരുന്നു സംഭവം. ബഹറൈനിൽ നിന്ന് എത്തിയ മകൻ ഷിഹാബിനെ സ്വീകരിക്കാനാണ് കുഞ്ഞ് എയർപോർട്ടിലെത്തിയത്. കുടുംബാംഗങ്ങളോടൊപ്പമാണ് കുഞ്ഞ് എയർപോർട്ടിൽ വന്നത്.
പരിശോധനകൾക്ക് ശേഷം അന്താരാഷ്ട്ര ടെർമിനലിൽ നിന്നും പുറത്തിറങ്ങിയ ഷിഹാബിനെ ആലിംഗനം ചെയ്‌ത് സന്തോഷം പങ്കിടുന്നതിനിടെ പെട്ടെന്നു ശാരീരിക അസ്വസ്ഥത അനുഭവപ്പെടുകയായിരുന്നു. ഉടൻ അങ്കമാലി എൽ.എഫ് ആശുപത്രിയിൽ എത്തിച്ചെങ്കിലും താമസിയാതെ മരണം സംഭവിച്ചു.
വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ
https://chat.whatsapp.com/GI2hVOqWn9EJitAmn9RGLP
മൂന്ന് ദിവസം കൂടി മഴ തുടരും
തിരുവനന്തപുരം: മൂന്ന് ദിവസം കൂടി സംസ്ഥാനത്ത് ഇടിമിന്നലോട് കൂടിയ മഴ തുടരുമെന്ന് മുന്നറിയിപ്പ്. ഇന്ന് ഒൻപത് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. പത്തനംതിട്ട, കോട്ടയം, ഇടുക്കി, പാലക്കാട്, മലപ്പുറം, കോഴിക്കോട്, കണ്ണൂർ, വയനാട്, കാസർകോട് ജില്ലകളിലാണ് ഇന്ന് യെല്ലോ അലേർട്ട്.
അറബിക്കടലിലെ ന്യൂനമർദം അടുത്ത മണിക്കൂറിൽ ശക്തിപ്രാപിക്കുമെന്നാണ് കരുതുന്നത്. നിലവിൽ വടക്ക് പടിഞ്ഞാറൻ ദിശയിലാണ് ന്യൂനമർദം സഞ്ചരിക്കുന്നത്. ഇത് തീവ്രന്യൂനമർദ്ദമായി മാറും. എന്നാൽ ഇന്ത്യൻ തീരത്ത് നിന്ന് അകലെയായതിനാൽ, സംസ്ഥാനത്തെ കാര്യമായി ബാധിക്കില്ല. അതേസമയം ബംഗാൾ ഉൾക്കടലിൽ ആന്ധ്രാ തീരത്ത് നിലനിൽക്കുന്ന ചക്രവാതച്ചുഴി മഴയ്ക്ക് കാരണമാകും.
മത്സ്യത്തൊഴിലാളികൾ കടലിൽ പോകരുതെന്ന മുന്നറിയിപ്പ് തുടരുകയാണ്. ഇന്നലെ പെയ്‌ത കനത്ത മഴയിൽ കോട്ടയം കൂട്ടിക്കൽ ഇളങ്കാട് മ്ലാക്കരയിൽ മൂന്നിടത്ത് ഉരുൾപൊട്ടലുണ്ടായി. മൂപ്പൻമലയിൽ ആൾപ്പാർപ്പ് ഇല്ലാത്ത സ്ഥലത്താണ് ഉരുൾപൊട്ടൽ ഉണ്ടായത്. മലവെള്ളപ്പാച്ചിലിൽ പുല്ലകയാറിലെ ജലനിരപ്പ് ഉയർന്നു. മ്ലാക്കരയിൽ ചപ്പാത്ത് അപകടാവസ്ഥയിൽ ആയതിനെ തുടർന്ന് മറുകരയിൽ കുടുങ്ങിയ ഇരുപതോളം കുടുംബങ്ങളെ ഫയർഫോഴ്സും രക്ഷാപ്രവർത്തകരും സുരക്ഷിത സ്ഥാനങ്ങളിലേക്ക് എത്തിച്ചു.
Post A Comment: