ഇൻഡോർ: അതിസമ്പന്നനായ ഭർത്താവിനെ ഉപേക്ഷിച്ച് 13 വയസ് ഇളപ്പമുള്ള ഓട്ടോ ഡ്രൈവർക്കൊപ്പം പോയ 46 കാരി 26 ദിവസത്തിനു ശേഷം മടങ്ങിയെത്തി. ഇൻഡോറിലെ ഖജ്‌രാന പ്രദേശത്തു നിന്നുള്ള സ്ത്രീയാണ് 47 ലക്ഷത്തോളം രൂപയും സ്വർണവും കൊണ്ട് ഓട്ടോറിക്ഷാ ഡ്രൈവർമാർക്കൊപ്പം നാടുവിട്ടത്.
26 ദിവസം കൊണ്ട് 13 ലക്ഷം രൂപയോളം ചിലവാക്കിയ ശേഷമാണ് 47 കാരി മടങ്ങിയെത്തിയത്. തനിക്ക് ഓട്ടോറിക്ഷാ ഡ്രൈവറെ വേണ്ടെന്നും ഭർത്താവിനൊപ്പം ജീവിക്കണമെന്നും ആവശ്യം ഉന്നയിച്ചതോടെ ഭർത്താവ് ഇതിനു സമ്മതം അറിയിച്ചിരിക്കുകയാണ്.
പ്രദേശത്തെ ധനികനായ ബിസിനസുകാരനാണ് 47 കാരിയുടെ ഭർത്താവ്. ഭാര്യയെ കാണാതായതോടെ നടത്തിയ അന്വേഷണത്തിലാണ് ഇവർ ഓട്ടോറിക്ഷാ ഡ്രൈവർക്കൊപ്പം പോകുന്ന ദൃശ്യങ്ങൾ സിസി ടിവിയിൽ പതിഞ്ഞത് ശ്രദ്ധയിൽപെട്ടത്.
സ്ത്രീ പോയപ്പോൾ പണവും സ്വർണവും നഷ്‌ടമായതിനാൽ തന്നെ പൊലീസും അന്വേഷിക്കുന്നുണ്ടായിരുന്നു. ഇതിനിടെയാണ് 47 കാരി മടങ്ങിയെത്തിയത്. കഷ്ടപ്പാടുകൾ സഹിച്ച് മടങ്ങിയെത്തിയ ഭാര്യയെ സ്വീകരിക്കാൻ ഒരുക്കമാണെന്നാണ് ഭർത്താവ് പ്രതികരിച്ചത്. അതേ സമയം, യുവതിക്കൊപ്പം ഒളിച്ചോടിയ ഓട്ടോഡ്രൈവർ ഇപ്പോഴും ഒളിവിലാണ്.
ഇൻഡോറിൽ നിന്ന് 30 കിലോമീറ്റർ അകലെയുള്ള വ്യവസായ കേന്ദ്രമായ പിതാംപൂരിലേക്കാണ് ഓട്ടോറിക്ഷാ ഡ്രൈവറും 47 കാരിയും ആദ്യം പോയത്. തുടർന്ന്, ജോറ, ഷിർദി, ലോണാവ്‌ല, നാസിക്, വഡോദ്ര, സൂറത്ത് തുടങ്ങിയ സ്ഥലങ്ങളിലേക്കും ഇവർ യാത്ര ചെയ്‌തു. ഒക്‌ടോബർ 13നാണ് സ്ത്രീയെ കാണാതായത്. ഓട്ടോ ഡ്രൈവറുടെ രണ്ട് സുഹൃത്തുക്കളുടെ പക്കൽ നിന്നും 34 ലക്ഷം രൂപ കണ്ടെത്തിയിട്ടുണ്ടെന്ന് പൊലീസ് അറിയിച്ചു.
വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ
https://chat.whatsapp.com/Cof0i9lVM97JfXkY77DxxJ
കോട്ടയം, പത്തനംതിട്ട, കൊല്ലം ജില്ലകളിൽ വ്യാപക മഴയും ഉരുൾപൊട്ടലും
കോട്ടയം: പത്തനംതിട്ട, കോട്ടയം, കൊല്ലം ജില്ലകളിൽ കനത്ത മഴയും ഉരുൾപൊട്ടലും. വീടുകൾ തകർന്നു. നിരവധി പേരെ മാറ്റി പാർപ്പിച്ചു. എരുമേലി കണമല എഴുത്വാപുഴയിൽ രണ്ടിടത്ത് ഉരുൾപൊട്ടി. ഇവിടെ രണ്ട് വീടുകൾ തകർന്നിട്ടുണ്ട്. ആളുകളെ സാഹസികമായി രക്ഷപ്പെടുത്തി. ബൈപ്പാസ് റോഡും തകർന്നു.
പനന്തോട്ടം ജോസ്, തെന്നി പ്ലാക്കൽ ജോബിൻ എന്നിവരുടെ വീടുകളാണ് തകർന്നത്. ജോബിന്‍റെ പ്രായമായ അമ്മ ചിന്നമ്മക്ക് പരുക്കേറ്റിട്ടുണ്ട്. ഒരു പ്രായമായ സ്ത്രീ ഉൾപ്പെടെ ഏഴ് പേരെ രക്ഷപ്പെടുത്തി. ജോസിന്‍റെ വീട്ടിന്‍റെ കാർപോർച്ചിൽ ഉണ്ടായിരുന്ന ഓട്ടോയും ഒരു ബൈക്കും ഒലിച്ചു പോയി തകർന്നു.
രാത്രി 11 മണിയോടെയാണ് മഴ തുടങ്ങിയത്. പുലർച്ചെ അഞ്ച് മണി വരെ ഒരേ രീതിയിൽ മഴ തുടർന്നു. പുലർച്ചെ രണ്ടരക്കാണ് ഉരുൾപൊട്ടൽ ഉണ്ടായത്. നാലോടെ അഗ്ന രക്ഷാസേന എത്തി. വീടുകളാകെ ചെളി നിറഞ്ഞ അവസ്ഥയിൽ ആണിപ്പോൾ. ഇന്നലെ രാത്രിയിലെ ശക്തമായ മഴയിൽ കോന്നി കൊക്കത്തോട് ഒരേക്കർ ഭാഗത്തും വെള്ളം കയറി. വനത്തിനുള്ളിൽ ഉരുൾപൊട്ടിയതായും സംശയം ഉണ്ട്. നാലു വീടുകളിൽ ഉള്ളവരെ മാറ്റിപ്പാർപ്പിച്ചിട്ടുണ്ട്. ഇതുവരേയും ആളപായം റിപ്പോർട്ട് ചെയ്തിട്ടില്ല. അച്ചൻകോവിൽ ആറ്റിൽ ജലനിരപ്പ് ഉയർന്നിട്ടുണ്ട്
കൊല്ലം കുളത്തുപ്പുഴ അമ്പതേക്കറിൽ മലവെള്ള പാച്ചിലിൽ വില്ലുമല ആദിവാസി കോളനി ഒറ്റപ്പെട്ടു. പുലർച്ചെയോടെ ചെയ്ത മഴയെ തുടർന്നായിരുന്നു മലവെള്ള പാച്ചിൽ. ആദിവാസി കോളനിയെ പുറം ലോകവുമായി ബന്ധിപ്പിക്കുന്ന പാലം മുങ്ങി. മൂന്നു കുടുംബങ്ങളെ മാറ്റി പാർപ്പിച്ചിട്ടുണ്ട്. ആളപായമില്ല
Post A Comment: