കൊല്ലം: വീട്ടിൽ ആരുമില്ലാത്ത സമയത്ത് ആറ് വയസുകാരിയെ നിരന്തരം പീഡനത്തിനിരയാക്കിയ ബന്ധു അറസ്റ്റിൽ. പൂയപ്പള്ളി പോലീസ് സ്റ്റേഷൻ പരിധിയിൽ താമസിക്കുന്ന മനോജാണ് അറസ്റ്റിലായത്. ഒന്നര വർഷത്തോളമാണ് ഇയാൾ കുട്ടിയെ പീഡനത്തിനിരയാക്കി. വീട്ടില്‍ ആളില്ലാത്ത സമയങ്ങള്‍ നോക്കിയാണ് ഇയാള്‍ ബാലികയെ ലൈംഗിക ചൂഷണത്തിനിരയാക്കിയത്.
ഇത് ഒന്നരവര്‍ഷത്തോളം തുടര്‍ന്നിരുന്നു. എന്നാല്‍ കഴിഞ്ഞ ദിവസം പുറത്തു പോയി വീട്ടില്‍ തിരിച്ചെത്തിയ അമ്മയ്ക്ക് കുട്ടിയുടെ സ്വഭാവത്തില്‍ അസ്വഭാവികത അനുഭവപ്പെടുകയും പിന്നീട് അമ്മ കുട്ടിയോട് കാര്യങ്ങള്‍ തിരക്കുകയും ചെയ്‌തപ്പോഴാണ് പീഡന വിവരങ്ങള്‍ പുറത്ത് വരുന്നത്.
തുടര്‍ന്ന് ഇയാള്‍ക്കെതിരെ കുട്ടിയുടെ അമ്മ നല്‍കിയ പരാതിയിന്മേല്‍ പൂയപ്പള്ളി പൊലീസ് കേസെടുക്കുകയായിരുന്നു. പോക്സോ നിയമ പ്രകാരം കേസെടുത്ത്, പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്‍റ് ചെയ്‌തു. അതേസമയം, സംസ്ഥാനത്ത് കുട്ടികള്‍ക്കെതിരെയുള്ള അതിക്രമങ്ങള്‍ വര്‍ധിച്ചുകൊണ്ടേയിരിക്കുകയാണെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.
വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ
https://chat.whatsapp.com/GI2hVOqWn9EJitAmn9RGLP
മൂന്ന് ദിവസം കൂടി മഴ തുടരും
തിരുവനന്തപുരം: മൂന്ന് ദിവസം കൂടി സംസ്ഥാനത്ത് ഇടിമിന്നലോട് കൂടിയ മഴ തുടരുമെന്ന് മുന്നറിയിപ്പ്. ഇന്ന് ഒൻപത് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. പത്തനംതിട്ട, കോട്ടയം, ഇടുക്കി, പാലക്കാട്, മലപ്പുറം, കോഴിക്കോട്, കണ്ണൂർ, വയനാട്, കാസർകോട് ജില്ലകളിലാണ് ഇന്ന് യെല്ലോ അലേർട്ട്. അറബിക്കടലിലെ ന്യൂനമർദം അടുത്ത മണിക്കൂറിൽ ശക്തിപ്രാപിക്കുമെന്നാണ് കരുതുന്നത്.
നിലവിൽ വടക്ക് പടിഞ്ഞാറൻ ദിശയിലാണ് ന്യൂനമർദം സഞ്ചരിക്കുന്നത്. ഇത് തീവ്രന്യൂനമർദ്ദമായി മാറും. എന്നാൽ ഇന്ത്യൻ തീരത്ത് നിന്ന് അകലെയായതിനാൽ, സംസ്ഥാനത്തെ കാര്യമായി ബാധിക്കില്ല. അതേസമയം ബംഗാൾ ഉൾക്കടലിൽ ആന്ധ്രാ തീരത്ത് നിലനിൽക്കുന്ന ചക്രവാതച്ചുഴി മഴയ്ക്ക് കാരണമാകും.
മത്സ്യത്തൊഴിലാളികൾ കടലിൽ പോകരുതെന്ന മുന്നറിയിപ്പ് തുടരുകയാണ്. ഇന്നലെ പെയ്‌ത കനത്ത മഴയിൽ കോട്ടയം കൂട്ടിക്കൽ ഇളങ്കാട് മ്ലാക്കരയിൽ മൂന്നിടത്ത് ഉരുൾപൊട്ടലുണ്ടായി. മൂപ്പൻമലയിൽ ആൾപ്പാർപ്പ് ഇല്ലാത്ത സ്ഥലത്താണ് ഉരുൾപൊട്ടൽ ഉണ്ടായത്. മലവെള്ളപ്പാച്ചിലിൽ പുല്ലകയാറിലെ ജലനിരപ്പ് ഉയർന്നു. മ്ലാക്കരയിൽ ചപ്പാത്ത് അപകടാവസ്ഥയിൽ ആയതിനെ തുടർന്ന് മറുകരയിൽ കുടുങ്ങിയ ഇരുപതോളം കുടുംബങ്ങളെ ഫയർഫോഴ്സും രക്ഷാപ്രവർത്തകരും സുരക്ഷിത സ്ഥാനങ്ങളിലേക്ക് എത്തിച്ചു.
Post A Comment: