ആരും കൊതിക്കുന്ന സൗന്ദര്യം തന്നെയാണ് നടി നയൻ താരയെ മറ്റു നടിമാരിൽ നിന്നും വ്യത്യസ്‌തമാക്കുന്നത്. വയസ് 36 പിന്നിടുമ്പോഴും നയൻതാരയുടെ സൗന്ദര്യം വർധിച്ചിട്ടേയുള്ളു. ഏറ്റവുമൊടുവിൽ പുറത്തിറങ്ങിയ രജനീകാന്ത് ചിത്രം അണ്ണാത്തെയിലും താരത്തിന്‍റെ സൗന്ദര്യം ഏറെ ശ്രദ്ധ നേടിയിരുന്നു.
മലയാളത്തിൽ അരങ്ങേറ്റം കുറിച്ച നയൻതാര ഇപ്പോൾ തെന്നിന്ത്യൻ സിനിമയിലെ ലേഡി സൂപ്പർ സ്റ്റാറായി മാറി. ഈ പ്രായത്തിലും താൻ സൗന്ദര്യം കാത്തു സൂക്ഷിക്കുന്നത് എങ്ങനെയാണെന്നുള്ള നടിയുടെ വെളിപ്പെടുത്തലാണ് സോഷ്യൽ മീഡിയയിൽ ഇപ്പോൾ ശ്രദ്ധ നേടുന്നത്.
നിത്യവും ചെയ്യുന്ന വെയ്റ്റ് ട്രെയിനിങ് വ്യായാമങ്ങളാണ് തന്‍റെ ശരീരം ഇത്ര ദൃഡമായി തുടരുന്നതിനു കാരണമെന്ന് താരം പറയുന്നു. ഒപ്പം ആരോഗ്യമുള്ള ശരീരത്തിനും മനസിനുമായി യോഗയും പിന്തുടരുന്നുണ്ട്. പഴങ്ങളും പച്ചക്കറികളും മുട്ടയും കൊഴുപ്പ് കുറഞ്ഞ മാംസവും അടങ്ങിയ ഭക്ഷണ ക്രമമാണ് താരം തൻ്റെ ഡയറ്റിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.
വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ലിങ്ക് ക്ലിക്ക് ചെയ്യുമല്ലോ....
https://chat.whatsapp.com/Cof0i9lVM97JfXkY77DxxJ
കോട്ടയം, പത്തനംതിട്ട, കൊല്ലം ജില്ലകളിൽ വ്യാപക മഴയും ഉരുൾപൊട്ടലും
കോട്ടയം: പത്തനംതിട്ട, കോട്ടയം, കൊല്ലം ജില്ലകളിൽ കനത്ത മഴയും ഉരുൾപൊട്ടലും. വീടുകൾ തകർന്നു. നിരവധി പേരെ മാറ്റി പാർപ്പിച്ചു. എരുമേലി കണമല എഴുത്വാപുഴയിൽ രണ്ടിടത്ത് ഉരുൾപൊട്ടി. ഇവിടെ രണ്ട് വീടുകൾ തകർന്നിട്ടുണ്ട്. ആളുകളെ സാഹസികമായി രക്ഷപ്പെടുത്തി. ബൈപ്പാസ് റോഡും തകർന്നു. പനന്തോട്ടം ജോസ്, തെന്നി പ്ലാക്കൽ ജോബിൻ എന്നിവരുടെ വീടുകളാണ് തകർന്നത്. ജോബിന്‍റെ പ്രായമായ അമ്മ ചിന്നമ്മക്ക് പരുക്കേറ്റിട്ടുണ്ട്. ഒരു പ്രായമായ സ്ത്രീ ഉൾപ്പെടെ ഏഴ് പേരെ രക്ഷപ്പെടുത്തി. ജോസിന്‍റെ വീട്ടിന്‍റെ കാർപോർച്ചിൽ ഉണ്ടായിരുന്ന ഓട്ടോയും ഒരു ബൈക്കും ഒലിച്ചു പോയി തകർന്നു.
രാത്രി 11 മണിയോടെയാണ് മഴ തുടങ്ങിയത്. പുലർച്ചെ അഞ്ച് മണി വരെ ഒരേ രീതിയിൽ മഴ തുടർന്നു. പുലർച്ചെ രണ്ടരക്കാണ് ഉരുൾപൊട്ടൽ ഉണ്ടായത്. നാലോടെ അഗ്ന രക്ഷാസേന എത്തി. വീടുകളാകെ ചെളി നിറഞ്ഞ അവസ്ഥയിൽ ആണിപ്പോൾ. ഇന്നലെ രാത്രിയിലെ ശക്തമായ മഴയിൽ കോന്നി കൊക്കത്തോട് ഒരേക്കർ ഭാഗത്തും വെള്ളം കയറി. വനത്തിനുള്ളിൽ ഉരുൾപൊട്ടിയതായും സംശയം ഉണ്ട്. നാലു വീടുകളിൽ ഉള്ളവരെ മാറ്റിപ്പാർപ്പിച്ചിട്ടുണ്ട്. ഇതുവരേയും ആളപായം റിപ്പോർട്ട് ചെയ്തിട്ടില്ല. അച്ചൻകോവിൽ ആറ്റിൽ ജലനിരപ്പ് ഉയർന്നിട്ടുണ്ട്
കൊല്ലം കുളത്തുപ്പുഴ അമ്പതേക്കറിൽ മലവെള്ള പാച്ചിലിൽ വില്ലുമല ആദിവാസി കോളനി ഒറ്റപ്പെട്ടു. പുലർച്ചെയോടെ ചെയ്ത മഴയെ തുടർന്നായിരുന്നു മലവെള്ള പാച്ചിൽ. ആദിവാസി കോളനിയെ പുറം ലോകവുമായി ബന്ധിപ്പിക്കുന്ന പാലം മുങ്ങി. മൂന്നു കുടുംബങ്ങളെ മാറ്റി പാർപ്പിച്ചിട്ടുണ്ട്. ആളപായമില്ല
Post A Comment: