കുളത്തൂപ്പുഴ: അനധികൃത മദ്യ വിൽപന നടത്തിയ വിവരം പൊലീസിനെ അറിയിച്ചതിന് 73 കാരിയെ പോക്‌സോ കേസിൽ കുടുക്കിയതായി ആക്ഷേപം. 73 കാരിയായ ശ്രീമതിയാണ് പൊലീസും അയൽവാസിയും ചേർന്ന് നടത്തിയ കള്ളക്കേസ് കുരുക്കിനെ കുറിച്ച് മുഖ്യമന്ത്രി അടക്കമുള്ളവർക്ക് പരാതി നൽകിയിരിക്കുന്നത്.
പോക്‌സോ കേസിൽ ജയിലിലായതോടെ മകൻ പോലും തന്നോട് മിണ്ടുന്നില്ലെന്നും ഈ വയോധിക പറയുന്നു. കള്ളവാറ്റിനെ കുറിച്ച് മകൻ പരാതി നൽകിയതിന് പകരമായാണ് അയൽവാസി വയോധികയ്ക്ക് എതിരെ പോസ്കോ കേസ് നൽകിയത്.
സമീപവാസിയുടെ പതിനാലുകാരനായ മകനെ പീഡിപ്പിച്ചെന്ന പരാതിയിലാണ് ഇവരെ അറസ്റ്റ് ചെയ്‌തത്. കേസിൽ ജാമ്യത്തിലിറങ്ങിയ കുളത്തൂപ്പുഴ മൈലമൂട് കുന്നിൽ ചരുവിള പുത്തൻവീട്ടിൽ ശ്രീമതി, മുഖ്യമന്ത്രിക്ക് പരാതി നൽകിയിരിക്കുന്നത്. മൊഴിയെടുക്കാനെത്തിയ പൊലീസ് തന്നെ വീട്ടിൽ നിന്ന് ഇറക്കി കൊണ്ട് പോയി കള്ളക്കേസിൽ കുടുക്കുകയായിരുന്നു എന്ന് പരാതിയിൽ പറയുന്നു.
മൂന്ന് മാസം മുൻപ് അയൽവാസിയുടെ ഫാം ഹൗസിൽ കള്ളവാറ്റിൽ നടത്തുന്നതായി എക്സൈസിനെ അറിയിച്ചിരുന്നു. എക്സൈസ് ഫാം ഹൗസിൽ റെയ്‌ഡ് നടത്തി. ഇതിനു പിന്നാലെ അയൽവാസിയുടെ മകനെ പീഡിപ്പിച്ചെന്ന് പറഞ്ഞ് എനിക്കെതിരെ പോസ്കോ കേസ് കൊടുക്കുകയായിരുന്നു ശ്രീമതി പറഞ്ഞു.
മനുഷ്യാവകാശ കമീഷനും പരാതി സമർപ്പിച്ചിട്ടുണ്ട്. വാക്‌സിൻ സ്വീകരിച്ച വീട്ടിലെത്തി ഭക്ഷണം കഴിക്കാനിരുന്നപ്പോൾ അതിനു പോലും അനുവദിക്കാതെ ഉടൻ തിരികെ എത്തിക്കാമെന്ന് പറഞ്ഞു പൊലീസ് കൂട്ടികൊണ്ടു പോകുകയായിരുന്നു. കോടതിയിൽ ഹാജരാക്കിയപ്പോൾ ജാമ്യത്തിന് ആളുണ്ടോയെന്ന് മാത്രമായിരുന്നു ചോദ്യമെന്നും ശ്രീമതി പറഞ്ഞു. പിന്നീട് 45 ദിവസത്തേക്ക് റിമാൻഡ് ചെയ്‌തു.
വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ലിങ്ക് ക്ലിക്ക് ചെയ്യുമല്ലോ....
https://chat.whatsapp.com/IjXOK79vV0mB3M4eg0HiVJ
Post A Comment: