മെൽബൺ: ലോകാവസാനം കാണിക്കാൻ സിനിമകളിൽ പതിവായി കാണിക്കുന്ന ഒരു രംഗമുണ്ട്. മേഘങ്ങൾ ഇരുണ്ടുകൂടിയ ആ രംഗം പലപ്പോഴും ഭീതിയോടെയാണ് നമ്മൾ കാണുന്നത്. ഇത്തരത്തിൽ ഒരു രംഗം നേരിൽ കണ്ടാലോ. കഴിഞ്ഞ ദിവസം ഓസ്ട്രേലിയയിലെ മെൽബൺ പ്രദേശത്താണ് ഇത്തരത്തിൽ ഒരു ഭീകര ദൃശ്യം ആകാശത്ത് ദൃശ്യമായത്.
ഷെൽഫ് ക്ലൗഡ് എന്നറിയപ്പെടുന്ന മേഘ പ്രതിഭാസമായിരുന്നു ഇത്. ശരിക്കും പേപ്പർ ചുരട്ടിയെടുത്തത് പോലൊരു മേഘം. കൊടുങ്കാറ്റുള്ളപ്പോഴാണ് ഇവ രൂപപ്പെടാറുള്ളത്. അതിനാൽ തന്നെ അപകടങ്ങൾക്കുള്ള മുന്നറിയിപ്പാണ് ഇതെന്നും വിദഗ്‌ദർ പറയുന്നു.
മെൽബൺ നിവാസിയായ ഫോട്ടോഗ്രാഫർ വോഗൻ ലീഗൽ ഗൈഡ്‌ലൈൻസ് ആണ് അപൂർവ മേഘത്തിന്‍റെ ചിത്രങ്ങൾ പകർത്തിയത്. കടൽ തീരത്തെത്തിയവർക്കെല്ലാം അത്ഭുത കാഴ്ച്ചയായിരുന്നു ഇത്. ഓസ്‌ട്രേലിയയിലെ ലാ നിന പ്രതിഭാസമാകാം ഇതിനു പിന്നിലെന്നാണ് നിഗമനം.
നിരവധി ചിത്രങ്ങൾ പകർത്തിയിട്ടുള്ള വേഗൻ ലീഗൽ ഗൈഡ്‌ലൈൻസിന്‍റെ മികച്ച അഞ്ച് ചിത്രങ്ങൾക്കിടയിലാണ് ഇപ്പോൾ ഈ അപൂർവ ചിത്രത്തിന്‍റെ സ്ഥാനം. എന്തായാലും അപൂർവ മേഘം പ്രദേശവാസികളെ അമ്പരപ്പിച്ചു. പിന്നാലെ വീശിയടിച്ച കാറ്റും കനത്ത മഴയും നഗരപ്രദേശങ്ങളിൽ വെള്ളക്കെട്ട് സൃഷ്ടിച്ചു. മെൽബണിന്‍റെ പല ഭാഗങ്ങളിലും കനത്ത ആലിപ്പഴ വീഴ്ച്ചയുമുണ്ടായിരുന്നു. ഭൂമിക്ക് സമാന്തരമായാണ് ഷെൽഫ് ക്ലൗഡുകൾ രൂപപ്പെടുക. ഒരിക്കലും താഴേക്കിറങ്ങില്ല. ലോകത്തിന്‍റെ പല ഭാഗങ്ങളിലും ഇത് രൂപപ്പെടാറുണ്ട്.
വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ലിങ്ക് ക്ലിക്ക് ചെയ്യുമല്ലോ....
https://chat.whatsapp.com/BXqscrwMtCT3W9iorxfDZ6
യു.കെയിൽ പഠനത്തിനായി വ്യാജ സർട്ടിഫിക്കറ്റ്
കൊച്ചി: കോവിഡാനന്തര കേരളത്തിൽ പുതുതായി സെറ്റ് ചെയ്യപ്പെട്ട ട്രെന്‍റാണ് ഉപരിപഠനത്തിനായി യു.കെ യിലേക്കും, യൂറോപ്പിലേക്കും, കാനഡ, ന്യൂസിലാന്‍റ് തുടങ്ങിയ രാജ്യങ്ങളിലേക്കുമുള്ള ഒഴുക്ക്.
ഇതിൽ പ്രധാന ആകർഷണങ്ങൾ യു.കെയും കാനഡയും തന്നെ. പാതി സമയം പഠനം, ബാക്കി സമയം ജോലി. ഒരു മാസത്തെ വരുമാനം കൊണ്ട് തന്നെ നല്ലൊരു തുക സമ്പാദിക്കാം. പഠനം കഴിഞ്ഞ് സ്റ്റേ ബാക്ക് സമയത്തിനുള്ളിൽ സ്ഥിരം ജോലി സംഘടിപ്പിച്ചാൽ അവിടെ തന്നെ നിൽക്കാം. പതിയെ വിദേശ പൗരത്വവും.
ഗൾഫ് നാടുകളിലേക്ക് ജോലിക്കായി പാലായനം ചെയ്തു ശീലിച്ച മലയാളികളുടെ പുതിയ മേച്ചിൽപ്പുറമായി യു.കെയും മാറിയത് ഇത്തരത്തിലാണ്. പ്രൊഫഷണൽ യോഗ്യതയും IELTS ൽ നിശ്ചിത സ്കോർ ലെവലും ഉള്ളവർക്കല്ലാതെ ഗൾഫ് നാടുകളിലെക്കെന്നത് പോലെ ജോലിക്കായി പോകാൻ വർക്ക് വിസ ലഭിക്കാറില്ല. ഇതിനെ മറികടക്കാനാണ് ഉപരിപഠന സാധ്യതയിലൂടെ ഈ മൈഗ്രേഷൻ, വിവാഹിതരാണെങ്കിൽ പങ്കാളിയേയും ഒപ്പം കൂട്ടാം.
എന്നാൽ മനുഷ്യ വിഭവ ശേഷി അന്യദേശങ്ങളിൽ നിന്നും ഉൾക്കൊള്ളാനായി തയ്യാറാകുന്ന യു.കെ. അടക്കമുള്ള രാജ്യങ്ങൾ ഉപരിപഠനത്തിന് വിദേശ വിദ്യാർഥികൾക്ക് നൽകുന്ന ഇളവുകൾ അടക്കം ദുരുപയോഗിച്ച് കൊണ്ട് വ്യാജ സർട്ടിഫിക്കറ്റും രേഖകളും ഉപയോഗിച്ചു തലയെണ്ണി ആളെ കയറ്റി വിട്ട് ലക്ഷങ്ങൾ കൊയ്യുന്ന തട്ടിപ്പ് കോൺസൾട്ടൻസി സ്ഥാപനങ്ങൾ കേരളത്തിൽ കൂണുകൾ പോലെ മുളച്ചു പൊന്തുകയാണ്.
ഇതിനെതിരെ ജാഗ്രത പാലിക്കേണ്ട സർക്കാരും അധികൃതരും അനാസ്ഥ പാലിച്ചപ്പോൾ ഏതാണ്ട് നൂറോളം വിദ്യാർഥികളാണ് ഈസ്റ്റ് ലണ്ടൻ യൂണിവേഴ്സിറ്റിയിൽ നിന്നും ക്രോസ് വെരിഫിക്കേഷനിൽ പിടിക്കപ്പെട്ടു പണവും നഷ്ടപ്പെട്ടു തിരികെ എത്തിയത്.
തട്ടിപ്പിന്‍റെ തുടക്കം
കേരളത്തിൽ പ്ലസ് ടു പഠിച്ച ഒരു വിദ്യാർഥിക്ക് 70 ശതമാനത്തിന് മുകളിൽഇംഗ്ലീഷിന് മാർക്കുണ്ടെങ്കിൽ യു.കെ. അടക്കം പല രാജ്യങ്ങളിലെക്കും IELTS സ്കോർ മാനദണ്ഡം പാലിക്കേണ്ടതില്ല. ഈ പഴുതുപയോഗിച്ച് ഇംഗ്ലീഷിന് മാർക്കില്ലാത്ത വിദ്യാർഥികളുടെ സർട്ടിഫിക്കറ്റ് വ്യാജമായി അച്ചടിച്ചു അതിൽ മാർക്ക് തിരുത്തി ആണ് കൺസൾട്ടൻസി വിദേശത്തേക്ക് അയക്കുക.
ഇതിനായി നിശ്ചിത ഫീയും വിദ്യാർഥിയോട് വാങ്ങും. പ്ലസ് ടു പാസ് ആയിട്ടില്ലെങ്കിലും പ്രശ്നമില്ല, ചൂടോടെ തമിഴ്നാട്ടിൽ നിന്നും യു.പിയിൽ നിന്നുമുള്ള ഏതെങ്കിലും ഹയർ സെക്കന്‍ററി ബോർഡിന്റെ സർട്ടിഫിക്കറ്റ് റെഡി, ഏജൻസി തുക വീണ്ടും കൂടുമെന്ന് മാത്രം. കൂടാതെ പോസ്റ്റ് ഗ്രാജുവേഷൻ പഠിക്കണോ? ഡിഗ്രി പാസ് ആവേണ്ട, പ്ലസ് ടു വിന് മാർക്കും വേണമെന്നില്ല, IELTS ഉം ആവശ്യമില്ല. വേണ്ട യോഗ്യത വ്യാജമായി തരപ്പെടുത്തി തരും.
Post A Comment: