ലക്‌നൗ: കളിക്കാനായി വീട്ടിൽ നിന്നും പോയ 10 വയസുകാരന്‍റെ മൃതദേഹം പാടത്ത് കണ്ടെത്തി. ഉത്തർപ്രദേശിലെ കാൺപൂരിൽ നർവാൾ എന്ന സ്ഥലത്താണ് സംഭവം. പൂർണമായും നഗ്നമാക്കപ്പെട്ട നിലയിലായിരുന്നു മൃതദേഹം. കുട്ടിയുടെ കണ്ണിൽ ആണി തറച്ചിരുന്നതായും സിഗരറ്റ് കൊണ്ട് പൊള്ളലേൽപ്പിച്ചിരുന്നതായും ഇൻക്വസ്റ്റിൽ കണ്ടെത്തിയിട്ടുണ്ട്.
കൊലപാതകമാണെന്ന നിഗമനത്തിലാണ് പൊലീസ്. കൊലപാതകം ചെയ്ത ആള്‍ കാല്‍ ഉപയോഗിച്ച് കുട്ടിയെ ശ്വാസം മുട്ടിച്ചിട്ടുണ്ട് എന്ന് കഴുത്തിലെ പാടുകള്‍ സൂചിപ്പിക്കുന്നു. മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിനായി അയച്ചു. കേസ് അന്വേഷണത്തിനായി പ്രത്യേക പൊലീസ് സംഘത്തെ നിയോഗിച്ചു.
നര്‍വാളിലെ ബെഹ്ത്ത ഗ്രാമത്തിലെ കുട്ടിയെ തിങ്കളാഴ്ച ഉച്ചക്ക് ശേഷം കളിക്കാന്‍ പോയതിനു ശേഷമാണ് കാണതായത്. കുട്ടിയുടെ വികൃതമാക്കപ്പെട്ട നഗ്‌ന ശരീരം പാടത്ത് വെച്ച് പ്രദേശവാസിയായ രാമേന്ദ്ര മിശ്രയാണ് കണ്ടത്.
വസ്ത്രങ്ങള്‍ സമീപത്തെ മറ്റൊരു പാടത്ത് കണ്ടെത്തി. മരണ കാരണം പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം മാത്രമേ ഉറപ്പിക്കാന്‍ സാധിക്കൂവെന്ന് അധികൃതര്‍ വ്യക്തമാക്കി. മദ്യം, ഗ്ലാസ്, രക്തക്കറ പുരണ്ട വടി എന്നിവ സംഭവസ്ഥലത്ത് നിന്ന് ഫോന്‍സിക് സംഘം കണ്ടെടുത്തു. പ്രതികളെന്ന് സംശയിക്കുന്ന ചിലരെ കസ്റ്റഡിയിലെടുത്തതായി കാണ്‍പൂര്‍ ഔട്ടര്‍ എസ്.പി അജിത് കുമാര്‍ സിന്‍ഹ പറഞ്ഞു.
വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ
https://chat.whatsapp.com/Drk3CGGtMo5KvmcuCXz9N1
ബാബുവിനെ രക്ഷപെടുത്തി സൈന്യം
പാലക്കാട്: മലമ്പുഴയിൽ മലയിടുക്കിൽ കുടുങ്ങിയ യുവാവിനെ 46 മണിക്കൂറിനു ശേഷം രക്ഷപെടുത്തി. സൈന്യത്തിന്‍റെ നേതൃത്വത്തിൽ നടത്തിയ രക്ഷാ ദൗത്യത്തിലാണ് ബാബുവിനെ രക്ഷപെടുത്താനായത്. ദൗത്യ സംഘത്തിലെ രണ്ട് പേർ കയറിലൂടെ ബാബുവിന്‍റെ അരികിലെത്തി. തുടർന്ന് കയർ അരയിൽ കെട്ടിയ ശേഷം ബാബുവിനെ മലയുടെ മുകളിൽ എത്തിക്കുകയായിരുന്നു.
ബാബുവിനെ ഹെലികോപ്റ്റർ ഉപയോഗിച്ച് എയർലിഫ്റ്റ് ചെയ്‌ത് ആശുപത്രിയിലേക്ക് മാറ്റും. ബാബുവിന് കുറച്ച് മുമ്പാണ് വെള്ളവും ഭക്ഷണവും എത്തിച്ചത്. സൈന്യമാണ് വെള്ളവും ഭക്ഷണവും നല്‍കിയത്. ദൗത്യസംഘത്തിലെ ഒരാള്‍ കയറിലൂടെ ഇറങ്ങിയാണ് വെള്ളവും ഭക്ഷണവും എത്തിച്ചത്. രണ്ട് കുപ്പി വെള്ളമാണ് നല്‍കിയത്. വെള്ളം നല്‍കുന്നതിനായി വലിയ ഡ്രോണ്‍ കോയമ്പത്തൂരില്‍ നിന്ന് എത്തിച്ചിരുന്നു.
എന്നാല്‍ അതിന് മുമ്പേ അദ്ദേഹത്തിന് സൈന്യം വെള്ളവും ഭക്ഷണവും നല്‍കി. ഇന്നലെ വെള്ളവും ഭക്ഷണവും എത്തിക്കാന്‍ ശ്രമിച്ചെങ്കിലും പരാജയപ്പെട്ടിരുന്നു. 20 അംഗ എന്‍ഡിആര്‍എഫ് ടീം, രണ്ട് യൂണിറ്റ് കരസേന, ഫയര്‍ഫോഴ്‌സ് എന്നിവരാണ് രക്ഷാദൗത്യത്തിന് നേതൃത്വം നല്‍കുന്നത്. രക്ഷാപ്രവര്‍ത്തനത്തിനായി ബേസ് ക്യാമ്പ് തുറന്നു. മെഡിക്കല്‍ ടീമും സജ്ജമാണ്.
മൂന്ന് സുഹൃത്തുക്കളോടൊപ്പം തിങ്കളാഴ്ചയാണ് ബാബു മലകയറിയത്. ഒരു കിലോമീറ്റര്‍ ഉയരമുള്ള മലയുടെ മുകളിലെത്തുകയായിരുന്നു ലക്ഷ്യം. എന്നാല്‍ കയറുന്നതിനിടയില്‍ ക്ഷീണം തോന്നിയ സുഹൃത്തുക്കള്‍ വിശ്രമിച്ച സമയം ബാബു കുറച്ചുകൂടി ഉയരത്തിലേക്ക് പോയി. അവിടെ നിന്ന് കൂട്ടുകാരുടെ അടുത്തേക്ക് ഇറങ്ങുമ്പോള്‍ കാല്‍ വഴുതി കുത്തനെയുള്ള മലയിലൂടെ താഴേക്ക് വീണ് പാറയിടുക്കില്‍ കുടുങ്ങി.
കാലിന് ചെറിയ പരുക്കേറ്റു. തിരിച്ചെത്തിയ കൂട്ടുകാരാണ് ബാബു കുടുങ്ങിയ കാര്യം അറിയിക്കുന്നത്. കൈയില്‍ ഫോണുണ്ടായത് ബാബുവിന് തുണയായി. കൂട്ടുകാര്‍ക്കും പൊലീസിനും ബാബു കുടുങ്ങിക്കിടക്കുന്ന സ്ഥലത്തിന്‍റെ ഫോട്ടോ എടുത്ത് അയച്ചു നല്‍കി സഹായമഭ്യർഥിച്ചു.
Post A Comment: