www.superprimetime.com

Total Pageviews

Blog Archive

Search This Blog

Tags

Kerala (1781) Idukki (1745) Mostreaded (1611) Crime (1363) National (1184) Entertainment (827) world (420) Viral (419) Video (351) Health (196) Gallery (160) mollywood (160) sports (136) Gulf (130) Trending (109) business (93) bollywood (86) Science (80) Food (52) Travel (38) kollywood (36) Gossip (31) featured (27) Tech (24) auto (24) Sex (23) Beauty (21) hollywood (19) shortfilm (15) trailer (13) Fashion (12) review (12) editorial (11) music (9) Troll (8) Fitness (7) home and decor (6) boxoffice (2)

സ്വർണവിലയിൽ വീണ്ടും വർധനവ്

Share it:



കൊച്ചി: സംസ്ഥാനത്ത് ഇന്നും സ്വർണ വില കൂടി. ഒരു പവൻ സ്വർണത്തിന് 160 രൂപ വർധിച്ച് 36,320 ൽ എത്തി. ഒരു ഗ്രാമിന് 20 രൂപയാണ് ഇന്ന് വർധിച്ചത്. ഒരു ഗ്രാം സ്വർണത്തിന് 4,540 രൂപയാണ് ഇന്നത്തെ വില. സംസ്ഥാനത്ത് തുടർച്ചയായ രണ്ടാം ദിവസമാണ് സ്വർണ വില വർധിക്കുന്നത്. 

ഫെബ്രുവരി ഒന്നിന് 35920 രൂപയായിരുന്നു സ്വർണ വില. മൂന്നാം തീയതി പവൻ 160 രൂപ വർധിച്ച് 36080 രൂപയായി. പിന്നീട് മാറ്റമില്ലാതെ മൂന്ന് ദിവസം ഈ വിലയിൽ തുടർന്ന് സ്വർണം കഴിഞ്ഞ ദിവസം ഒരു പവൻ സ്വർണത്തിന് 80 രൂപയും ഒരു ഗ്രാം സ്വർണത്തിന് 10 രൂപയും വർധിക്കുകയായിരുന്നു.  

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകാൻ  ലിങ്ക് ക്ലിക്ക് ചെയ്യുമല്ലോ....

https://chat.whatsapp.com/FF0xDFkXUCP3KCh6lyqbO4

ബിഷപ്പും വൈദികരും അറസ്റ്റിൽ

ചെന്നൈ: അനധികൃത മണൽ കടത്ത് കേസിൽ മലങ്കര കത്തോലിക്ക സഭയുടെ പത്തനംതിട്ട ബിഷപ്പ് സാമുവൽ മാർ ഐറോണിയോസ് തമിഴ്നാട്ടിൽ അറസ്റ്റിൽ. താമരഭരണി നദിയിൽ നിന്നും അനധികൃതമായി മണൽ കടത്തിയതിനാണ് അറസ്റ്റ്. ബിഷപ്പിനെ കൂടാതെ വികാരി ജനറൽ ഷാജി തോമസ് മണിക്കുളം, പുരോഹിതൻമാരായ ജോർജ് സാമുവൽ, ഷാജി തോമസ്, ജിജോ ജെയിംസ്, ജോർജ് കവിയൽ എന്നിവരും അറസ്റ്റിലായിട്ടുണ്ട്. 

എല്ലാ പ്രതികളേയും റിമാൻഡ് ചെയ്തു. നെഞ്ചുവേദന അനുഭവപ്പെട്ട ബിഷപ്പിനെയും വികാരി ജനറലിനെയും പിന്നീട് തിരുനൽവേലി മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി. അതേസമയം തമിഴ്നാട്ടിലെ അംബാസമുദ്രത്ത് പത്തനംതിട്ട രൂപതയ്ക്ക് 300 ഏക്കർ സ്ഥലമുണ്ടെന്നും 40 വർഷമായി സഭയുടെ അധീനതയിലുള്ള ഈ സ്ഥലം കൃഷി ചെയ്യുന്നതിനായി മാനുവൽ ജോർജ് എന്ന വ്യക്തിയെ കരാർപ്രകാരം ചുമതലപ്പെടുത്തിയിരുന്നതായും രൂപത പുറത്തിറക്കിയ വാർത്താ കുറിപ്പിൽ പറയുന്നു.

കൊവിഡ് കാലമായിരുന്നതിനാൽ കഴിഞ്ഞ രണ്ട് വർഷമായി രൂപതാ അധികൃതർക്ക് ഈ സ്ഥലത്ത് നേരിട്ട് പോകുവാൻ കഴിഞ്ഞിരുന്നില്ല. ഈ കാലയളവിൽ മാനുവൽ ജോർജ് കരാർ വ്യവസ്ഥ ലംഘിച്ചതായി അറിഞ്ഞതോടെ അദ്ദേഹത്തെ കരാറിൽ നിന്ന് ഒഴിവാക്കാൻ നിയമ നടപടികൾ ആരംഭിക്കുകയും ചെയ്തു. വസ്തുവിന്‍റെ യഥാർഥ ഉടമസ്ഥൻ എന്ന നിലയിൽ രൂപതാ അധികാരികളെ ഇത് സംബന്ധിച്ച് അന്വേഷണപരിധിയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. മാനുവൽ ജോർജിനെതിരെ രൂപത നിയമ നടപടികൾ ആരംഭിച്ചിട്ടുണ്ടെന്നും വാർത്താ കുറിപ്പിൽ പറയുന്നു. 


Share it:

business

Post A Comment: