www.superprimetime.com

Total Pageviews

Blog Archive

Search This Blog

Tags

Kerala (1790) Idukki (1755) Mostreaded (1613) Crime (1373) National (1194) Entertainment (828) world (423) Viral (420) Video (352) Health (197) Gallery (161) mollywood (160) sports (136) Gulf (130) Trending (109) business (94) bollywood (86) Science (80) Food (52) Travel (38) kollywood (36) Gossip (31) featured (27) Tech (24) auto (24) Sex (23) Beauty (21) hollywood (19) shortfilm (15) editorial (13) trailer (13) Fashion (12) review (12) music (9) Troll (8) Fitness (7) home and decor (6) boxoffice (2)

ഭക്ഷണത്തിൽ മരുന്നു കലക്കി നൽകി ഭർത്താവിനെ കൊല്ലാൻ ശ്രമം; പാലയിൽ യുവതി അറസ്റ്റിൽ

Share it:



കോട്ടയം: ഇല്ലാത്ത അസുഖത്തിന്‍റെ പേരിൽ തുടർച്ചയായി മരുന്നു കലക്കി കൊടുത്ത് ഭർത്താവിനെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ ഭാര്യ അറസ്റ്റിൽ. പാല മീനച്ചിൽ പാലക്കാട് സതീമന്ദിരം വീട്ടിൽ ആശാ സുരേഷാണ് അറസ്റ്റിലായത്. ഭക്ഷണത്തിലും വെള്ളത്തിലും തുടർച്ചയായി മരുന്നു കലക്കി നൽകിയാണ് യുവതി ഭർത്താവിനെ കൊലപ്പെടുത്താൻ ശ്രമിച്ചത്.

ഭർത്താവ് സതീഷ് നൽകിയ പരാതിയിൽ അന്വേഷണം നടത്തിയ പൊലീസ് കണ്ടെത്തിയത് ഞെട്ടിക്കുന്ന കാര്യങ്ങളാണ്. 2006ലാണ് ഇവരുടെ വിവാഹം നടന്നത്. 2008ൽ യുവാവ് മുരിക്കുംപുഴയിലുള്ള ഭാര്യ വീട്ടിൽ താമസമാക്കി. തുടർന്ന് സ്വന്തമായി പ്രമുഖ ഐസ്ക്രീം കമ്പനിയുടെ ഡിസ്ട്രിബ്യൂഷൻ ആരംഭിക്കുകയും ചെയ്‌തു. 

ഇതിനിടെ 2012ൽ ഇവർ പാലക്കാട് വീട് സ്വന്തമായി വാങ്ങി അവിടേക്ക് താമസം മാറി. വിവാഹം കഴിഞ്ഞതിനു പിന്നാലെ തന്നെ ഭാര്യ നിസാര കാര്യങ്ങളിൽ താനുമായി വഴക്കിടുന്നത് പതിവാണെന്ന് ഭർത്താവ് പറയുന്നു. ഇതിനിടെ തുടർച്ചയായി ക്ഷീണം അനുഭവപ്പെട്ടതോടെ ഡോക്‌ടറെ കണ്ടു. ഷുഗർ ലെവൽ താഴ്‌ന്നതാകാം കാരണമെന്ന് കരുതി മരുന്നു കഴിച്ചെങ്കിലും ഫലമുണ്ടായില്ല. 

സംശയം തോന്നിയ യുവാവ് വീട്ടിൽ നിന്നും ഭക്ഷണം കഴിക്കാതെ 20 ദിവസത്തോളം പുറത്തു നിന്നും ഭക്ഷണം കഴിച്ചു. ഈ സമയത്ത് ആരോഗ്യ പ്രശ്‌നങ്ങൾ ഒന്നും തോന്നിയിരുന്നില്ല. ഇതോടെ ഭാര്യയെ സംശയം തോന്നിയ യുവാവ് ഭാര്യയുടെ തന്നെ സുഹൃത്തിനോട് ഇക്കാര്യം പറഞ്ഞു. 

തുടർന്ന് ഭാര്യയുടെ സുഹൃത്ത് അന്വേഷിച്ചപ്പോഴാണ് ഭാര്യ 2015 മുതൽ മാനസിക രോഗത്തിനുള്ള മരുന്നു മരുന്ന് ദിവസവും ഭക്ഷണത്തിൽ കലക്കി കൊടുത്തിരുന്നതായി പറയുന്നത്. മരുന്നിന്‍റെ ഫോട്ടോയും ഇവർ വാട്‌സാപ്  ചെയ്‌തു നൽകി. തുടർന്ന് ഭർത്താവ് സിസി ടിവി ദൃശ്യങ്ങൾ അടക്കം പൊലീസിൽ പരാതി നൽകുകയായിരുന്നു. പരാതിയിൽ അന്വേഷണം നടത്തിയ പൊലീസ് കാര്യങ്ങൾ കണ്ടെത്തിയതോടെ മരുന്നു സഹിതം യുവതിയെ അറസ്റ്റ് ചെയ്യുകയായിരുന്നു. 

വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ

https://chat.whatsapp.com/Drk3CGGtMo5KvmcuCXz9N1

16കാരിയുമായി നഗ്ന വീഡിയോ കോൾ; ആനപ്പാപ്പാൻ പിടിയിൽ

കോട്ടയം: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ വീഡിയോ കോളിലൂടെ ലൈംഗികമായി ദുരുപയോഗം ചെയ്‌ത കേസിൽ ആനപാപ്പാൻ അറസ്റ്റിൽ. പാല പൊലീസ് സ്റ്റേഷൻ പരിധിയിലാണ് സംഭവം ഉണ്ടായത്. എറണാകുളം ഇടപ്പള്ളി സ്വദേശി സജിയാണ് അറസ്റ്റിലായത്. സജി കഴിഞ്ഞ രണ്ടു വർഷമായി 16കാരി പെൺകുട്ടിയുമായി സൗഹൃദത്തിലായിരുന്നു. 

ഈ സൗഹൃദം മുതലെടുത്ത് പെൺകുട്ടിയോട് നഗ്ന ദൃശ്യം ആവശ്യപ്പെടുകയായിരുന്നു. ഇത്തരത്തിൽ ലൈംഗികമായി പെൺകുട്ടിയെ ദുരുപയോഗം ചെയ്തു എന്നും പൊലീസ് നടത്തിയ അന്വേഷണത്തിൽ കണ്ടെത്തി. കഴിഞ്ഞ കുറേ നാളുകളായി പെൺകുട്ടി ഫോൺ ചാറ്റിങ്ങിൽ ഏർപ്പെടുന്നത് മാതാപിതാക്കൾ ശ്രദ്ധിച്ചിരുന്നു. 

സംശയം തോന്നിയ മാതാപിതാക്കൾ പൊലീസിന്‍റെ സഹായം തേടുകയായിരുന്നു. തുടർന്നാണ് പെൺകുട്ടി കഴിഞ്ഞ രണ്ടു വർഷമായി ആനപ്പാപ്പാൻ സജിയുമായി സൗഹൃദത്തിൽ ആയിരുന്നുവെന്ന് വെളിപ്പെടുത്തിയത്. തുടർന്ന് നടന്ന അന്വേഷണത്തിൽ പെൺകുട്ടിയുമായി ഇയാൾ നഗ്ന വീഡിയോ ചാറ്റ് നടത്തിയിരുന്നതായും കണ്ടെത്തി. 

വനിതാപോലീസ് പെൺകുട്ടിയുടെ മൊഴി രേഖപ്പെടുത്തിയതിനെ തുടർന്നാണ് അന്വേഷണം ആരംഭിച്ചത്. രണ്ടുവർഷം മുൻപാണ് സംഭവങ്ങളുടെ തുടക്കം. പെൺകുട്ടിയുടെ വീടിനുസമീപം ആനയുമായി സജി എത്തിയിരുന്നു. അങ്ങനെ എത്തിയശേഷം വെള്ളം ആവശ്യപ്പെട്ട് പെൺകുട്ടിയുടെ വീട്ടിൽ എത്തി. അവിടെവച്ച് ആണ് പ്രണയത്തിന്‍റെ തുടക്കം. പെൺകുട്ടിയുമായി പ്രണയത്തിലായ പ്രതി വീഡിയോ കോളിലൂടെയും മറ്റും പെൺകുട്ടിയുമായി സൗഹൃദം സ്ഥാപിക്കുകയായിരുന്നു. തുടർന്ന് ഒരു വർഷം മുമ്പ് പെൺകുട്ടിയുടെ വീട്ടിൽ എത്തിയ പ്രതി പെൺകുട്ടിയുടെ കയ്യിൽ കടന്നു പിടിച്ചിരുന്നു എന്നും മൊഴി ലഭിച്ചിട്ടുണ്ട്.

ഭരണങ്ങാനത്ത് ആന യോടൊപ്പം ജോലി ചെയ്യുന്ന സമയത്താണ്  പോലീസ് ഇയാളെ അറസ്റ്റ് ചെയ്തത്. സാങ്കേതിക തെളിവുകൾ ഉൾപ്പെടെ ശേഖരിച്ചാണ് പൊലീസ് അറസ്റ്റിലേക്ക് കടന്നത്.


Share it:

Crime

Post A Comment: