ബംഗളൂരു: കാമുകിയെ ട്രോളി ബാഗിൽ കയറ്റി ഹോസ്റ്റൽ മുറിയിൽ എത്തിക്കാൻ ശ്രമിച്ച എഞ്ചിനീയറിങ് കോളെജ് വിദ്യാർഥിയെ കൈയോടെ പിടികൂടി. കർണാടകയിലെ മണിപ്പാലിലുള്ള ഒരു എഞ്ചിനീയറിങ് കോളെജിലായിരുന്നു സംഭവം. ഹോസ്റ്റൽ കെയർടേക്കറാണ് യുവാവിനെയും ട്രോളി ബാഗിലെ കാമുകിയെയും കൈയോടെ പൊക്കിയത്.
ചൊവ്വാഴ്ച രാത്രിയാണ് സംഭവം. ടൈംസ് ഓഫ് ഇന്ത്യയുടെ റിപ്പോർട്ട് അനുസരിച്ച്, ഇരുവരുടെയും മുഴുവൻ പദ്ധതികളും ഒരു വിദ്യാർഥി ശ്രദ്ധിക്കുന്നുണ്ടായിരുന്നു. എന്തിനാണ് വലിയതും ഭാരമേറിയതുമായ ലഗേജ് കൊണ്ടുപോകുന്നതെന്ന് കെയർടേക്കർ വിദ്യാർഥിയോട് ചോദിച്ചു.
താൻ ഓൺലൈനിൽ ഓർഡർ ചെയ്ത സാധനങ്ങൾ അതിലുണ്ടെന്ന് വിദ്യാർഥി പതിഞ്ഞ ശബ്ദത്തിൽ മറുപടി പറഞ്ഞു. ഇത് കെയർടേക്കറുടെ സംശയം ബലപ്പെടുത്തി. അതിനാൽ, ട്രോളി ബാഗിനുള്ളിൽ എന്താണെന്ന് കാണണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. സാധനങ്ങൾ പെട്ടന്ന് പൊട്ടുന്നതാണെന്ന് പറഞ്ഞ് വിദ്യാർഥി കെയർടേക്കറെ തടയാൻ ശ്രമിച്ചെങ്കിലും കെയർടേക്കർ വഴങ്ങിയില്ല.
ട്രോളി ബാഗ് അഴിച്ചപ്പോൾ ബാഗിനുള്ളിൽ ചുരുണ്ടുകൂടി കിടക്കുന്ന പെൺകുട്ടിയെ കണ്ടെത്തി. അവൾ കോളെജിലെ വിദ്യാർഥിനിയും നർത്തകിയുമായിരുന്നുവെന്ന് സംഭവത്തിന്‍റെ ദൃക്സാക്ഷിയായ വിദ്യാർഥി ടൈംസ് ഓഫ് ഇന്ത്യയോട് പറഞ്ഞു. ആൺകുട്ടിയെയും പെൺകുട്ടിയെയും ഹോസ്റ്റലിൽ നിന്ന് സസ്‌പെൻഡ് ചെയ്യുകയും വീട്ടിലേക്ക് മടക്കി അയക്കുകയും ചെയ്തതായി അധികൃതർ അറിയിച്ചു.
വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ
https://chat.whatsapp.com/Drk3CGGtMo5KvmcuCXz9N1
16കാരിയുമായി നഗ്ന വീഡിയോ കോൾ; ആനപ്പാപ്പാൻ പിടിയിൽ
കോട്ടയം: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ വീഡിയോ കോളിലൂടെ ലൈംഗികമായി ദുരുപയോഗം ചെയ്‌ത കേസിൽ ആനപാപ്പാൻ അറസ്റ്റിൽ. പാല പൊലീസ് സ്റ്റേഷൻ പരിധിയിലാണ് സംഭവം ഉണ്ടായത്. എറണാകുളം ഇടപ്പള്ളി സ്വദേശി സജിയാണ് അറസ്റ്റിലായത്. സജി കഴിഞ്ഞ രണ്ടു വർഷമായി 16കാരി പെൺകുട്ടിയുമായി സൗഹൃദത്തിലായിരുന്നു.
ഈ സൗഹൃദം മുതലെടുത്ത് പെൺകുട്ടിയോട് നഗ്ന ദൃശ്യം ആവശ്യപ്പെടുകയായിരുന്നു. ഇത്തരത്തിൽ ലൈംഗികമായി പെൺകുട്ടിയെ ദുരുപയോഗം ചെയ്തു എന്നും പൊലീസ് നടത്തിയ അന്വേഷണത്തിൽ കണ്ടെത്തി. കഴിഞ്ഞ കുറേ നാളുകളായി പെൺകുട്ടി ഫോൺ ചാറ്റിങ്ങിൽ ഏർപ്പെടുന്നത് മാതാപിതാക്കൾ ശ്രദ്ധിച്ചിരുന്നു.
സംശയം തോന്നിയ മാതാപിതാക്കൾ പൊലീസിന്‍റെ സഹായം തേടുകയായിരുന്നു. തുടർന്നാണ് പെൺകുട്ടി കഴിഞ്ഞ രണ്ടു വർഷമായി ആനപ്പാപ്പാൻ സജിയുമായി സൗഹൃദത്തിൽ ആയിരുന്നുവെന്ന് വെളിപ്പെടുത്തിയത്. തുടർന്ന് നടന്ന അന്വേഷണത്തിൽ പെൺകുട്ടിയുമായി ഇയാൾ നഗ്ന വീഡിയോ ചാറ്റ് നടത്തിയിരുന്നതായും കണ്ടെത്തി.
വനിതാപോലീസ് പെൺകുട്ടിയുടെ മൊഴി രേഖപ്പെടുത്തിയതിനെ തുടർന്നാണ് അന്വേഷണം ആരംഭിച്ചത്. രണ്ടുവർഷം മുൻപാണ് സംഭവങ്ങളുടെ തുടക്കം. പെൺകുട്ടിയുടെ വീടിനുസമീപം ആനയുമായി സജി എത്തിയിരുന്നു. അങ്ങനെ എത്തിയശേഷം വെള്ളം ആവശ്യപ്പെട്ട് പെൺകുട്ടിയുടെ വീട്ടിൽ എത്തി.
അവിടെവച്ച് ആണ് പ്രണയത്തിന്‍റെ തുടക്കം. പെൺകുട്ടിയുമായി പ്രണയത്തിലായ പ്രതി വീഡിയോ കോളിലൂടെയും മറ്റും പെൺകുട്ടിയുമായി സൗഹൃദം സ്ഥാപിക്കുകയായിരുന്നു. തുടർന്ന് ഒരു വർഷം മുമ്പ് പെൺകുട്ടിയുടെ വീട്ടിൽ എത്തിയ പ്രതി പെൺകുട്ടിയുടെ കയ്യിൽ കടന്നു പിടിച്ചിരുന്നു എന്നും മൊഴി ലഭിച്ചിട്ടുണ്ട്.
ഭരണങ്ങാനത്ത് ആന യോടൊപ്പം ജോലി ചെയ്യുന്ന സമയത്താണ് പോലീസ് ഇയാളെ അറസ്റ്റ് ചെയ്തത്. സാങ്കേതിക തെളിവുകൾ ഉൾപ്പെടെ ശേഖരിച്ചാണ് പൊലീസ് അറസ്റ്റിലേക്ക് കടന്നത്.
Post A Comment: