www.superprimetime.com

Total Pageviews

Blog Archive

Search This Blog

Tags

Kerala (1801) Idukki (1761) Mostreaded (1615) Crime (1376) National (1197) Entertainment (829) world (426) Viral (422) Video (352) Health (197) Gallery (161) mollywood (160) sports (136) Gulf (131) Trending (109) business (94) bollywood (86) Science (80) Food (52) Travel (38) kollywood (36) Gossip (31) featured (27) Tech (24) auto (24) Sex (23) Beauty (21) hollywood (19) shortfilm (15) editorial (13) trailer (13) Fashion (12) review (12) music (9) Troll (8) Fitness (7) home and decor (6) boxoffice (2)

ഇടുക്കി ജലാശയത്തിൽ കാണാതായ ആളുടെ മൃതദേഹം കണ്ടെത്തി

Share it:


ഇടുക്കി: ഇടുക്കി ജലാശയത്തിന്‍റെ ഭാഗമായ വെണ്ണിലാംകണ്ടത്ത് കാണാതായ ആളുടെ മൃതദേഹം കണ്ടെത്തി. ഇതര സംസ്ഥാന തൊഴിലാളിയാണ് മരിച്ചത്. ഇയാളുടെ പേര് വിവരങ്ങൾ പുറത്ത് വന്നിട്ടില്ല. തിങ്കളാഴ്ച്ച വൈകിട്ട് ആറോടെയാണ് വെണ്ണിലാംകണ്ടത്തിനു സമീപം ഒരാൾ മുങ്ങിത്താഴുന്നതായി പ്രദേശവാസികൾ കണ്ടത്. ഉടൻ തന്നെ നാട്ടുകാർ ഫയർഫോഴ്‌സിനെയും പൊലീസിനെയും വിവരം അറിയിച്ചു.

രാത്രിയിൽ തിരച്ചിൽ ആരംഭിച്ചെങ്കിലും വെളിച്ചമില്ലാതിരുന്നതിനെ തുടർന്ന് തിരച്ചിൽ അവസാനിപ്പിച്ചിരുന്നു. തുടർന്ന് ചൊവാഴ്ച്ച രാവിലെ നടത്തിയ തിരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്. ജലാശയത്തിൽ നീന്തുന്നതിനിടെ ഒരാൾ മുങ്ങിത്താഴുന്നത് കണ്ടെന്നാണ് ദൃക്‌സാക്ഷികൾ പറഞ്ഞത്.  

വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ

https://chat.whatsapp.com/LI5CtDALiuGFq6TUngq6K5

വർക്കല തീ പിടുത്തം; അഞ്ച് പേർ മരിച്ചത് പുക ശ്വസിച്ച് 

തിരുവനന്തപുരം: വർക്കലയിൽ ഒരു വീട്ടിലെ അഞ്ച് പേർ മരിച്ചത് തീ പൊള്ളലേറ്റല്ല പുക ശ്വസിച്ചാണെന്ന് നിഗമനം. ചെറുന്നിയൂർ ബ്ലോക്ക് പഞ്ചായത്ത് ഓഫീസിനു സമീപത്തെ വീടിനു തീ പിടിച്ചാണ്  എട്ട് മാസം പ്രായമുള്ള കുഞ്ഞ് ഉൾപ്പെടെ അഞ്ച് പേർ മരിച്ചത്. മരിച്ചവരുടെ ആരുടെയും വസ്ത്രം കത്തിയിട്ടില്ല. വീടിനുള്ളിൽ തങ്ങി നിന്ന പുക ശ്വസിച്ചതാണ് മരണ കാരണമെന്നാണ് കരുതുന്നത്. 

പ്രാഥമിക പരിശോധനയിൽ ദുരൂഹതയൊന്നും കണ്ടെത്തിയിട്ടില്ല.  ബേബി എന്ന പ്രതാപൻ(62), ഭാര്യ ഷെർലി(53), ഇവരുടെ മകൻ അഹിൽ(25), മറ്റൊരു മകന്‍റെ ഭാര്യ അഭിരാമി(24), നിഹുലിന്‍റെയും അഭിരാമിയുടെയും എട്ട് മാസം പ്രായമുള്ള ആൺ കുഞ്ഞ് എന്നിവർ ആണ് മരിച്ചത്. ഗുരുതരമായ പരിക്കേറ്റ മൂത്ത മകൻ നിഹുലിനെ(29) തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. 

ബൈക്കിൽ നിന്നാണ് തീ പടർന്നതെന്നാണ് ആദ്യം കരുതിയിരുന്നത്. എന്നാൽ ബൈക്കിൽ നിന്നല്ല തീ പടർന്നതെന്നും കണ്ടെത്തിയിട്ടുണ്ട്. ഷോർട്ട് സർക്യൂട്ടാകാമെന്നാണ് പ്രാഥമിക നി​ഗമനം. വീട്ടിനുള്ളിൽ  പെട്ട്രോൾ മണ്ണെണ്ണ പോലുള്ള ഇന്ധനങ്ങളുടെ സാന്നിധ്യം നിലവിൽ കണ്ടെത്തിയിട്ടില്ല. തീപിടുത്തം തുടങ്ങി 45 മിനിറ്റിനു ശേഷം ആണ് എല്ലാവരെയും പുറത്തെത്തിക്കാൻ ആയത്. 

എല്ലാ മുറിയിലും എസി ആയതിനാൽ പുക പുറത്ത് പോയില്ല. ഇലക്ട്രോണിക്സ് ഉപകരണങ്ങൾ , എസി ഉൾപ്പെടെ എല്ലാം കത്തി നശിച്ചു. ഫോൺ വിളിച്ച ശേഷവും രണ്ടാമത്തെ മകന് പുറത്തേക്ക് വരാൻ കഴിയാത്തത് കടുത്ത പുക ശ്വസിച്ചതിനെത്തുടർന്നാണെന്നാണ് സംശയം.

തീപിടിത്തത്തിന്‍റെ കാരണം കണ്ടെത്താൻ ഫൊറൻസിക് സംഘം വീട്ടിൽ പരിശോധന നടത്തുകയാണ്. വീടിന്റെ താഴത്തേയും മുകളിലെയും നിലയിലെ ഹാൾ പൂർണമായി കത്തി നശിച്ചു.ഫൊറൻസിക് റിപ്പോർട്ട് ലഭിച്ച ശേഷമേ കൂടുതൽ കാര്യങ്ങൾ പറയാൻ കഴിയൂവെന്നും റേഞ്ച് ഐ ജി ആർ.നിശാന്തിനിയും പറഞ്ഞു. അഭിരാമിയുടെയും കുഞ്ഞിന്‍റെയും മൃതദേഹം കിടന്നത് മുകൾനിലയിലെ മുറിയിലെ ബാത്റൂമിൽ ആയിരുന്നു. ഇളയമകൻ അഹിലിന്‍റെ മൃതദേഹം മുകളിലത്തെ നിലയിലെ മറ്റൊരു മുറിയിൽ ആണ്. പ്രതാപന്‍റെയും ഷേർലിയുടെയും മൃതദേഹം കിടന്നത് താഴത്തെ മുറിയിൽ ആണെന്നും ഫയർഫോഴ്സ് ഉദ്യോ​ഗസ്ഥർ പറയുന്നു. 


Share it:

Idukki

Post A Comment: