ആദ്യരാത്രിയിൽ തന്നെ ഭർത്താവിൽ നിന്നും നേരിടേണ്ടി വന്ന വെറുപ്പുളവാക്കുന്ന പ്രവൃത്തിയെ കുറിച്ച് വിശദീകരിക്കുകയാണ് യുവതി. റെഡിറ്റ് എന്ന സോഷ്യൽ മീഡിയ പ്ലാറ്റ് ഫോമിലാണ് യുവതിയുടെ അനുഭവ കുറിപ്പ് വൈറലായത്. വിവാഹ ശേഷം ഏറെ പ്രതീക്ഷയോടെ ആദ്യ രാത്രിയിലേക്ക് പ്രവേശിപ്പിച്ചപ്പോഴാണ് ഭർത്താവിൽ നിന്നും ഒരിക്കലും പ്രതീക്ഷിക്കാത്ത പ്രവൃത്തി ഉണ്ടായതെന്ന് യുവതി പറയുന്നു.
ഹോട്ടൽ മുറിയിലാണ് ആദ്യ രാത്രി ഒരുക്കിയിരുന്നത്. വിവാഹത്തിനു ധരിച്ച ഗൗൺ ധരിച്ചാണ് യുവതി ആദ്യ രാത്രിയിൽ മുറിക്കുള്ളിലേക്ക് പ്രവേശിച്ചത്. ഒരു ആലിംഗനമോ, ചുംബനമോ പ്രതീക്ഷിച്ചിടത്ത് ഭർത്താവ് ചെയ്‌തത് തന്‍റെ ഗൗണിലേക്ക് മൂത്രമൊഴിക്കുകയായിരുന്നുവെന്ന് യുവതി പറയുന്നു.
ഒട്ടും പ്രതീക്ഷിക്കാത്ത പ്രവൃത്തിയാണ് ഭർത്താവിൽ നിന്നും ഉണ്ടായത്. ഭർത്താവിനോട് ഇതോടെ വല്ലാത്ത വെറുപ്പ് തോന്നിയെന്നും ആ രാത്രിയിൽ ഭർത്താവിനൊപ്പം ഉറങ്ങാൻ പോലും തനിക്ക് കഴിഞ്ഞില്ലെന്നും യുവതി തന്‍റെ കുറിപ്പിൽ വ്യക്തമാക്കുന്നു. സംഭവത്തെ നിസാരമായിട്ടാണ് ഭർത്താവ് കണ്ടത്. വലിയ കാര്യമൊന്നുമില്ലെന്ന് പറഞ്ഞ് യുവതിയെ ആശ്വസിപ്പിക്കാനും ഭർത്താവ് ശ്രമിച്ചു.
എന്നാൽ കാര്യമില്ലെന്ന് പറയാൻ അവന്‍റെ തലയിൽ എന്താണ് നടക്കുന്നതെന്ന് ഇപ്പോഴും തനിക്കറിയില്ലെന്ന് യുവതി പറയുന്നു. മൂത്രം എളുപ്പത്തിൽ കഴുകികളയാമെന്നായിരുന്നു അയാളുടെ പ്രതികരണം. കുറിപ്പ് റെഡ്ഡിറ്റിൽ വൈറലായതോടെ നിരവധി പേരാണ് ഭർത്താവിനെതിരെ കമന്‍റുമായി രംഗത്തെത്തിയത്. പേര് വെളിപ്പെടുത്താതെയാണ് യുവതി കുറിപ്പ് എഴുതിയിരിക്കുന്നത്. ഭർത്താവിന്‍റെ മോശം പ്രവൃത്തിയിൽ അങ്ങേയറ്റം പ്രതിഷേധമാണ് കമന്‍റുകളിൽ നിറയുന്നത്.
വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ
https://chat.whatsapp.com/LI5CtDALiuGFq6TUngq6K5
വർക്കല തീ പിടുത്തം; അഞ്ച് പേർ മരിച്ചത് പുക ശ്വസിച്ച്
തിരുവനന്തപുരം: വർക്കലയിൽ ഒരു വീട്ടിലെ അഞ്ച് പേർ മരിച്ചത് തീ പൊള്ളലേറ്റല്ല പുക ശ്വസിച്ചാണെന്ന് നിഗമനം. ചെറുന്നിയൂർ ബ്ലോക്ക് പഞ്ചായത്ത് ഓഫീസിനു സമീപത്തെ വീടിനു തീ പിടിച്ചാണ് എട്ട് മാസം പ്രായമുള്ള കുഞ്ഞ് ഉൾപ്പെടെ അഞ്ച് പേർ മരിച്ചത്. മരിച്ചവരുടെ ആരുടെയും വസ്ത്രം കത്തിയിട്ടില്ല. വീടിനുള്ളിൽ തങ്ങി നിന്ന പുക ശ്വസിച്ചതാണ് മരണ കാരണമെന്നാണ് കരുതുന്നത്.
പ്രാഥമിക പരിശോധനയിൽ ദുരൂഹതയൊന്നും കണ്ടെത്തിയിട്ടില്ല. ബേബി എന്ന പ്രതാപൻ(62), ഭാര്യ ഷെർലി(53), ഇവരുടെ മകൻ അഹിൽ(25), മറ്റൊരു മകന്‍റെ ഭാര്യ അഭിരാമി(24), നിഹുലിന്‍റെയും അഭിരാമിയുടെയും എട്ട് മാസം പ്രായമുള്ള ആൺ കുഞ്ഞ് എന്നിവർ ആണ് മരിച്ചത്. ഗുരുതരമായ പരിക്കേറ്റ മൂത്ത മകൻ നിഹുലിനെ(29) തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി.
ബൈക്കിൽ നിന്നാണ് തീ പടർന്നതെന്നാണ് ആദ്യം കരുതിയിരുന്നത്. എന്നാൽ ബൈക്കിൽ നിന്നല്ല തീ പടർന്നതെന്നും കണ്ടെത്തിയിട്ടുണ്ട്. ഷോർട്ട് സർക്യൂട്ടാകാമെന്നാണ് പ്രാഥമിക നിഗമനം. വീട്ടിനുള്ളിൽ പെട്ട്രോൾ മണ്ണെണ്ണ പോലുള്ള ഇന്ധനങ്ങളുടെ സാന്നിധ്യം നിലവിൽ കണ്ടെത്തിയിട്ടില്ല. തീപിടുത്തം തുടങ്ങി 45 മിനിറ്റിനു ശേഷം ആണ് എല്ലാവരെയും പുറത്തെത്തിക്കാൻ ആയത്.
എല്ലാ മുറിയിലും എസി ആയതിനാൽ പുക പുറത്ത് പോയില്ല. ഇലക്ട്രോണിക്സ് ഉപകരണങ്ങൾ , എസി ഉൾപ്പെടെ എല്ലാം കത്തി നശിച്ചു. ഫോൺ വിളിച്ച ശേഷവും രണ്ടാമത്തെ മകന് പുറത്തേക്ക് വരാൻ കഴിയാത്തത് കടുത്ത പുക ശ്വസിച്ചതിനെത്തുടർന്നാണെന്നാണ് സംശയം.
തീപിടിത്തത്തിന്‍റെ കാരണം കണ്ടെത്താൻ ഫൊറൻസിക് സംഘം വീട്ടിൽ പരിശോധന നടത്തുകയാണ്. വീടിന്റെ താഴത്തേയും മുകളിലെയും നിലയിലെ ഹാൾ പൂർണമായി കത്തി നശിച്ചു.ഫൊറൻസിക് റിപ്പോർട്ട് ലഭിച്ച ശേഷമേ കൂടുതൽ കാര്യങ്ങൾ പറയാൻ കഴിയൂവെന്നും റേഞ്ച് ഐ ജി ആർ.നിശാന്തിനിയും പറഞ്ഞു. അഭിരാമിയുടെയും കുഞ്ഞിന്‍റെയും മൃതദേഹം കിടന്നത് മുകൾനിലയിലെ മുറിയിലെ ബാത്റൂമിൽ ആയിരുന്നു. ഇളയമകൻ അഹിലിന്‍റെ മൃതദേഹം മുകളിലത്തെ നിലയിലെ മറ്റൊരു മുറിയിൽ ആണ്. പ്രതാപന്‍റെയും ഷേർലിയുടെയും മൃതദേഹം കിടന്നത് താഴത്തെ മുറിയിൽ ആണെന്നും ഫയർഫോഴ്സ് ഉദ്യോഗസ്ഥർ പറയുന്നു.
Post A Comment: