കൊച്ചി: കളമശേരിയിൽ സിനിമാ ലൊക്കേഷനിൽ നാട്ടുകാരും സിനിമാ പ്രവർത്തകരും തമ്മിൽ സംഘർഷം. നടൻ ഷൈൻ ടോം ചാക്കോ അടക്കം മർദിച്ചെന്നാരോപിച്ച് നാട്ടുകാർ രംഗത്തെത്തി. നടന്‍റെ മര്‍ദനത്തില്‍ പരുക്കേറ്റ ഷമീര്‍ എന്നയാള്‍ ആശുപത്രിയിൽ ചികിത്സയിലാണ്. തല്ലുമാല എന്ന ചിത്രത്തിന്‍റെ ലൊക്കേഷനിലാണ് സംഘര്‍ഷമുണ്ടായത്. നാട്ടുകാരാണ് പ്രശ്നമുണ്ടാക്കിയതെന്ന് സിനിമയുടെ അണിയറ പ്രവര്‍ത്തകര്‍ പറഞ്ഞു. നിലവില്‍ സംഭവത്തെ കുറിച്ച് പരാതിയെന്നും ലഭിച്ചിട്ടില്ലെന്നാണ് പൊലീസ് പറയുന്നത്.
കളമശേരി എച്ച്എംടി കോളനിയിലാണ് സിനിമയുടെ സെറ്റിട്ടിരിക്കുന്നത്. ഇവിടെ സിനിമ പ്രവര്‍ത്തകര്‍ മാലിന്യം തള്ളുന്നത് നാട്ടുകാര്‍ ചോദ്യം ചെയ്‌തതാണ് സംഘര്‍ഷത്തിലേക്ക് വഴിതെളിക്കുകയായിരുന്നു. ഇന്നലെ രാത്രിയാണ് ഒരു വാഹനത്തില്‍ മാലിന്യം കൊണ്ടുവന്ന് എച്ച്എംടി കോളനിയിലെ ജനവാസ മേഖലയില്‍ തള്ളിയത്. ഇത് നാട്ടുകാര്‍ ഇവിടെ വച്ച് പിടികൂടുകയായിരുന്നു. തുടര്‍ന്ന് ലോക്കേഷനിലേക്ക് സംഘടിച്ചെത്തിയ നാട്ടുകാരും സിനിമ പ്രവര്‍ത്തകരും തമ്മില്‍ വാക്കു തര്‍ക്കമുണ്ടാകുകയായിരുന്നു. ഇതിനിടയില്‍ നടന്‍ ഷൈന്‍ ടോം ചാക്കോ ഒരു നാട്ടുകാരനെ മര്‍ദ്ദിച്ചുവെന്നാണ് പരാതി.
ലൊക്കേഷനിലുള്ള രണ്ട് പേരും ആശുപത്രിയിൽ ചികിത്സ തേടിയിട്ടുണ്ട്. ഇതിനിടെ പ്രദേശവാസികൾ സിനിമാ പ്രവർത്തകർക്കെതിരെ സംഘടിച്ച് രംഗത്തെത്തിയിട്ടുണ്ട്. ജനവാസ മേഖലയിൽ മാലിന്യം തള്ളുന്നതടക്കമുള്ള കാര്യങ്ങളാണ് സിനിമാ പ്രവർത്തകർ ചെയ്യുന്നതെന്നും ഇവർ ആരോപിക്കുന്നു.
വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ
https://chat.whatsapp.com/LI5CtDALiuGFq6TUngq6K5
വർക്കല തീ പിടുത്തം; അഞ്ച് പേർ മരിച്ചത് പുക ശ്വസിച്ച്
തിരുവനന്തപുരം: വർക്കലയിൽ ഒരു വീട്ടിലെ അഞ്ച് പേർ മരിച്ചത് തീ പൊള്ളലേറ്റല്ല പുക ശ്വസിച്ചാണെന്ന് നിഗമനം. ചെറുന്നിയൂർ ബ്ലോക്ക് പഞ്ചായത്ത് ഓഫീസിനു സമീപത്തെ വീടിനു തീ പിടിച്ചാണ് എട്ട് മാസം പ്രായമുള്ള കുഞ്ഞ് ഉൾപ്പെടെ അഞ്ച് പേർ മരിച്ചത്. മരിച്ചവരുടെ ആരുടെയും വസ്ത്രം കത്തിയിട്ടില്ല. വീടിനുള്ളിൽ തങ്ങി നിന്ന പുക ശ്വസിച്ചതാണ് മരണ കാരണമെന്നാണ് കരുതുന്നത്.
പ്രാഥമിക പരിശോധനയിൽ ദുരൂഹതയൊന്നും കണ്ടെത്തിയിട്ടില്ല. ബേബി എന്ന പ്രതാപൻ(62), ഭാര്യ ഷെർലി(53), ഇവരുടെ മകൻ അഹിൽ(25), മറ്റൊരു മകന്‍റെ ഭാര്യ അഭിരാമി(24), നിഹുലിന്‍റെയും അഭിരാമിയുടെയും എട്ട് മാസം പ്രായമുള്ള ആൺ കുഞ്ഞ് എന്നിവർ ആണ് മരിച്ചത്. ഗുരുതരമായ പരിക്കേറ്റ മൂത്ത മകൻ നിഹുലിനെ(29) തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി.
ബൈക്കിൽ നിന്നാണ് തീ പടർന്നതെന്നാണ് ആദ്യം കരുതിയിരുന്നത്. എന്നാൽ ബൈക്കിൽ നിന്നല്ല തീ പടർന്നതെന്നും കണ്ടെത്തിയിട്ടുണ്ട്. ഷോർട്ട് സർക്യൂട്ടാകാമെന്നാണ് പ്രാഥമിക നിഗമനം. വീട്ടിനുള്ളിൽ പെട്ട്രോൾ മണ്ണെണ്ണ പോലുള്ള ഇന്ധനങ്ങളുടെ സാന്നിധ്യം നിലവിൽ കണ്ടെത്തിയിട്ടില്ല. തീപിടുത്തം തുടങ്ങി 45 മിനിറ്റിനു ശേഷം ആണ് എല്ലാവരെയും പുറത്തെത്തിക്കാൻ ആയത്.
എല്ലാ മുറിയിലും എസി ആയതിനാൽ പുക പുറത്ത് പോയില്ല. ഇലക്ട്രോണിക്സ് ഉപകരണങ്ങൾ , എസി ഉൾപ്പെടെ എല്ലാം കത്തി നശിച്ചു. ഫോൺ വിളിച്ച ശേഷവും രണ്ടാമത്തെ മകന് പുറത്തേക്ക് വരാൻ കഴിയാത്തത് കടുത്ത പുക ശ്വസിച്ചതിനെത്തുടർന്നാണെന്നാണ് സംശയം.
തീപിടിത്തത്തിന്‍റെ കാരണം കണ്ടെത്താൻ ഫൊറൻസിക് സംഘം വീട്ടിൽ പരിശോധന നടത്തുകയാണ്. വീടിന്‍റെ താഴത്തേയും മുകളിലെയും നിലയിലെ ഹാൾ പൂർണമായി കത്തി നശിച്ചു.ഫൊറൻസിക് റിപ്പോർട്ട് ലഭിച്ച ശേഷമേ കൂടുതൽ കാര്യങ്ങൾ പറയാൻ കഴിയൂവെന്നും റേഞ്ച് ഐ ജി ആർ.നിശാന്തിനിയും പറഞ്ഞു. അഭിരാമിയുടെയും കുഞ്ഞിന്‍റെയും മൃതദേഹം കിടന്നത് മുകൾനിലയിലെ മുറിയിലെ ബാത്റൂമിൽ ആയിരുന്നു. ഇളയമകൻ അഹിലിന്‍റെ മൃതദേഹം മുകളിലത്തെ നിലയിലെ മറ്റൊരു മുറിയിൽ ആണ്. പ്രതാപന്‍റെയും ഷേർലിയുടെയും മൃതദേഹം കിടന്നത് താഴത്തെ മുറിയിൽ ആണെന്നും ഫയർഫോഴ്സ് ഉദ്യോഗസ്ഥർ പറയുന്നു.
Post A Comment: