പത്തനംതിട്ട: പാൽവാങ്ങാൻ പോയപ്പോൾ തെരുവുനായയുടെ കടിയേറ്റ 12 വയസുകാരി ഗുരുതരാവസ്ഥയിൽ. റാന്നി മന്ദപ്പുഴ ചേർത്തലപ്പടി ഷീനാഭവനിൽ ഹരീഷിന്‍റെ മകൾ അഭിരാമിക്കാണ് പരുക്കേറ്റത്. കുട്ടിയെ കോട്ടയം മെഡിക്കൽ കോളെജിൽ പ്രവേശിപ്പിച്ചു. രാവിലെ കുട്ടി പാൽ വാങ്ങാനായി വീടിനു പുറത്തിറങ്ങിയപ്പോഴായിരുന്നു ആക്രമണം.
കൈയിലും കാലിലും കണ്ണിന് താഴെയുമായി ഏഴിടത്ത് തെരുവുനായയുടെ കടിയേറ്റിരുന്നു. പത്തനംതിട്ട ജനറൽ ആശുപത്രിയിലാണ് ആദ്യം ചികിത്സ തേടിയത്. പ്രതിരോധ വാക്സിൻ നൽകിയിരുന്നു. ഇന്നലെ വൈകീട്ടോടെ തീരെ വയ്യാതായ കുട്ടിയെ പത്തനംതിട്ട ജനറൽ ആശുപത്രിയിലെത്തിച്ചെങ്കിലും കോട്ടയം മെഡിക്കൽ കോളെജിലേക്ക് മാറ്റുകയായിരുന്നു. രണ്ട് ആഴ്ച മുൻപാണ് കുട്ടിയെ പട്ടി കടിച്ചത്.
വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ
https://chat.whatsapp.com/FQzpIvEspNvGQ6pBFqkUly
ഇടുക്കിയിൽ പുലിയെ വാക്കത്തിക്ക് വെട്ടിക്കൊന്നു
ഇടുക്കി: ആക്രമിക്കാൻ വന്ന പുലിയെ വാക്കത്തിക്ക് വെട്ടിക്കൊന്നു. ഇടുക്കി മാങ്കുളത്താണ് സംഭവം നടന്നത്. ചിക്കമാംകുടി ആദിവാസി കോളനിയിലെ ഗോപാലനെയാണ് രാവിലെ പുലി ആക്രമിച്ചത്. രാവിലെ സഹോദരന്‍റെ വീട്ടിലേക്ക് പോകുമ്പോൾ റോഡരികിൽ കിടന്ന പുലി ഗോപാലനെ ആക്രമിക്കുകയായിരുന്നു.
പൊടുന്നനെ സ്വയ രക്ഷാർഥം ഗോപാലൻ കൈയിലുണ്ടായിരുന്ന വാക്കത്തി വീശി. വാക്കത്തി കൊണ്ട് പരുക്കേറ്റ പുലി ചത്തു വീഴുകയായിരുന്നു. പുലിയുടെ ആക്രമണത്തിൽ ഗോപാലനും പരുക്കേറ്റു. ഇയാൾ ചികിത്സയിലാണ്. രണ്ട് ആടുകളെയും കോഴിയെയും തിന്ന പുലിയാണ് ഇതെന്നാണ് നാട്ടുകാർ പറയുന്നത്. കുറച്ചു ദിവസങ്ങളായി മാങ്കുളത്ത് പുലി ഭീതി നിലനിന്നിരുന്നു.
Post A Comment: