കൊച്ചി: ഒരു ജ്വല്ലറി ഉദ്ഘാടനത്തിനിടെയുണ്ടായ ദുരനുഭവം വെളിപ്പെടുത്തി നടി മീര നന്ദൻ. സ്റ്റാർ റാഗിങ് എന്ന പരിപാടിയിൽ അതിഥിതിയായി എത്തിയപ്പോഴാണ് താരം മനസു തുറന്നത്. അവതാരകനായ നാദിർഷയോടായിട്ടാണ് തനിക്കുണ്ടായ ദുരനുഭവം നടി പങ്കുവച്ചത്.
കോഴിക്കോട് ഒരു ജ്വല്ലറി ഉദ്ഘാടനത്തിനെത്തിയപ്പോഴാണ് തനിക്ക് ദുരനുഭവം ഉണ്ടായത്. അച്ഛനൊപ്പമാണ് ഉദ്ഘാടനത്തിന് പോയത്. എന്നാൽ അവിടുത്തെ തിരക്ക് കാരണം അവര്‍ എന്നോട് പറഞ്ഞു നിങ്ങളുടെ വാഹനം അങ്ങോട്ട് കൊണ്ടു പോകണ്ടായെന്ന്. വേറെ വാഹനത്തില്‍ പോകാമെന്ന് പറഞ്ഞു. മറ്റൊരു നടി കൂടെയുണ്ടായിരുന്നതിനാല്‍ അച്ഛന് ആ വാഹനത്തില്‍ വരാന്‍ പറ്റിയില്ല. കാറിന് ചുറ്റും ആളുകള്‍ വളഞ്ഞിരിക്കുകയാണ്. നമുക്ക് പുറത്തേക്ക് ഇറങ്ങാന്‍ കൂടി പറ്റുന്നില്ല.
ഇതോടെ ഞങ്ങളെ വിളിച്ചവരോട് ആളുകളേ മാറ്റിയാലേ ഇറങ്ങാന്‍ കഴിയൂ എന്നു പറഞ്ഞു. പൊതുവേ ഉദ്ഘാടനങ്ങള്‍ക്കൊക്കെ സെക്യൂരിറ്റിയെ വെക്കാറുണ്ട്. അതൊക്കെ ഉണ്ടാകുമെന്ന ധൈര്യത്തിലാണ് നമ്മള്‍ പോകുന്നത്. എന്നാല്‍ അവിടെ അങ്ങനെ ആരും ഇല്ലായിരുന്നു. അവസാനം അവര്‍ ഞങ്ങളെ കൈച്ചങ്ങലയൊക്കെ വച്ചിട്ടാണ് കൊണ്ടുപോകുന്നത്. ഞങ്ങള്‍ ഇറങ്ങുന്നില്ല എന്ന് കണ്ടപ്പോള്‍ ആളുകള്‍ പതുക്കെ മാറാന്‍ തുടങ്ങി.
കാറില്‍ നിന്ന് ഇറങ്ങാന്‍ തുടങ്ങിയപ്പോള്‍ ആളുകള്‍ വീണ്ടും തള്ളാന്‍ തുടങ്ങി. എന്‍റെ ഒരു ചെരുപ്പ് പോയി. കാലില്‍ ഒരു ചെരുപ്പ് മാത്രമായി. അങ്ങനെ ഒരു തരത്തില്‍ ഞങ്ങള്‍ ജ്വല്ലറിയുടെ ഉള്ളില്‍ കയറി. എന്നാല്‍ തള്ളിനിടെ കൂടെയുണ്ടായിരുന്ന ആര്‍ട്ടിസ്റ്റിന്‍റെ സാരിയൊക്കെ അഴിഞ്ഞു പോയി. അത്രയും തിരക്ക് ആയിരുന്നു. ഇതോടെ ഞാന്‍ ഉദ്ഘാടനത്തിന് സാരിയുടുത്ത് പോകാറില്ല.
ഉദ്ഘാടനമൊക്കെ കഴിഞ്ഞു വരുമ്പോള്‍ നമ്മുടെ കാര്‍ അകത്തേക്ക് കയറ്റി ഇട്ടിട്ടില്ല. പൊലീസ് ജീപ്പാണ് ഇട്ടിരിക്കുന്നത്. പൊലീസുകാരും നമ്മളെ തള്ളുകയാണ്. അപ്പോള്‍ ഒരാള്‍ വന്നിട്ട് ഒരിടിയിടിച്ച് എന്‍റെ സല്‍വാര്‍ വലിച്ചു കീറി. സല്‍വാര്‍ മുഴുവന്‍ കീറിപോയി.
ഓടി ഞാന്‍ പൊലീസ് ജീപ്പില്‍ കയറി. അന്ന് ആദ്യമായിട്ട് ഞാന്‍ ഒരാളുടെ മുഖത്ത് നോക്കി നല്ല തെറി വിളിച്ചു. എന്‍റെ ജീവിതത്തില്‍ ആദ്യമായിട്ടാണ് ഞാന്‍ അത്രയും രോഷം കൊള്ളുന്നത്. ചുരിദാറിന്‍റെ മുകളിലത്തെ നെറ്റ് ആണ് കീറിയത്.''- മീര നന്ദന്‍ പറഞ്ഞു.
മിനിസ്‌ക്രീനില്‍ അവതാരകയായി എത്തിയ മീര മുല്ല എന്ന ചിത്രത്തിലൂടെ ബിഗ്സ്‌ക്രീനില്‍ എത്തുകയായിരുന്നു. ഗായിക കൂടിയായാ താരം ഇപ്പോള്‍ അഭിനയത്തില്‍ നിന്നെല്ലാം വിട്ടു നില്‍ക്കുകയാണ്. ദുബായില്‍ ആര്‍ജെ ആണ് മീര.
വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ
https://chat.whatsapp.com/KXENxMQq8p0GB9zypaK3W5
ഇടുക്കിയിൽ 17 കാരി ഗർഭിണി; 21 കാരൻ അറസ്റ്റിൽ
ഇടുക്കി: വീട്ടിൽ അസ്വസ്ഥത കാണിച്ചതിനെ തുടർന്ന് 17കാരിയായ പെൺകുട്ടിയെ ആശുപത്രിയിലെത്തിച്ച് സ്‌കാൻ ചെയ്‌തപ്പോൾ എട്ട് മാസം ഗർഭിണി. സംഭവത്തിൽ കുട്ടിയുടെ കാമുകനായ 21 കാരൻ അറസ്റ്റിലായി.
ഇടുക്കി ഉപ്പുതറയിലാണ് സംഭവം നടന്നത്. ഉപ്പുതറ പൊലീസ് സ്റ്റേഷൻ പരിധിയിൽ താമസിക്കുന്ന പെൺകുട്ടിയാണ് വീട്ടുകാർ പോലും അറിയാതെ എട്ട് മാസത്തോളം ഗർഭം മറച്ചു വച്ചത്. തുടർന്ന് ആശുപത്രി അധികൃതർ പൊലീസിനെ വിവരം അറിയിച്ചതനുസരിച്ച് പൊലീസ് എത്തി ചോദ്യം ചെയ്‌തതോടെ പുറത്ത് വന്നത് നാല് വർഷം നീണ്ടു നിന്ന പീഡന വിവരം.
സംഭവത്തിൽ ഉപ്പുതറ മേച്ചേരിക്കട ഓൽത്തറ മാത്യു (21) ഉപ്പുതറ പൊലീസിന്‍റെ പിടിയിലായി. സ്‌കൂൾ കാലഘട്ടം മുതൽ ഇയാൾ പെൺകുട്ടിയുമായി പ്രണയ ബന്ധത്തിലായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. അടുപ്പം മുതലെടുത്ത് ഇയാൾ നാല് വർഷത്തോളമായി പെൺകുട്ടിയെ പീഡിപ്പിച്ചു വരികയായിരുന്നു. ഇതിനിടെ പെൺകുട്ടി ഗർഭിണിയായെങ്കിലും വിവരം വീട്ടുകാരോട് പോലും പറഞ്ഞിരുന്നില്ല.
അതേസമയം പ്രതിക്ക് മറ്റു പെൺകുട്ടികളുമായും അടുപ്പമുണ്ടായിരുന്നതായിട്ടാണ് വിവരം. ഉപ്പുതറ ടൗണിലെ ഫ്രീക്കൻമാരിൽ ഒരാളായിരുന്നു പ്രതി. ചെത്ത് ബൈക്കിൽ കറങ്ങിനടക്കുന്നതും പെൺകുട്ടികളെ വലയിലാക്കുന്നതുമായിരുന്നു വിനോദം. ഇയാൾ ലഹരിക്ക് അടിമയാണോയെന്നും സംശയിക്കുന്നുണ്ട്.
ഇയാളുമായി ബന്ധമുള്ള മറ്റു പെൺകുട്ടികളുടെ വിവരങ്ങളും അന്വേഷിക്കുന്നുണ്ടെന്ന് പൊലീസ് പറഞ്ഞു. ആളില്ലാത്ത സമയങ്ങളിൽ പെൺകുട്ടികളെ ദുരുപയോഗം ചെയ്യുന്നതാണ് ഇയാളുടെ രീതി. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്‌തു. ഉപ്പുതറ എസ്.എച്ച്.ഒയുടെ ചാർജിലുള്ള വാഗമൺ സി.ഐ കെ. സുധീർ, എസ്.ഐമാരായ എബി ടി. മാത്യൂ, സജീവ് അലക്സ്, എ.എസ്.ഐ. ഷാജി തുടങ്ങിയവരുടെ നേതൃത്വത്തിലായിരുന്നു അറസ്റ്റ്.
Post A Comment: