കൊച്ചി: വ്യാപാര സ്ഥാപനത്തിനു കെട്ടിട നമ്പർ നൽകുന്നതിന് ഒരു ലക്ഷം രൂപ കൈക്കൂലി വാങ്ങുന്നതിനിടെ പഞ്ചായത്ത് സെക്രട്ടറി വിജിലൻസ് പിടിയിൽ. അരൂർ പഞ്ചായത്ത് സെക്രട്ടറി പി.വി മണിയപ്പനാണ് പിടിക്കപ്പെട്ടത്. ദേശീയ പാതയിൽ കുത്തിയതോട് ചമ്മനാടിനു സമീപത്തു വച്ചാണ് ആലപ്പുഴ വിജിലൻസ് സ്പെഷ്യൽ സ്ക്വാഡ് ഇയാളെ പിടികൂടിയത്. ഇന്നലെ രാത്രി ഏഴിന് വീട്ടിലേക്ക് പോകുന്ന വഴിയിലാണ് പിടിക്കപ്പെട്ടത്.
കെട്ടിട നമ്പർ നൽകുന്നതിന് രണ്ട് ലക്ഷം രൂപയാണ് സെക്രട്ടറി ആവശ്യപ്പെട്ടത്. പണം നൽകാതിരുന്നതിനാൽ അനുമതി നിഷേധിക്കുകയും ചെയ്‌തിരുന്നു. സെക്രട്ടറിയുടെ പിടിവാശി കാരണം നാളുകളായി കെട്ടിട ഉടമ പഞ്ചായത്ത് ഓഫീസ് കയറിയിറങ്ങുകയായിരുന്നു.
തുടർന്ന് ഒരു ലക്ഷം രൂപ നൽകാമെന്ന് അപേക്ഷകൻ സമ്മതിക്കുകയും വിവരം വിജിലൻസിനു കൈമാറുകയുമായിരുന്നു. ഇന്നലെ വൈകിട്ട് വീട്ടിലേക്കുള്ള വഴിയിൽ പണവുമായെത്താൻ കെട്ടിട ഉടമയോട് ആവശ്യപ്പെട്ടു. പണം കൈമാറുന്നതിനിടെ ഇയാളെ വിജിലൻസ് പിടികൂടുകയായരുന്നു. ഇയാളെ ഇന്ന് കോടതിയിൽ ഹാജരാക്കും.
വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ
https://chat.whatsapp.com/FQzpIvEspNvGQ6pBFqkUly
അഞ്ചാം വിവാഹം; 55 കാരനെ പഞ്ഞിക്കിട്ട് മുൻ ഭാര്യമാർ
സീതാപുരി: രഹസ്യമായി അഞ്ചാം വിവാഹത്തിനൊരുങ്ങിയ 55 കാരനെ മുൻ ഭാര്യമാരും മക്കലും ചേർന്ന് വിവാഹ വേദിയിൽ പഞ്ഞിക്കിട്ടു. ഉത്തർപ്രദേശിലെ സീതാപുരിയിലായിരുന്നു സംഭവം. ഷാഫി അഹമ്മദ് എന്നയാളാണ് താൻ മുമ്പ് നാല് വിവാഹം കഴിച്ച വിവരം മറച്ചു വച്ച് യുവതിയുമായി വിവാഹത്തിനൊരുങ്ങിയത്.
ചൊവ്വാഴ്ച്ച വിവാഹം നടന്നുകൊണ്ടിരിക്കെയാണ് നാല് ഭാര്യമാരും ഏഴ് മക്കളും വിവരം അറിഞ്ഞ് സ്ഥലതെത്തിയത്. തുടര്‍ന്ന് വധുവിന്‍റെ വീട്ടുകാരെ മക്കള്‍ വിവരമറിയിക്കുകയായിരുന്നു.
ഇതോടെയാണ് വരന്‍ വിവാഹത്തട്ടിപ്പുകാരനാണെന്ന് വെളിപ്പെട്ടത്. വിവരമറിഞ്ഞ വധു വേദിയില്‍ നിന്ന് ഇറങ്ങിപ്പോയി. തങ്ങള്‍ വഞ്ചിക്കപ്പെട്ടെന്നറിഞ്ഞ വധുവിന്‍റെ ബന്ധുക്കളും മണവാളനെ പഞ്ഞിക്കിട്ടു. പിന്നീട് പോലീസ് എത്തി ഇയാളെ കസ്റ്റഡിയിലെടുത്തു.
ആദ്യ രണ്ട് വിവാഹത്തിലും നിയമപരമായി ബന്ധം വേര്‍പ്പെടുത്തിയ ഇയാള്‍ രഹസ്യമായാണ് മൂന്നാമതും നാലാമതും വിവാഹിതനായതെന്ന് മക്കള്‍ ആരോപിക്കുന്നു.
Post A Comment: