www.superprimetime.com

Total Pageviews

Blog Archive

Search This Blog

Tags

Kerala (1794) Idukki (1756) Mostreaded (1614) Crime (1373) National (1195) Entertainment (829) world (424) Viral (420) Video (352) Health (197) Gallery (161) mollywood (160) sports (136) Gulf (130) Trending (109) business (94) bollywood (86) Science (80) Food (52) Travel (38) kollywood (36) Gossip (31) featured (27) Tech (24) auto (24) Sex (23) Beauty (21) hollywood (19) shortfilm (15) editorial (13) trailer (13) Fashion (12) review (12) music (9) Troll (8) Fitness (7) home and decor (6) boxoffice (2)

ലക്കിടിയിലെ ആക്രമണം; പെൺകുട്ടിയുടെ ശരീരത്തിൽ 15 മുറിവുകൾ

Share it:



കൽപ്പറ്റ: പ്രണയ നൈരാശ്യത്തെ തുടർന്ന് വയനാട് ലക്കിടിയിൽ യുവാവ് ആക്രമിച്ച വിദ്യാർഥിനിയുടെ ശരീരത്തിൽ 15 ഓളം മുറിവുകൾ. മൂക്കിലും കഴുത്തിലും സാരമായ മുറിവേറ്റിട്ടുണ്ട്. ശരീരത്തിലെ മുറിവുകൾക്ക് ആഴം കുറവാണ്. പാലക്കാട് മണ്ണാർക്കാട് സ്വദേശി ദീപുവാണ് പെൺകുട്ടിയെ ആക്രമിച്ചത്. ഇതിനു ശേഷം ആത്മഹത്യക്ക് ശ്രമിച്ച ഇയാൾ പൊലീസ് കസ്റ്റഡിയിൽ ആശുപത്രിയിലാണ്. 

ഫെയ്‌സ് ബുക്കിലൂടെയാണ് പെൺകുട്ടിയും ഇയാളും തമ്മിൽ അടുപ്പത്തിലായത്. തുടർന്ന് ബന്ധത്തിൽ നിന്നും പെൺകുട്ടി പിൻമാറിയതാണ് ആക്രമണത്തിനു കാരണമായത്. സംസാരിക്കാനെന്ന വ്യാജേന കോളെജിലെത്തി വിളിച്ചിറക്കിയ പെൺകുട്ടിയെ ഇയാൾ തുരുതുരെ കുത്തുകയായിരുന്നു.

വയനാട് ലക്കിടി ഓറിയന്‍റ്ൽ കോളെജിലെ രണ്ടാം വർഷ വിദ്യാർഥിനിയാണ് ആക്രമിക്കപ്പെട്ടത്. പുൽപ്പള്ളി സ്വദേശിനിയാണ് പെൺകുട്ടി. മൂന്ന് വർഷം മുമ്പാണ് ഇരുവരും ഫെയ്‌സ് ബുക്കിലൂടെ സൗഹൃദത്തിലാകുന്നത്. നേരത്തെ യുവാവ് കോഴിക്കോട് വന്ന് പെൺകുട്ടിയെ കാണാറുണ്ടായിരുന്നു. 

വീട്ടുകാർ വിവരം അറിഞ്ഞതോടെ ഇരുവരെയും ഇതിൽ നിന്നും വിലക്കുകയായിരുന്നു. പിന്നീട് ഗൾഫിൽ പോയയുവാവ് കഴിഞ്ഞ ദിവസമാണ് തിരികെ നാട്ടിലെത്തിയത്. ഞായറാഴ്ച്ചയും ലക്കിടിയിലെത്തി ഇയാൾ പെൺകുട്ടിയെ കണ്ടിരുന്നു. പ്രണയവുമായി മുന്നോട്ട് പോകാൻ താൽപര്യമില്ലെന്ന് പെൺകുട്ടി ഉറച്ച നിലപാടെടുത്തതോടെയാണ് ആക്രമിക്കാൻ പദ്ധതിയിട്ടത്. 

വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ

https://chat.whatsapp.com/GxzlorPVaw2E1igRyXe6Q3

എസ്.ഐയെ വെട്ടിക്കൊന്നവരിൽ 10 വയസുകാരനും 

ചെന്നൈ: ആട് മോഷണം തടയാനെത്തിയ പൊലീസ് ഉദ്യോഗസ്ഥനെ വെട്ടിക്കൊന്ന കേസിൽ അറസ്റ്റിലായവരിൽ പ്രായപൂർത്തിയാകാത്ത വരും. തമിഴ്നാട് തിരുച്ചിറപ്പള്ളിയിലാണ് പട്രോളിങ്ങിനിടെ പൊലീസിനെ അക്രമികൾ കൊലപ്പെടുത്തിയത്. കൊല നടത്തിയവരിൽ പത്തും പതിനേഴും വയസുള്ള രണ്ട് കുട്ടികളുമുണ്ട്. മറ്റൊരാളുടെ പ്രായം പത്തൊന്‍പതാണ്. ആട് മോഷണം തടയുന്നതിനിടെ ഇന്നലെയാണ് നവൽപേട്ട് സ്റ്റേഷൻ എസ് ഐ ഭൂമിനാഥൻ കൊല്ലപ്പെട്ടത്. 

പുതുക്കോട്ട -തിരുച്ചിറപ്പള്ളി റോഡിലെ പല്ലത്തുപട്ടി കലമാവൂർ റെയിൽവെ ഗേറ്റിന് സമീപത്തായിരുന്നു അക്രമണം. മൂന്ന് ബൈക്കുകളിൽ ആടുകളുമായി എത്തിയ അഞ്ചംഗ സംഘത്തോട് വാഹനം നിർത്താൻ എസ്ഐ ആവശ്യപ്പെടുകയായിരുന്നു. എന്നാൽ ഇവർ വാഹനം വേഗത്തിൽ ഓടിച്ചു പോയി. മൂന്ന് കിലോമീറ്ററോളം ഇവരെ പിന്തുടർന്ന് സംഘത്തിലെ രണ്ടുപേരെ പൊലീസ് പിടികൂടി. അൽപ്പസമയത്തിന് ശേഷം  ബാക്കിയുള്ളവർ തിരികെ വന്ന് ഭൂമിനാഥനെ ആക്രമിക്കുകയായിരുന്നു. 

പല്ലത്തുപട്ടി കലമാവൂർ റെയിൽവെ ഗേറ്റിന് സമീപത്തായിരുന്നു ആക്രമണം. മണിക്കൂറുകൾക്ക് ശേഷം അതുവഴി വന്ന നാട്ടുകാരാണ് ഭൂമിനാഥനെ ആശുപത്രിയിൽ എത്തിച്ചത്. സംഭവത്തിന് പിന്നാലെ ഇന്നലെ മുതല്‍ എട്ട് സംഘങ്ങളായി തിരിഞ്ഞ് പൊലീസ് അന്വേഷണം നടത്തുകയായിരുന്നു. മൊബൈല്‍ സിംഗ്നലുകളും സിസിടിവി ദൃശ്യങ്ങളും കേന്ദ്രീകരിച്ചുള്ള അന്വേഷണത്തിലാണ് സംഘം പിടിയിലായത്. 


Share it:

Crime

Post A Comment: