ഭക്ഷണം കഴിക്കാൻ ആളുകൾ സ്റ്റാർ ഹോട്ടലുകൾ വിട്ട് വഴിയോര കച്ചവടക്കാരിലേക്ക് തിരിയുന്നതാണ് ഇപ്പോഴത്തെ ട്രെൻഡ്. രുചികരമായ ഭക്ഷണം മാത്രമല്ല, അവർ ഭക്ഷണം ഉണ്ടാക്കുന്ന രീതികളും ശ്രദ്ധേയമാണ്. ഇത്തരത്തിൽ ഒരു വഴിയോര കച്ചവടക്കാരന്‍റെ വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നത്.
റോഡിന്‍റെ ഒരു വശത്തു നിന്നും മറു വശത്തേക്ക് ഭക്ഷണം എറിഞ്ഞു കൊടുക്കുകയും ഇത് സിംപിളായി മറുവശത്ത് നിൽക്കുന്ന ആൾ പാത്രത്തിലാക്കുന്നതുമാണ് വീഡിയോ. സെക്കന്‍റുകൾ മാത്രമുള്ള വീഡിയോ 14 ലക്ഷത്തിലധികം പേരാണ് ഇതുവരെ കണ്ടത്. ഇൻസ്റ്റഗ്രാമിലാണ് വീഡിയോ വന്നത്.
എന്നാൽ സംഭവം എവിടെയാണ് നടന്നതെന്ന് വീഡിയോയിൽ വ്യക്തമാക്കിയിട്ടില്ല. റോഡിന്‍റെ ഒരു വശത്ത് നിന്ന് ഗ്രീൻപീസ് തയാറാക്കുന്ന കച്ചവടക്കാരനെയാണ് വീഡിയോയിൽ ആദ്യം കാണുന്നത്. റോഡിന്‍റെ മറുവശത്തുള്ളയാൾക്കു വേണ്ടിയാണ് ഭക്ഷണം തയാറാക്കിയത്. സംഭവം റെഡിയായതോടെ പാചകക്കാരൻ ഉണ്ടാക്കിയ പാത്രത്തിൽ നിന്നും ഭക്ഷണം മുകളിലേക്ക് എറിയുന്നതും പ്ലേറ്റുമായി മറുവശത്ത് നിൽക്കുന്നയാൾ അത് ക്യാച്ച് ചെയ്യുന്നതും കാണാം.
വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ
https://chat.whatsapp.com/GxzlorPVaw2E1igRyXe6Q3
എസ്.ഐയെ വെട്ടിക്കൊന്നവരിൽ 10 വയസുകാരനും
ചെന്നൈ: ആട് മോഷണം തടയാനെത്തിയ പൊലീസ് ഉദ്യോഗസ്ഥനെ വെട്ടിക്കൊന്ന കേസിൽ അറസ്റ്റിലായവരിൽ പ്രായപൂർത്തിയാകാത്ത വരും. തമിഴ്നാട് തിരുച്ചിറപ്പള്ളിയിലാണ് പട്രോളിങ്ങിനിടെ പൊലീസിനെ അക്രമികൾ കൊലപ്പെടുത്തിയത്. കൊല നടത്തിയവരിൽ പത്തും പതിനേഴും വയസുള്ള രണ്ട് കുട്ടികളുമുണ്ട്. മറ്റൊരാളുടെ പ്രായം പത്തൊന്‍പതാണ്. ആട് മോഷണം തടയുന്നതിനിടെ ഇന്നലെയാണ് നവൽപേട്ട് സ്റ്റേഷൻ എസ് ഐ ഭൂമിനാഥൻ കൊല്ലപ്പെട്ടത്.
പുതുക്കോട്ട -തിരുച്ചിറപ്പള്ളി റോഡിലെ പല്ലത്തുപട്ടി കലമാവൂർ റെയിൽവെ ഗേറ്റിന് സമീപത്തായിരുന്നു അക്രമണം. മൂന്ന് ബൈക്കുകളിൽ ആടുകളുമായി എത്തിയ അഞ്ചംഗ സംഘത്തോട് വാഹനം നിർത്താൻ എസ്ഐ ആവശ്യപ്പെടുകയായിരുന്നു. എന്നാൽ ഇവർ വാഹനം വേഗത്തിൽ ഓടിച്ചു പോയി. മൂന്ന് കിലോമീറ്ററോളം ഇവരെ പിന്തുടർന്ന് സംഘത്തിലെ രണ്ടുപേരെ പൊലീസ് പിടികൂടി. അൽപ്പസമയത്തിന് ശേഷം ബാക്കിയുള്ളവർ തിരികെ വന്ന് ഭൂമിനാഥനെ ആക്രമിക്കുകയായിരുന്നു.
പല്ലത്തുപട്ടി കലമാവൂർ റെയിൽവെ ഗേറ്റിന് സമീപത്തായിരുന്നു ആക്രമണം. മണിക്കൂറുകൾക്ക് ശേഷം അതുവഴി വന്ന നാട്ടുകാരാണ് ഭൂമിനാഥനെ ആശുപത്രിയിൽ എത്തിച്ചത്. സംഭവത്തിന് പിന്നാലെ ഇന്നലെ മുതല്‍ എട്ട് സംഘങ്ങളായി തിരിഞ്ഞ് പൊലീസ് അന്വേഷണം നടത്തുകയായിരുന്നു. മൊബൈല്‍ സിംഗ്നലുകളും സിസിടിവി ദൃശ്യങ്ങളും കേന്ദ്രീകരിച്ചുള്ള അന്വേഷണത്തിലാണ് സംഘം പിടിയിലായത്.
Post A Comment: