www.superprimetime.com

Total Pageviews

Blog Archive

Search This Blog

Tags

Kerala (1798) Idukki (1759) Mostreaded (1614) Crime (1373) National (1195) Entertainment (829) world (424) Viral (420) Video (352) Health (197) Gallery (161) mollywood (160) sports (136) Gulf (130) Trending (109) business (94) bollywood (86) Science (80) Food (52) Travel (38) kollywood (36) Gossip (31) featured (27) Tech (24) auto (24) Sex (23) Beauty (21) hollywood (19) shortfilm (15) editorial (13) trailer (13) Fashion (12) review (12) music (9) Troll (8) Fitness (7) home and decor (6) boxoffice (2)

പ്രണയം നിരസിച്ചപ്പോൾ ആൺ സുഹൃത്തുക്കളുമായി നാടുവിട്ടു; ആലത്തൂരിലെ ഒൻപതാം ക്ലാസ് വിദ്യാർഥികൾ ലക്ഷ്യമിട്ടത് ഗോവ

Share it:



പാലക്കാട്: ആലത്തൂരിൽ നിന്നും ഇരട്ട സഹോദരിമാരും ആൺ സുഹൃത്തുക്കളും ഒളിച്ചോടിയത് പ്രണയത്തെ വീട്ടുകാർ എതിർത്തതിനെ തുടർന്ന്. അഞ്ച് ദിവസം മുമ്പാണ് ആലത്തൂരിൽ നിന്നും ഒൻപതാം ക്ലാസ് വിദ്യാർഥികളായ നാല് കുട്ടികളെ കാണാതായത്. തുടർന്ന് നടത്തിയ തിരച്ചിലിലാണ് കുട്ടികളെ തമിഴ്‌നാട്ടിലെ കോയമ്പത്തൂരിൽ നിന്നും കണ്ടെത്തിയത്. 

ഇരട്ട സഹോദരിമാരും ഒപ്പമുണ്ടായിരുന്ന ആൺകുട്ടികളും തമ്മിൽ പ്രണയത്തിലായിരുന്നുവെന്ന് ആർ.പി.എഫ് വ്യക്തമാക്കി. പ്രണയത്തെ വീട്ടുകാർ എതിർത്തതോടെ ഇവർക്കൊപ്പം നാടുവിടാൻ തീരുമാനിക്കുകയായിരുന്നു. കോയമ്പത്തൂരില്‍ റെയില്‍വേ സ്റ്റേഷനില്‍ നിന്നാണ് നാലുപേരെയും ആര്‍പിഎഫ് കണ്ടെത്തിയത്.  

കുട്ടികളുടെ കൈവശം നാൽപത്തിനായിരത്തോളം രൂപ വിലമതിക്കുന്ന ആഭരണവും ഒന്‍പതിനായിരത്തോളം രൂപയുമുണ്ടായിരുന്നു. വീടുവിട്ട് പൊള്ളാച്ചിയിലും ഊട്ടിയിലും തങ്ങിയ കുട്ടികള്‍ ഗോവയിലേക്ക് പോകുന്നതിനാണ് കോയമ്പത്തൂര്‍ റെയില്‍വേ സ്റ്റേഷനില്‍ എത്തിയത്. ഇവിടെവെച്ച് ആര്‍പിഎഫിലെ വനിതാ ഉദ്യോഗസ്ഥ ഇവരെ കണ്ടെത്തുകയായിരുന്നു.

നവംബര്‍ മൂന്നാം തീയതിയാണ് ഇരട്ടസഹോദരിമാരും സഹപാഠികളായ രണ്ട് ആണ്‍കുട്ടികളും ആലത്തൂരില്‍നിന്ന് വീട് വിട്ടിറങ്ങിയത്. പാലക്കാട് ബസ് സ്റ്റാന്‍ഡിലെ സിസി ടിവികളില്‍നിന്ന് ഇവരുടെ ദൃശ്യങ്ങള്‍ കണ്ടെത്തിയിരുന്നു. കുട്ടികള്‍ തമിഴ്നാട്ടിലേക്ക് പോയെന്ന വിവരം ലഭിച്ചതോടെ തമിഴ്നാട്ടിലെ വിവിധ സ്ഥലങ്ങളില്‍ തിരച്ചില്‍ നടത്തിയിരുന്നു. ഇതിനിടെ പൊള്ളാച്ചിയില്‍നിന്നും കുട്ടികളുടെ സിസിടിവി ദൃശ്യങ്ങള്‍ പോലീസ് കണ്ടെത്തി. തുടര്‍ന്ന് പൊള്ളാച്ചി, കോയമ്പത്തൂര്‍ മേഖലകള്‍ കേന്ദ്രീകരിച്ച് അന്വേഷണം ശക്തമാക്കുകയായിരുന്നു.

വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ

https://chat.whatsapp.com/KxwQkuDFdXP0KRUrdgxDi5

പ്ലസ് ടു വിദ്യാർഥിനികൾ ഏറ്റുമുട്ടി; 55 കാരന് കുത്തേറ്റു 

കോട്ടയം: പ്രണയത്തെ ചൊല്ലി പ്ലസ് ടു വിദ്യാർഥിനികൾ തമ്മിലുണ്ടായ തർക്കം കത്തിക്കുത്തിൽ കലാശിച്ചു. കടുത്തുരുത്തിയിൽ ഇന്നലെയായിരുന്നു സംഭവം. മങ്ങാട് സ്വദേശിനിയും ഞീഴൂര്‍ തിരുവാമ്പാടി സ്വദേശിനിയും തമ്മിലാണ് തര്‍ക്കമുണ്ടായത്. ഇരുവരും പ്ലസ് ടു വിദ്യാർഥിനികളാണ്. പ്രണയത്തെ ചൊല്ലിയാണ് ഇവർ തമ്മിൽ തർക്കമുണ്ടായതെന്ന് പൊലീസ് പറയുന്നു. 

വിദ്യാര്‍ത്ഥിനികള്‍ തമ്മിലുള്ള അടി തീർക്കാൻ കുട്ടികളിലൊരാള്‍ ആണ്‍സുഹൃത്തിനെയും അയാളുടെ സുഹൃത്തുക്കളെയും വിളിച്ചുവരുത്തിയതോടെയാണ് തര്‍ക്കം അക്രമത്തിലേക്ക് നീണ്ടത്. സഹപാഠിയുടെ വീട് ആണ്‍സുഹൃത്തിനെ ഉപയോഗിച്ച് ആക്രമിക്കാനുള്ള ശ്രമമാണ് അക്രമത്തില്‍ കലാശിച്ചത്. തിരുവാമ്പാടി സ്വദേശിനി കുറിച്ചി സ്വദേശികളായ ആണ്‍ സുഹൃത്തുക്കളെയാണ് വിളിച്ചു വരുത്തിയത്.

ഇവരെ കൂട്ടി തർക്കമുണ്ടാക്കിയ പെൺകുട്ടിയുടെ വീട് ആക്രമിക്കാൻ ശ്രമിക്കുകയായിരുന്നു. ഇത് തടയാനായി എത്തിയ അയൽവാസിയായ 55കാരനാണ് കുത്തേറ്റത്. മങ്ങാട് സ്വദേശി പരിഷിത്ത് ഭവനില്‍ അശോകനാണ് കുത്തേറ്റത്. അശോകന്‍ കോട്ടയം മെഡിക്കല്‍ കോളേജില്‍ ചികിത്സയിലാണുള്ളത്. വീട് ആക്രമിച്ച സംഘത്തിലെ രണ്ടുപേരെയും പെണ്‍കുട്ടിയേയും പിടികൂടിയതായി പൊലീസ് വ്യക്തമാക്കി. ഇവരില്‍ ഒരാള്‍ക്കും പരുക്കുണ്ട്. ഇവര്‍ വന്ന വാഹനം പൊലീസ് പിടിച്ചെടുത്തിട്ടുണ്ട്. 

Share it:

Kerala

Mostreaded

Post A Comment: