ചെന്നൈ: തെന്നിന്ത്യൻ സൂപ്പർതാരം വിജയ് സേതുപതിക്ക് നേരെ എയർപോർട്ടിൽവച്ച് ആക്രമണം. ബംഗളൂരു എയർപോർട്ടിൽ വച്ചുണ്ടായ ആക്രമണത്തിന്‍റെ വീഡിയോ സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്. ഇതോടെ ആരാധകരും ഞെട്ടിയിരിക്കുകയാണ്. വിവിധ ഭാഷകളിലുള്ള ഒന്നിലധികം ചിത്രങ്ങളുടെ ഷൂട്ടിങ് തിരക്കിലാണ് താരം. തിരക്കിട്ട് യാത്ര ചെയ്യുന്നതിനിടെയാണ് വിജയ് സേതുപതിക്കെതിരെ ബംഗളൂരു എയർപോർട്ടിൽ ആക്രമണം ഉണ്ടായിരിക്കുന്നത്.
വിമാനത്താവളത്തിൽ നിന്നും പുറത്തേക്ക് നടന്ന വിജയ് സേതുപതിയെ നീളമുള്ള ആരോഗ്യമുള്ള ഒരാൾ പിന്നിലൂടെയെത്തി ചവിട്ടി വീഴ്ത്തുന്നത് ദൃശ്യങ്ങളിൽ വ്യക്തമാണ്. അപ്രതീക്ഷിതമായുണ്ടായ ആക്രമണത്തിൽ വിജയ് സേതുപതി മുന്നിലേക്ക് തെറിക്കുന്നതും കാണാം. ഉടൻ തന്നെ സെക്യൂരിറ്റി ഉദ്യോഗസ്ഥർ അക്രമിയെ പിടിച്ചു മാറ്റി. എന്നാൽ എന്തിനായിരുന്നു ആക്രമണമെന്ന് വ്യക്തമായിട്ടില്ല.
വീഡിയോ വൈറലായതോടെ ആക്രമിയെ കണ്ടെത്താൻ സോഷ്യൽ മീഡിയയിൽ വിജയ് സേതുപതി ആരാധകർ പരിശ്രമിക്കുന്നുണ്ട്. ലോകേഷ് കനകരാജ് സംവിധാനം ചെയ്യുന്ന കമൽഹാസൻ നായകനായ ‘വിക്രം’, വെട്രിമാരന്റെ ‘വിടുതലൈ’, സാമന്തയും നയൻതാരയും അഭിനയിക്കുന്ന ‘കതുവക്കുള രണ്ടു കാതൽ’ എന്നിവയുൾപ്പെടെ നിരവധി ചിത്രങ്ങളിൽ വിജയ് സേതുപതി ഇപ്പോൾ അഭിനയിച്ചുകൊണ്ടിരിക്കുകയാണ്.
Actor #VijaySethupathi attacked in Bengaluru Airport. pic.twitter.com/lyJkeraFTO
— Manobala Vijayabalan (@ManobalaV) November 3, 2021
വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ
https://chat.whatsapp.com/IjXOK79vV0mB3M4eg0HiVJ
മുല്ലപ്പെരിയാറിൽ നിന്നും കൂടുതൽ ജലം പുറത്തേക്ക്
കുമളി: പുലർച്ചെ വരെ പെയ്‌ത ശക്തമായ മഴയിൽ മുല്ലപ്പെരിയാറിലേക്കുള്ള നീരൊഴുക്കിൽ വൻ വർധനവ്. ഇതോടെ ഇന്നലെ അടച്ച ഷട്ടറുകൾ വീണ്ടും തുറന്ന് കൂടുതൽ ജലം പെരിയാറിലേക്ക് ഒഴുക്കി തുടങ്ങി. രാവിലെ എട്ടോടെയാണ് മൂന്നു ഷട്ടറുകൾ കൂടി അധികമായി തുറന്നത്. എന്നാൽ ജലനിരപ്പിൽ കുറവില്ലാതെ വന്നതോടെ 12 മുതൽ കൂടുതൽ ഷട്ടറുകൾ തുറക്കുകയായിരുന്നു. ഇതോടെ ആകെ 3981 ഘനയടി വെള്ളമാണ് പെരിയാറിലേക്ക് ഒഴുക്കുന്നത്.
പെരിയാർ തീരത്ത് ജാഗ്രതാ നിർദേശം പുറപ്പെടുവിച്ചിട്ടുണ്ട്. 11 മണിക്ക് 138.95 ആയിരുന്നു അണക്കെട്ടിലെ ജലനിരപ്പ്. 5291 ഘനയടി വെള്ളമാണ് അണക്കെട്ടിലേക്ക് ഒഴുകിയെത്തുന്നത്. കഴിഞ്ഞ ദിവസം രാത്രിയിൽപെയ്‌ത അതിശക്തമായ മഴയാണ് നീരൊഴുക്ക് വർധിപ്പിച്ചത്. പെരിയാർ തീര പ്രദേശത്തും മഴ ശക്തമായിരുന്നതിനാൽ നദിയിൽ നീരൊഴുക്ക് ശക്തമാണ്. മുല്ലപ്പെരിയാറിലെ വെള്ളം കൂടി എത്തുന്നതോടെ പെരിയാറിന്‍റെ താണ പ്രദേശങ്ങളിൽ ആശങ്ക നിലനിൽക്കുന്നുണ്ട്.
അധിക ജലം ഒഴുക്കി വിടാൻ തുടങ്ങിയ 12നു ശേഷം ജനവാസ മേഖലയായ വള്ളക്കടവ്, വണ്ടിപ്പെരിയാർ പ്രദേശത്തേക്ക് വെള്ളം എത്തിത്തുടങ്ങിയിട്ടില്ല. ഇവിടേക്ക് വെള്ളം എത്തിയാൽ മാത്രമേ ജലനിരപ്പിന്‍റെ തോത് അറിയാൻ കഴിയു. അതേസമയം പെരിയാർ തീരത്തുള്ളവർ ജാഗ്രത പാലിക്കണമെന്നും കുളിക്കാനോ, തുണി അലക്കാനോ പുഴയിൽ ഇറങ്ങരുതെന്നും നിർദേശം നൽകിയിട്ടുണ്ട്.
Post A Comment: