വാട്‌സാപ്പിൽ അയക്കുന്ന സന്ദേശങ്ങൾ പലപ്പോഴും അബദ്ധമാകുന്നത് പതിവാണ്. ഇത്തരം സന്ദേശങ്ങൾ പിൻവലിക്കാൻ 68 മിനിറ്റും 16 സെക്കന്‍റും വാട്‌സാപ്പ് അനുവദിച്ചിരുന്നു. എന്നാൽ ഇത് പോരെന്ന ആക്ഷേപവും ശക്തമായിരുന്നു. ഇതോടെയാണ് അയക്കുന്ന സന്ദേശങ്ങൾ പിൻവലിക്കാനുള്ള സമയത്തിൽ മാറ്റം വരുത്താൻ വാട്‌സാപ് ഒരുങ്ങുന്നത്. മൂന്നു മാസത്തിനുള്ളിൽ വരെ ഒരാൾക്ക് താൻ പോസ്റ്റ് ചെയ്‌ത മെസേജ് ഡിലീറ്റ് ചെയ്യാൻ സാധിച്ചേക്കുമെന്നാണ് വാബീറ്റാ ഇൻഫോ പറയുന്നത്.
എപ്പോൾ വേണമെങ്കിലും അയച്ച പോസ്റ്റ് ഡിലീറ്റാക്കാനുള്ള അവസരവും ഒരുങ്ങിയേക്കുമെന്ന് കരുതുന്നു. 2017ലാണ് വാട്‌സാപ് അയച്ച സന്ദേശം പിൻവലിക്കാനുള്ള ഫീച്ചർ ആദ്യമായി അവതരിപ്പിച്ചത്. 2018ൽ ഡിലീറ്റ് ഫോർ എവരിവൺ പരിധി 4,096 സെക്കന്‍റായി ഉയർത്തി. ഏകദേശം ഒരു മണിക്കൂർ എട്ട് മിനിറ്റും 16 സെക്കന്‍റുമായിരുന്നു ഇത്. ഇതിനു ശേഷം സന്ദേശങ്ങൾ പിൻവലിക്കാൻ കഴിയാതെ വരുന്നത് ഒട്ടേറെ പ്രശ്‌നങ്ങൾക്ക് കാരണമാകുന്നുണ്ട്.
ഫെയ്‌സ് ബുക്ക്, ടെലഗ്രാം, ഇൻസ്റ്റഗ്രാം എന്നിവയിൽ ഒരാൾ പോസ്റ്റ് ചെയ്‌ത സന്ദേശം എപ്പോൾ വേണമെങ്കിലും പിൻവലിക്കാൻ കഴിയും. പുതിയ ഫീച്ചറിനെ കുറിച്ച് വാട്‌സാപ്പിൽ നിന്നും ഔദ്യോഗിക അറിയിപ്പുകൾ ഒന്നും തന്നെ പുറത്തു വന്നിട്ടില്ല.
വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ
https://chat.whatsapp.com/IjXOK79vV0mB3M4eg0HiVJ
മുല്ലപ്പെരിയാറിൽ നിന്നും കൂടുതൽ ജലം പുറത്തേക്ക്
കുമളി: പുലർച്ചെ വരെ പെയ്‌ത ശക്തമായ മഴയിൽ മുല്ലപ്പെരിയാറിലേക്കുള്ള നീരൊഴുക്കിൽ വൻ വർധനവ്. ഇതോടെ ഇന്നലെ അടച്ച ഷട്ടറുകൾ വീണ്ടും തുറന്ന് കൂടുതൽ ജലം പെരിയാറിലേക്ക് ഒഴുക്കി തുടങ്ങി. രാവിലെ എട്ടോടെയാണ് മൂന്നു ഷട്ടറുകൾ കൂടി അധികമായി തുറന്നത്. എന്നാൽ ജലനിരപ്പിൽ കുറവില്ലാതെ വന്നതോടെ 12 മുതൽ കൂടുതൽ ഷട്ടറുകൾ തുറക്കുകയായിരുന്നു. ഇതോടെ ആകെ 3981 ഘനയടി വെള്ളമാണ് പെരിയാറിലേക്ക് ഒഴുക്കുന്നത്.
പെരിയാർ തീരത്ത് ജാഗ്രതാ നിർദേശം പുറപ്പെടുവിച്ചിട്ടുണ്ട്. 11 മണിക്ക് 138.95 ആയിരുന്നു അണക്കെട്ടിലെ ജലനിരപ്പ്. 5291 ഘനയടി വെള്ളമാണ് അണക്കെട്ടിലേക്ക് ഒഴുകിയെത്തുന്നത്. കഴിഞ്ഞ ദിവസം രാത്രിയിൽപെയ്‌ത അതിശക്തമായ മഴയാണ് നീരൊഴുക്ക് വർധിപ്പിച്ചത്. പെരിയാർ തീര പ്രദേശത്തും മഴ ശക്തമായിരുന്നതിനാൽ നദിയിൽ നീരൊഴുക്ക് ശക്തമാണ്. മുല്ലപ്പെരിയാറിലെ വെള്ളം കൂടി എത്തുന്നതോടെ പെരിയാറിന്‍റെ താണ പ്രദേശങ്ങളിൽ ആശങ്ക നിലനിൽക്കുന്നുണ്ട്.
അധിക ജലം ഒഴുക്കി വിടാൻ തുടങ്ങിയ 12നു ശേഷം ജനവാസ മേഖലയായ വള്ളക്കടവ്, വണ്ടിപ്പെരിയാർ പ്രദേശത്തേക്ക് വെള്ളം എത്തിത്തുടങ്ങിയിട്ടില്ല. ഇവിടേക്ക് വെള്ളം എത്തിയാൽ മാത്രമേ ജലനിരപ്പിന്‍റെ തോത് അറിയാൻ കഴിയു. അതേസമയം പെരിയാർ തീരത്തുള്ളവർ ജാഗ്രത പാലിക്കണമെന്നും കുളിക്കാനോ, തുണി അലക്കാനോ പുഴയിൽ ഇറങ്ങരുതെന്നും നിർദേശം നൽകിയിട്ടുണ്ട്.
Post A Comment: