ഇടുക്കി: മുല്ലപ്പെരിയാർ അണക്കെട്ടിൽ എട്ട് ഷട്ടറുകൾ തുറന്നതിനു പിന്നാലെ ഇടുക്കിയിൽ ശക്തമായ മഴ. സന്ധ്യയോടെയാണ് ജില്ലയുടെ വിവിധ കേന്ദ്രങ്ങളിൽ മഴ ശക്തമായത്. നെടുങ്കണ്ടം പാലാറിൽ വൻ മണ്ണിടിച്ചിലുണ്ടായി. റോഡിലേക്ക് മണ്ണും കല്ലും വീണതോടെ ഗതാഗതം തടസപ്പെട്ടു. ഇവിടെ നിന്നും മൂന്നു കുടുംബങ്ങളെ മാറ്റി പാർപ്പിച്ചിട്ടുണ്ട്. ആളപായമില്ലെന്നാണ് പ്രാഥമിക വിവരം.
തൂക്കുപാലത്തിനു സമീപമുള്ള ചില പ്രദേശങ്ങളിൽ വെള്ളം പൊങ്ങി. ജലനിരപ്പ് കുതിച്ചുയർന്നതോടെ കല്ലാർ അണക്കെട്ടിന്‍റെ രണ്ട് ഷട്ടറുകൾ രാത്രി 10ന് തുറന്നു. അണക്കെട്ടിലെ ജലനിരപ്പ് റെഡ് അലർട്ട് ലെവലായ 823.5 മീറ്ററിൽ എത്തിയതോടെയാണ് ഷട്ടർ തുറന്നത്. രണ്ട് ഷട്ടറുകൾ 10 സെ.മീ വീതമാണ് ഉയർത്തിയത്. കല്ലാർ പുഴയുടെ ഇരുകരകളിലും താമസിക്കുന്നവർക്ക് ജാഗ്രതാ നിർദേശം നൽകിയിട്ടുണ്ട്.
അതേസമയം മുല്ലപ്പെരിയാർ അണക്കെട്ടിന്‍റെ വൃഷ്‌ടി പ്രദേശത്തും മഴ ശക്തമായി പെയ്‌തു. കഴിഞ്ഞ ദിവസം രാത്രിയിലുണ്ടായ ശക്തമായ മഴയിൽ അണക്കെട്ടിലേക്കുള്ള ജലനിരപ്പ് ഉയരുകയും ബുധനാഴ്ച്ച അണക്കെട്ടിലെ എട്ട് ഷട്ടറുകൾ തുറക്കുകയും ചെയ്‌തിരുന്നു. എട്ട് ഷട്ടറുകൾ തുറന്ന് ജലം പുറത്തേക്ക് ഒഴുക്കിയിട്ടും ജലനിരപ്പിൽ കാര്യമായ കുറവ് രേഖപ്പെടുത്തിയിട്ടില്ല. രാത്രി 10ന് 138.80 അടിയാണ് അണക്കെട്ടിലെ ജലനിരപ്പ്.
വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ
https://chat.whatsapp.com/IjXOK79vV0mB3M4eg0HiVJ
ഇടുക്കിയിൽ നിന്നും നാടുവിട്ട വിദ്യാർഥികളെ കണ്ടെത്തി
ഇടുക്കി: ആനയെ കാണാൻ പോയതിനു അധ്യാപകൻ വഴക്കു പറഞ്ഞതോടെ നാടു വിട്ട വിദ്യാർഥികളെ കണ്ടെത്തി. മണിക്കൂറുകൾ നീണ്ട തിരച്ചിലിനൊടുവിലാണ് കുട്ടികളെ കണ്ടെത്തിയത്. കരിമണ്ണൂരിൽ നിന്നാണ് കുട്ടികൾ നാടുവിട്ടത്. തൊമ്മൻകുത്ത് സ്വദേശികളായ 14 വയസുകാരാണ് നാടു വിട്ടത്. ഇന്നലെ രാവിലെയാണ് സംഭവം നടന്നത്.
വീട്ടിൽ നിന്നിറങ്ങിയ കുട്ടികൾ സ്കൂളിൽ കയറാതെ സമീപ പ്രദേശത്ത് ഉണ്ടായിരുന്ന ആനയെ കാണാൻ പോയി. ഇക്കാര്യം അറിഞ്ഞ അധ്യാപകൻ സ്കൂളിൽ വരാതിരുന്ന വിവരം വീട്ടിൽ വിളിച്ചറിയിക്കുമെന്ന് കുട്ടികളോട് പറഞ്ഞു. ഇതോടെ കുട്ടികൾ പരിഭ്രാന്തരായി കൂട്ടുകാരന്‍റെ വീട്ടിൽ ബാഗ് ഏൽപ്പിച്ച് മുങ്ങുകയായിരുന്നു.
ഓൺലൈൻ ക്ലാസിന് വേണ്ടി വാങ്ങി നൽകിയ മൊബൈൽ ഫോൺ കുട്ടികളിൽ ഒരാളുടെ കൈവശമുണ്ടായിരുന്നു. സ്കൂളിൽ പോകാതെ ആനയെ കാണാൻ പോയ വിവരം വീട്ടിലറിഞ്ഞാൽ അഛൻ തല്ലുമെന്നും അതിനാൽ ഞങ്ങൾ നാടുവിടുകയാണെന്നുമാണ് ഈ മൊബൈലിൽ നിന്നും കുട്ടി സുഹൃത്തിന് മെസേജ് അയച്ചിരുന്നു. ഇതോടെപ്പം സുഹൃത്തിന്‍റെ വീട്ടിൽ എൽപ്പിച്ച നോട്ടുബുക്കിൽ കത്തും എഴുതി വെച്ചിരുന്നു.
കുട്ടികളെ കാണാതായതോടെ വീട്ടുകാരും അധ്യാപകരും ഭയന്നു. കാര്യമറിഞ്ഞതോടെ പൊലീസിനൊപ്പം നാട്ടുകാരും തിരച്ചിൽ തുടങ്ങി. ഇന്നലെ ഒരു ദിവസം തിരഞ്ഞിട്ടും കുട്ടികളെ കണ്ടെത്തിയിരുന്നില്ല. ഒടുവിൽ കോതമംഗലത്തിനടുത്ത് കോടനാട് വെച്ചാണ് ഇന്ന് കുട്ടികളെ കണ്ടെത്തിയത്. ഇരുവരുംഇപ്പോള്‍ കോടനാട് പൊലീസ് സ്റ്റേഷനിലാണുള്ളത്.
Post A Comment: