പാമ്പുകളെ വരുതിയിലാക്കുന്നത് ഏറെ ശ്രമകരമായ കാര്യമാണ്. എന്നാൽ ഉഗ്ര വിഷമുള്ള പാമ്പുകളെ പോലും അനായാസം വരുതിയിലാക്കുന്നവർ ധാരാളമുണ്ട്. സോഷ്യൽ മീഡിയയിലും ഇത്തരം വീഡിയോകൾക്ക് വലിയ സ്വീകാര്യത ലഭിക്കാറുണ്ട്. സമാനമായ ഒരു വീഡിയോയാണ് ഇപ്പോൾ സൈബർ ഇടത്തിലെ പ്രധാന ചർച്ചാ വിഷയം.
ഒഡീഷയിലെ മയൂർബഞ്ചിൽ നിന്നാണ് വീഡിയോ പുറത്ത് വന്നത്. ഇവിടെ ഉപയോഗ ശൂന്യമായി കിടന്ന കിണറ്റിനുള്ളിലാണ് അസാധാരണ വലിപ്പമുള്ള രാജവെമ്പാലയെ ആളുകൾ കണ്ടത്. ലോകത്തിലെ തന്നെ ഏറ്റവും നീളം കൂടിയ വിഷപാമ്പുകളാണ് രാജവെമ്പാലകൾ. ഇതിന്‍റെ കടിയേറ്റാൽ പരമാവധി 30 മിനിറ്റിനുള്ളിൽ തന്നെ മരണം സംഭവിക്കാം. എന്നാൽ പൊതുവെ മനുഷ്യവാസമുള്ള പ്രദേശങ്ങളിൽ ഇവയെ കാണാറില്ല. കാട് നികത്തിയ ഇടങ്ങിലും ആളൊഴിഞ്ഞ പ്രദേശത്തുമാണ് ഇവയെ കണ്ടു വരുന്നത്. മനുഷ്യരെ ആക്രമിക്കാറില്ലെങ്കിലും ശ്രദ്ധിച്ചില്ലെങ്കിൽ അപകടം ഉറപ്പാണ്.
മയൂർ ബഞ്ചിൽ കണ്ടെത്തിയ രാജവെമ്പാലയ്ക്ക് 12 അടിയാണ് നീളം. പാമ്പ് പിടുത്തക്കാരന്‍റെ സഹായത്തോടെയാണ് രാജവെമ്പാലയെ വനംവകുപ്പ് പിടികൂടിയത്. ഇതിന്‍റെ വീഡിയോയും ചിത്രങ്ങളുമാണ് സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നത്. പാമ്പിന്‍റെ ആരോഗ്യനില പരിശോധിച്ച ശേഷം അതിനെ കാട്ടിലേക്ക് തുറന്നു വിട്ടതായി വനംവകുപ്പ് ഉദ്യോഗസ്ഥർ അറിയിച്ചു.
വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ
https://chat.whatsapp.com/L67XbjS4vdxJpqM0Dz7ehJ
കൂട്ടുകാരിക്കും കാമുകനും കിടപ്പറ ഒരുക്കിയത് ഹണി ട്രാപ്പ് മുന്നിൽ കണ്ട്
കൊച്ചി: കൂട്ടുകാരിയുടെയും രഹസ്യ കാമുകന്‍റെയും സ്വകാര്യ ദൃശ്യങ്ങൾ മൊബൈൽ ക്യാമറയിൽ പകർത്തി ഹണി ട്രാപ്പ് നടത്തിയ സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. വൈപ്പിൻ ഞാറക്കലിലാണ് കഴിഞ്ഞ ദിവസം ഭാര്യയും ഭർത്താവും ഹണി ട്രാപ്പ് കേസിൽ അറസ്റ്റിലായത്. ഞാറക്കൽ സ്വദേശിനിയായ വീട്ടമ്മയും ഭർത്താവുമാണ് കേസിൽ അറസ്റ്റിലായിരിക്കുന്നത്.
വീട്ടമ്മയുടെ കൂട്ടുകാരിയും രഹസ്യ കാമുകനുമായുള്ള സ്വകാര്യ ദൃശ്യങ്ങളാണ് ഇവർ ഭർത്താവിന്‍റെ സഹായത്തോടെ വീഡിയോയിലാക്കിയത്. തുടർന്ന് പണം ആവശ്യപ്പെടുകയും കൊടുക്കാതെ വന്നതോടെ വീഡിയോ മകന്‍റെ വാട്‌സാപ്പിലേക്ക് അയച്ചുകൊടുക്കുകയുമായിരുന്നു. സംഭവത്തിൽ യുവതി പരാതി നൽകിയതോടെയാണ് അറസ്റ്റ്.
അതേസമയം യുവതിയുടെയും രഹസ്യ കാമുകന്‍റെയും വീഡിയോ ഇവർ ചിത്രീകരിച്ചത് ആസൂത്രിതമായിട്ടാണെന്ന് പൊലീസ് പറഞ്ഞു. നിലവിൽ അറസ്റ്റിലായ വീട്ടമ്മയും യുവതിയും നേരത്തെ തൃശൂരിലെ ജയിലിൽ കിടന്നിട്ടുണ്ട്. ഈ സമയത്താണ് ഇവർ തമ്മിൽ സൗഹൃദത്തിലാകുന്നത്.
ജയിലിനു പുറത്തിറങ്ങിയ ഇരുവരും സൗഹൃദം തുടർന്നു. വിവാഹിതയായ യുവതിക്ക് മറ്റൊരു യുവാവുമായി അടുപ്പമുണ്ടായിരുന്നു. ഇത് മനസിലാക്കിയ വീട്ടമ്മ യുവതിയെയും കാമുകനെയും സ്വന്തം വീട്ടിലേക്ക് ക്ഷണിച്ചു. ഇതിനു വീട്ടമ്മയുടെ ഭർത്താവും കൂട്ടു നിന്നു. ഇരുവർക്കും സ്വസ്ഥമായി കിടക്ക പങ്കിടാൻ സൗകര്യം ഒരുക്കിയതും വീട്ടമ്മ തന്നെയാണ്. കുടുംബ സുഹൃത്തുക്കളായി എത്തുന്ന ഇവരെ അയൽക്കാരും സംശയിച്ചിരുന്നില്ല.
ഇതിനിടെയാണ് യുവതിയെയും കാമുകനെയും ഹണി ട്രാപ്പിൽപെടുത്തി പണം ആവശ്യപ്പെടാൻ വീട്ടമ്മയും ഭർത്താവും പദ്ധതി തയാറാക്കിയത്. ഇതനുസരിച്ച് മൊബൈൽ ക്യാമറയിൽ ഷൂട്ട് ചെയ്യാൻ അടക്കം സൗകര്യം റെഡിയാക്കിയ വീട്ടമ്മയും ഭർത്താവും യുവതിയുടെയും കാമുകന്‍റെയും വരവിനായി കാത്തിരുന്നു.
പതിവുപോലെ വീട്ടിലെത്തിയ ഇരുവർക്കുമായി വീട്ടമ്മ കിടപ്പറ ഒരുക്കിയിരുന്നു. ഇരുവരെയും ഇവിടേക്ക് പറഞ്ഞു വിട്ട ശേഷം വീട്ടമ്മയും ഭർത്താവും ഇവരുടെ സ്വകാര്യ ദൃശ്യങ്ങൾ മുഴുവൻ ക്യാമറയിൽ പകർത്തി. ഇതറിയാതെ യുവതിയും കാമുകനും കിടപ്പറയിൽ തുടർന്നു. പിന്നീട് വീട്ടമ്മ യുവതിയോട് പണം ആവശ്യപ്പെട്ടു. ഇത് നൽകില്ലെന്ന് പറഞ്ഞതോടെയാണ് വീഡിയോ കാണിച്ചതും ബ്ലാക്ക് മെയിൽ ചെയ്‌തതും. എന്നാൽ പണം നൽകാനാവില്ലെന്ന് കാമുകനും യുവതിയും തീരുമാനമെടുത്തതോടെ വീട്ടമ്മ ഈ വീഡിയോ യുവതിയുടെ മകന് അയച്ചുകൊടുക്കുകയായിരുന്നു. ഇതോടെയാണ് യുവതി ഞാറക്കൽ പൊലീസിൽ പരാതി നൽകിയത്.
Post A Comment: