കൊച്ചി: കാർ അപകടത്തിൽ മോഡലുകൾ അടക്കം മൂന്ന് പേർ മരിക്കാനിടയായ സംഭവത്തിൽ അന്വേഷണം പുതിയ ദിശയിലേക്ക്. അപകടത്തിനു തൊട്ടുമുമ്പ് മോഡലുകൾ പങ്കെടുത്ത നമ്പർ 18 ഹോട്ടലിനെ കേന്ദ്രീകരിച്ച് തന്നെയാണ് അന്വേഷണം പുരോഗമിക്കുന്നത്. സംഭവ ദിവസം ഹോട്ടലിലെ മുറിയിൽ സംസ്ഥാനത്തെ ഉന്നതരായ രണ്ട് വ്യക്തികൾ അതിഥികളായി ഉണ്ടായിരുന്ന കാര്യം അന്വേഷണ സംഘങ്ങൾക്ക് വ്യക്തമായിട്ടുണ്ട്.
സിനിമാ രംഗത്തു നിന്നുള്ളയാളും പൊലീസിനെ ഉന്നതനും സംശയ നിഴലിലാണ്. എന്നാൽ ഹോട്ടലിൽ എന്താണ് നടന്നതെന്ന കാര്യത്തിലെ അവ്യക്തതയാണ് കേസിൽ ഇപ്പോഴും നൂലാമാലയാകുന്നത്. അതേസമയം മോഡലുകളിൽ ഒരാൾ മദ്യം കഴിക്കാനുള്ള വാഗ്ദാനം നിരസിക്കുന്നതിന്‍റെ സിസി ടിവി ദൃശ്യങ്ങൾ അന്വേഷണ സംഘത്തിനു ലഭിച്ചിട്ടുണ്ട്.
അന്നത്തെ ഹോട്ടലിലെ പാർട്ടിയും തുടർന്നുള്ള വിഐപികളുടെ ഹോട്ടലിലെ താമസവും ദുരൂഹമാണെന്ന നിഗമനത്തിലേക്ക് തന്നെയാണ് അന്വേഷണ സംഘം എത്തുന്നത്. മോഡലുകളെ മുറിയിലെത്തിക്കാമെന്ന് ഹോട്ടൽ ഉടമയോ, മറ്റാരെങ്കിലുമോ വിഐപികൾക്ക് വാക്ക് കൊടുത്തിരുന്നുവോയെന്നും സംശയിക്കുന്നുണ്ട്.
വിഐപികളുടെ പേര് പുറത്തു വരാതിരിക്കാൻ ഹോട്ടൽ ഉടമയും ജീവനക്കാരും നടത്തിയ നാടകങ്ങളാണ് ഇത്തരം സംശയത്തിന് ആക്കം കൂട്ടുന്നത്. ഒപ്പം മോഡലുകളെ മദ്യം കഴിക്കാൻ നിർബന്ധിക്കുന്നതിന്‍റെ കൂടി ദൃശ്യങ്ങൾ പുറത്തു വന്നതോടെ സംശയങ്ങൾ കൂടുതൽ ബലപ്പെടുകയാണ്.
ഹോട്ടൽ ഉടമയുടെയും വിഐപികളുടെയും ആവശ്യത്തിന് വഴങ്ങില്ലെന്ന് മോഡലുകൾ തീർത്ത് പറഞ്ഞതാണോ ഇവരെ പിന്തുടരാനും തുടർന്ന് അപകട മരണത്തിലേക്ക് നയിച്ചതെന്നും അന്വേഷണ സംഘം കരുതുന്നുണ്ട്. ലഹരി ഉപയോഗിച്ചാൽ മോഡലുകളെ മെരുക്കിയെടുക്കാമെന്ന പ്രതീക്ഷയിലായിരിക്കണം മദ്യം ഓഫർ ചെയ്‌തത്. എന്നാൽ ഇവർ തന്ത്രപൂർവം ഈ ഓഫർ നിഷേധിക്കുകയായിരുന്നു.
അതേസമയം കൊച്ചിയിലെ ഹോട്ടലുകളിൽ സമാനമായി നടക്കുന്ന രാത്രി പാർട്ടികൾ പൊലീസിനു വീണ്ടും ചോദ്യചിഹ്നമാകുകയാണ്. വലിയ തോതിലുള്ള ലഹരി വിൽപനയും ലൈംഗിക വ്യാപാരവുമാണ് പല പാർട്ടികളുടെയും മറവിൽ നടക്കുന്നതെന്നാണ് ഈ കേസും വിരൽചൂണ്ടുന്നത്. നേരത്തെയും കൊച്ചിയിലെ പ്രമുഖ ഹോട്ടലുകളിൽ മയക്കുമരുന്നടക്കമുള്ള സംഭവങ്ങൾ കണ്ടെത്തിയിട്ടുണ്ട്.
വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ
https://chat.whatsapp.com/E9cdfaxa7416VCZdm09zcW
എസ്.ഐയെ വെട്ടിക്കൊന്നവരിൽ 10 വയസുകാരനും
ചെന്നൈ: ആട് മോഷണം തടയാനെത്തിയ പൊലീസ് ഉദ്യോഗസ്ഥനെ വെട്ടിക്കൊന്ന കേസിൽ അറസ്റ്റിലായവരിൽ പ്രായപൂർത്തിയാകാത്ത വരും. തമിഴ്നാട് തിരുച്ചിറപ്പള്ളിയിലാണ് പട്രോളിങ്ങിനിടെ പൊലീസിനെ അക്രമികൾ കൊലപ്പെടുത്തിയത്. കൊല നടത്തിയവരിൽ പത്തും പതിനേഴും വയസുള്ള രണ്ട് കുട്ടികളുമുണ്ട്. മറ്റൊരാളുടെ പ്രായം പത്തൊന്‍പതാണ്. ആട് മോഷണം തടയുന്നതിനിടെ ഇന്നലെയാണ് നവൽപേട്ട് സ്റ്റേഷൻ എസ് ഐ ഭൂമിനാഥൻ കൊല്ലപ്പെട്ടത്.
പുതുക്കോട്ട -തിരുച്ചിറപ്പള്ളി റോഡിലെ പല്ലത്തുപട്ടി കലമാവൂർ റെയിൽവെ ഗേറ്റിന് സമീപത്തായിരുന്നു അക്രമണം. മൂന്ന് ബൈക്കുകളിൽ ആടുകളുമായി എത്തിയ അഞ്ചംഗ സംഘത്തോട് വാഹനം നിർത്താൻ എസ്ഐ ആവശ്യപ്പെടുകയായിരുന്നു. എന്നാൽ ഇവർ വാഹനം വേഗത്തിൽ ഓടിച്ചു പോയി. മൂന്ന് കിലോമീറ്ററോളം ഇവരെ പിന്തുടർന്ന് സംഘത്തിലെ രണ്ടുപേരെ പൊലീസ് പിടികൂടി. അൽപ്പസമയത്തിന് ശേഷം ബാക്കിയുള്ളവർ തിരികെ വന്ന് ഭൂമിനാഥനെ ആക്രമിക്കുകയായിരുന്നു.
പല്ലത്തുപട്ടി കലമാവൂർ റെയിൽവെ ഗേറ്റിന് സമീപത്തായിരുന്നു ആക്രമണം. മണിക്കൂറുകൾക്ക് ശേഷം അതുവഴി വന്ന നാട്ടുകാരാണ് ഭൂമിനാഥനെ ആശുപത്രിയിൽ എത്തിച്ചത്. സംഭവത്തിന് പിന്നാലെ ഇന്നലെ മുതല്‍ എട്ട് സംഘങ്ങളായി തിരിഞ്ഞ് പൊലീസ് അന്വേഷണം നടത്തുകയായിരുന്നു. മൊബൈല്‍ സിംഗ്നലുകളും സിസിടിവി ദൃശ്യങ്ങളും കേന്ദ്രീകരിച്ചുള്ള അന്വേഷണത്തിലാണ് സംഘം പിടിയിലായത്.
Post A Comment: