കോഴിക്കോട്: സ്‌കൂൾ തുറന്നതിനു പിന്നാലെ ഇൻസ്റ്റഗ്രാം കാമുകനൊപ്പം ഒളിച്ചോടിയ സ്‌കൂൾ വിദ്യാർഥിനിയെ കണ്ടെത്തി. പോയത് ആർക്കൊപ്പമെന്ന് പോലും വ്യക്തമല്ലാതിരുന്ന കേസിൽ സിസി ടിവി ദൃശ്യങ്ങളും സൈബർ സെല്ലിന്‍റെ അന്വേഷണവുമാണ് സഹായകമായത്. കോഴിക്കോട് പന്തീരാങ്കാവ് വെള്ളിമാടുകുന്ന് സ്വദേശിനിയായ സ്‌കൂൾ വിദ്യാർഥിനിയാണ് സ്‌കൂൾ തുറന്നതോടെ മാസങ്ങളായി ചാറ്റിങ് ബന്ധം തുടർന്ന ഇൻസ്റ്റഗ്രാം കാമുകനൊപ്പം നാടുവിട്ടത്.
തിങ്കളാഴ്‌ച്ച വൈകിട്ട് നാലിനാണ് പെൺകുട്ടിയും യുവാവും മുങ്ങിയത്. തുടർന്ന് വീട്ടുകാർ പന്തീരാങ്കാവ് സ്റ്റേഷനില്‍ പരാതിയുമായെത്തി. പരാതി ലഭിച്ചയുടൻ തന്നെ പൊലീസ് നഗരത്തിലെ മുഴുവന്‍ സിസി ടിവി ദൃശ്യങ്ങളും പൊലീസ് പരിശോധിച്ചെങ്കിലും ഒന്നും കണ്ടെത്താനായില്ല. തുടര്‍ന്നാണ് റെയില്‍വേ സ്റ്റേഷനിലെ നാല്‍പതോളം സിസി ടിവി കാമറകള്‍ പരിശോധിച്ചത്.
ഇതിലൊന്നില്‍ പെണ്‍കുട്ടി ഒരാള്‍ക്കൊപ്പം നടന്നുപോകുന്നതിന്‍റെയും കൗണ്ടറില്‍ നിന്ന് ടിക്കറ്റെടുക്കുന്നതിന്‍റെയും ദൃശ്യം കിട്ടി. ടിക്കറ്റെടുത്ത സമയം വച്ച് കൗണ്ടറില്‍ പരിശോധിച്ചപ്പോള്‍ ഇരുവരും പോയത് കൊല്ലത്തേക്കുള്ള ട്രെയിനില്‍. പന്തീരാങ്കാവ് പൊലീസ് വിവരം അറിയിച്ചതിന്‍റെ അടിസ്ഥാനത്തില്‍ റെയില്‍വേ പൊലീസ് കൊല്ലത്ത് ട്രെയിന്‍ പരിശോധിച്ചെങ്കിലും ഇവര്‍ ബുക്ക് ചെയ്ത സീറ്റില്‍ കോഴിക്കോട്ടുനിന്ന് ആരും കയറിയിട്ടില്ലെന്ന് കണ്ടെത്തി.
ഇതോടെ അന്വേഷണം വഴിമുട്ടി. എന്നാല്‍ തോറ്റ് പിന്‍മാറാതിരുന്ന പൊലീസ് ടിക്കറ്റ് കൗണ്ടറില്‍ കൊടുത്ത വിവരങ്ങള്‍ ശേഖരിച്ചു. അതിലെ ഫോണ്‍നമ്പര്‍ സൈബര്‍ സെല്ലിന്‍റെ സഹായത്തോടെ പരിശോധിച്ചപ്പോള്‍ ഒരെണ്ണത്തിന്‍റെ ലൊക്കേഷന്‍ കൊട്ടാരക്കരയെന്ന് കണ്ടെത്തി.
ഇതോടെ ചടയമംഗലം പൊലീസ് കൊട്ടാരക്കരയില്‍നിന്ന് തിരിച്ചിട്ടുള്ള മൂന്ന് സൂപ്പര്‍ഫാസ്റ്റ് ബസുകള്‍ രാത്രി വഴിയില്‍ തടഞ്ഞ് നിര്‍ത്തി പരിശോധിച്ചു. ഇതിലൊന്നില്‍ നിന്നാണ് കണ്ണൂര്‍ സ്വദേശിയായ അജാസിനെയും പെണ്‍കുട്ടിയേയും കണ്ടെത്തിയത്.
വാട്‌സാപ്പോ മറ്റ് സോഷ്യൽ മീഡിയ അക്കൗണ്ടുകളോ ഉപയോഗിക്കാതെ ഇൻസ്റ്റഗ്രാമിലൂടെയാണ് അജാസ് പെൺകുട്ടിയുമായി ബന്ധപ്പെട്ടത്. മാസങ്ങളായി ഇവര്‍ തമ്മില്‍ ഇന്‍സ്റ്റഗ്രാമിലൂടെ ചാറ്റ് ചെയ്യാറുണ്ടായിരുന്നു. സ്‌കൂള്‍ തുറക്കുന്ന സമയത്ത് വീട്ടില്‍ നിന്നും പുറത്തിറങ്ങാമെന്നായിരുന്നു പെണ്‍കുട്ടി കാമുകനെ അറിയിച്ചിരുന്നത്. പെൺകുട്ടിയെ പിന്നീട് വിട്ടുകാർക്കൊപ്പം വിട്ടു.
വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ
https://chat.whatsapp.com/IjXOK79vV0mB3M4eg0HiVJ
മുല്ലപ്പെരിയാറിൽ നിന്നും കൂടുതൽ ജലം പുറത്തേക്ക്
കുമളി: പുലർച്ചെ വരെ പെയ്‌ത ശക്തമായ മഴയിൽ മുല്ലപ്പെരിയാറിലേക്കുള്ള നീരൊഴുക്കിൽ വൻ വർധനവ്. ഇതോടെ ഇന്നലെ അടച്ച ഷട്ടറുകൾ വീണ്ടും തുറന്ന് കൂടുതൽ ജലം പെരിയാറിലേക്ക് ഒഴുക്കി തുടങ്ങി. രാവിലെ എട്ടോടെയാണ് മൂന്നു ഷട്ടറുകൾ കൂടി അധികമായി തുറന്നത്. എന്നാൽ ജലനിരപ്പിൽ കുറവില്ലാതെ വന്നതോടെ 12 മുതൽ കൂടുതൽ ഷട്ടറുകൾ തുറക്കുകയായിരുന്നു. ഇതോടെ ആകെ 3981 ഘനയടി വെള്ളമാണ് പെരിയാറിലേക്ക് ഒഴുക്കുന്നത്.
പെരിയാർ തീരത്ത് ജാഗ്രതാ നിർദേശം പുറപ്പെടുവിച്ചിട്ടുണ്ട്. 11 മണിക്ക് 138.95 ആയിരുന്നു അണക്കെട്ടിലെ ജലനിരപ്പ്. 5291 ഘനയടി വെള്ളമാണ് അണക്കെട്ടിലേക്ക് ഒഴുകിയെത്തുന്നത്. കഴിഞ്ഞ ദിവസം രാത്രിയിൽപെയ്‌ത അതിശക്തമായ മഴയാണ് നീരൊഴുക്ക് വർധിപ്പിച്ചത്. പെരിയാർ തീര പ്രദേശത്തും മഴ ശക്തമായിരുന്നതിനാൽ നദിയിൽ നീരൊഴുക്ക് ശക്തമാണ്. മുല്ലപ്പെരിയാറിലെ വെള്ളം കൂടി എത്തുന്നതോടെ പെരിയാറിന്‍റെ താണ പ്രദേശങ്ങളിൽ ആശങ്ക നിലനിൽക്കുന്നുണ്ട്.
അധിക ജലം ഒഴുക്കി വിടാൻ തുടങ്ങിയ 12നു ശേഷം ജനവാസ മേഖലയായ വള്ളക്കടവ്, വണ്ടിപ്പെരിയാർ പ്രദേശത്തേക്ക് വെള്ളം എത്തിത്തുടങ്ങിയിട്ടില്ല. ഇവിടേക്ക് വെള്ളം എത്തിയാൽ മാത്രമേ ജലനിരപ്പിന്‍റെ തോത് അറിയാൻ കഴിയു. അതേസമയം പെരിയാർ തീരത്തുള്ളവർ ജാഗ്രത പാലിക്കണമെന്നും കുളിക്കാനോ, തുണി അലക്കാനോ പുഴയിൽ ഇറങ്ങരുതെന്നും നിർദേശം നൽകിയിട്ടുണ്ട്.
Post A Comment: