ബംഗളുരു: ഭാര്യയുടെ ചിത്രങ്ങൾ കോൾ ഗേൾസിന് അയച്ചുകൊടുത്ത ഭർത്താവ് അറസ്റ്റിൽ. ബംഗളൂരു ജയനഗർ സ്വദേശിയായ 36 കാരി നൽകിയ പരാതിയിലാണ് ഭർത്താവ് അറസ്റ്റിലായത്. അശ്ലീല വെബ്‌സൈറ്റുകൾക്ക് അടിമയായ ഭർത്താവ് തന്നെ ദേഹോപദ്രവം എൽപ്പിക്കുന്നതായും ഓൺലൈൻ കോൾ ഗേൾസിനായി പണം ധാരാളമായി ചിലവഴിക്കുന്നതുമായി ബന്ധപ്പെട്ടാണ് ഇവർ പരാതി നൽകിയത്.
തുടർന്ന് അന്വേഷണം നടത്തിയ പൊലീസ് ഭർത്താവിനെ അറസ്റ്റ് ചെയ്യുകയായിരുന്നു. 2019 നവംബറിലാണ് ഇരുവരും വിവാഹിതരായത്. രാത്രി വൈകും വരെ ഓൺലൈനിൽ കോൾ ഗേൾസുമായി ചാറ്റിങ്ങാണ് ഭർത്താവിന്‍റെ പണിയെന്ന് ഭാര്യ പറയുന്നു.
ഈ പെൺകുട്ടികൾക്കായി ധാരാളം പണമാണ് ചിലവഴിക്കുന്നത്. നിരവധി അശ്ലീല വെബ്‌സൈറ്റുകളും പണം നൽകി സബ്സ്ക്രൈബ് ചെയ്‌തിട്ടുണ്ട്. ഇതിനു പുറമെ തൻ്റെ ചിത്രങ്ങൾ ഓൺലൈനിൽ പരിചയപ്പെട്ട കോൾ ഗേൾസിന് അയച്ചു നൽകിയെന്നും പരാതിയിൽ പറയുന്നു. വ്യാജ വിവരങ്ങൾ നൽകി മാട്രിമോണിയൽ വെബ്‌സൈറ്റിൽ ഭർത്താവ് രജിസ്റ്റർ ചെയ്‌തിട്ടുണ്ട്. വിവാഹ ബന്ധം വേർപ്പെടുത്തി എന്ന് പറഞ്ഞാണ് മാട്രിമോണിയൽ വെബ്‌സൈറ്റിൽ രജിസ്റ്റർ ചെയ്‌തിട്ടുള്ളത്.
ഇതെല്ലം ഭർത്താവിന്‍റെ മാതാപിതാക്കളോട് പറഞ്ഞപ്പോൾ അദ്ദേഹത്തിന് ഒരു അവസരം കൂടി നൽകാനാണ് അവർ ആവശ്യപ്പെട്ടത്. എന്നാൽ ഭർത്താവിന്‍റെ സ്വഭാവത്തിൽ യാതൊരു മാറ്റവും ഉണ്ടായിട്ടില്ലെന്നും ഇതിനെ എതിർത്തപ്പോൾ ഉപദ്രവിച്ചെന്നും യുവതി പറയുന്നു. ഇത് പറഞ്ഞതോടെ പഴകിയ ഭക്ഷണമാണ് തനിക്ക് കഴിക്കാൻ നൽകുന്നതെന്നും കുടുംബത്തിലെ പല ചടങ്ങുകളിൽ നിന്നും തന്നെ മാറ്റി നിർത്തിയതാണ് പരാതിയിലുണ്ട്. ഭർത്താവിന്‍റെ ഉപദ്രവത്തിന് ഭർത്തൃമാതാപിതാക്കളുടെ പിന്തുണയുണ്ടെന്നും പരാതിയിൽ പറയുന്നു.
വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ലിങ്ക് ക്ലിക്ക് ചെയ്യുമല്ലോ....
https://chat.whatsapp.com/HfCPN0mpUMtDgPqHTEw7Yb
മുല്ലപ്പെരിയാറിൽ നിന്നും കൂടുതൽ ജലം പുറത്തേക്ക്
കുമളി: പുലർച്ചെ വരെ പെയ്‌ത ശക്തമായ മഴയിൽ മുല്ലപ്പെരിയാറിലേക്കുള്ള നീരൊഴുക്കിൽ വൻ വർധനവ്. ഇതോടെ ഇന്നലെ അടച്ച ഷട്ടറുകൾ വീണ്ടും തുറന്ന് കൂടുതൽ ജലം പെരിയാറിലേക്ക് ഒഴുക്കി തുടങ്ങി. രാവിലെ എട്ടോടെയാണ് മൂന്നു ഷട്ടറുകൾ കൂടി അധികമായി തുറന്നത്. എന്നാൽ ജലനിരപ്പിൽ കുറവില്ലാതെ വന്നതോടെ 12 മുതൽ കൂടുതൽ ഷട്ടറുകൾ തുറക്കുകയായിരുന്നു. ഇതോടെ ആകെ 3981 ഘനയടി വെള്ളമാണ് പെരിയാറിലേക്ക് ഒഴുക്കുന്നത്.
പെരിയാർ തീരത്ത് ജാഗ്രതാ നിർദേശം പുറപ്പെടുവിച്ചിട്ടുണ്ട്. 11 മണിക്ക് 138.95 ആയിരുന്നു അണക്കെട്ടിലെ ജലനിരപ്പ്. 5291 ഘനയടി വെള്ളമാണ് അണക്കെട്ടിലേക്ക് ഒഴുകിയെത്തുന്നത്. കഴിഞ്ഞ ദിവസം രാത്രിയിൽപെയ്‌ത അതിശക്തമായ മഴയാണ് നീരൊഴുക്ക് വർധിപ്പിച്ചത്. പെരിയാർ തീര പ്രദേശത്തും മഴ ശക്തമായിരുന്നതിനാൽ നദിയിൽ നീരൊഴുക്ക് ശക്തമാണ്. മുല്ലപ്പെരിയാറിലെ വെള്ളം കൂടി എത്തുന്നതോടെ പെരിയാറിന്‍റെ താണ പ്രദേശങ്ങളിൽ ആശങ്ക നിലനിൽക്കുന്നുണ്ട്.
അധിക ജലം ഒഴുക്കി വിടാൻ തുടങ്ങിയ 12നു ശേഷം ജനവാസ മേഖലയായ വള്ളക്കടവ്, വണ്ടിപ്പെരിയാർ പ്രദേശത്തേക്ക് വെള്ളം എത്തിത്തുടങ്ങിയിട്ടില്ല. ഇവിടേക്ക് വെള്ളം എത്തിയാൽ മാത്രമേ ജലനിരപ്പിന്‍റെ തോത് അറിയാൻ കഴിയു. അതേസമയം പെരിയാർ തീരത്തുള്ളവർ ജാഗ്രത പാലിക്കണമെന്നും കുളിക്കാനോ, തുണി അലക്കാനോ പുഴയിൽ ഇറങ്ങരുതെന്നും നിർദേശം നൽകിയിട്ടുണ്ട്.
Post A Comment: