മുംബൈ: ദാരിദ്രം സഹിക്കാൻ കഴിയാതെ മൂന്ന് ദിവസം പ്രായമുള്ള കുഞ്ഞിനെ വിറ്റ അമ്മ അറസ്റ്റിൽ. മഹാരാഷ്ട്രയിലെ അഹമ്മദ് നഗറിലെ ശിർദി ടൗണിലാണ് സംഭവം. 1.78 ലക്ഷം രൂപയ്ക്കാണ് ആൺ കുഞ്ഞിനെ 32 കാരിയായ അമ്മ വിറ്റത്. അറസ്റ്റിലായ അമ്മയെ ചോദ്യം ചെയ്‌തപ്പോഴാണ് കടുത്ത പട്ടിണിയും ദാരിദ്രവും മൂലമാണ് കുട്ടിയെ വിറ്റതെന്ന് വെളിപ്പെടുത്തിയത്. അമ്മയെ കൂടാതെ കുഞ്ഞിനെ വാങ്ങിയ ആളും വിൽക്കാൻ യുവതിയെ സഹായിച്ച നാല് പേരെയും പൊലീസ് അറസ്റ്റ് ചെയ്‌തു.
കഴിഞ്ഞ സെപ്റ്റംബറിലാണ് യുവതി ആൺ കുഞ്ഞിന് ജന്മം നൽകിയത്. കുഞ്ഞിനെ പരിപാലിക്കാനുള്ള സാമ്പത്തിക സ്ഥിതി വീട്ടിൽ ഇല്ലാത്തതിനാലാണ് വിറ്റതെന്ന് യുവതി പൊലീസിനോട് പറഞ്ഞു. ഇതേ തുടർന്ന് ആവശ്യക്കാർക്കായുള്ള അന്വേഷണം ആരംഭിച്ചു. മൂന്ന് സ്ത്രീകളാണ് കുഞ്ഞിനെ വിൽക്കാൻ യുവതിയെ സഹായിച്ചത്.
അഹമ്മദ്നഗർ, കല്യാൺ, താനെ എന്നിവിടങ്ങളിലുള്ളവരാണിവർ. മുലുന്ദ് സ്വദേശിയായ ആളാണ് യാതൊരു നിയമനടപടികളും പാലിക്കാതെ കുഞ്ഞിനെ അമ്മയിൽ നിന്ന് വാങ്ങിയത്.
വിവരം അറിഞ്ഞ് ഇയാളുടെ വീട്ടിൽ പരിശോധന നടത്തിയ പൊലീസ് കുഞ്ഞിനെ കണ്ടെത്തുകയും ചെയ്തു. തുടർന്നാണ് അമ്മയിലേക്കും മറ്റ് സ്ത്രീകളിലേക്കും അന്വേഷണം എത്തുന്നത്. ഐപിസി, ശിശു സംരക്ഷണ വകുപ്പുകൾ പ്രകാരമാണ് പൊലീസ് കേസെടുത്തിരിക്കുന്നത്.
വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ
https://chat.whatsapp.com/GFiO4fXCQd3BswL7p5oEzF
സ്വർണം അടിവസ്ത്രത്തിൽ ഒളിപ്പിച്ച് കടത്തിയത് മലയാളി എയർ ഹോസ്റ്റസ്
കരിപ്പൂർ: കരിപ്പൂരിൽ അടിവസ്ത്രത്തിനുള്ളിൽ ഒളിപ്പിച്ച നിലയിൽ സ്വർണം കടത്താൻ ശ്രമിച്ച് പിടിയിലായത് മലയാളി എയർഹോസ്റ്റസ്. ഇന്നലെയാണ് സംഭവം നടന്നത്. സ്വർണവുമായി യുവതി പിടിയിലായ വിവരമാണ് ഇന്നലെ പുറത്തു വന്നത്. എന്നാൽ പിടിക്കപ്പെട്ടത് മലയാളി എയർ ഹോസ്റ്റസ് ആണെന്ന് ഡിആർഐ വ്യക്തമാക്കി. രണ്ട് കിലോയിലധികം സ്വർണമാണ് മലപ്പുഴം സ്വദേശിനി ഷഹാന (30) കടത്താൻ ശ്രമിച്ചത്.
വസ്ത്രത്തിനുള്ളിൽ അടിവസ്ത്രത്തിൽ പ്രത്യേക രീതിയിൽ ഒളിപ്പിച്ച നിലയിലായിരുന്നു സ്വർണം കണ്ടെത്തിയത്. ഷാർജ- കോഴിക്കോട് എയർ ഇന്ത്യ എക്‌സ്പ്രസ് വിമാനത്തിലെ കാബിൻ ക്രൂവാണ് ഇവർ. ഡിആർഐ കാലിക്കറ്റ് യൂണിറ്റ് നടത്തിയ പരിശോധനയിലാണ് സ്വർണം കണ്ടെത്തിയത്. 2.4 കിലോ സ്വർണമാണ് ഇവർ മിശ്രിതമായി അടിവസ്ത്രത്തിൽ ഒളിപ്പിച്ചത്.
അടിവസ്ത്രത്തിൽ നിന്നും വേർതിരിച്ച മിശ്രിതത്തിൽ നിന്നും 2054 ഗ്രാം സ്വർണം വേർതിരിച്ചെടുത്തു. ഇതിന് 99 ലക്ഷത്തോളം രൂപ വിലവരും. ഡെപ്യൂട്ടി കമ്മിഷ്ണർ ഡോ. എസ്.എസ്. ശ്രീജുവിന്‍റെ നേതൃത്വത്തിലായിരുന്നു പരിശോധന.
Post A Comment: