ഇടുക്കി: നിയന്ത്രണം വിട്ട് കല്ലാർ പുഴയിലേക്ക് കാർ തലകീഴായി മറിഞ്ഞു. ചൊവ്വാഴ്ച്ച രാവിലെ 9.15 ഓടെയായിരുന്നു അപകടം. നാല് പേരാണ് കാറിലുണ്ടായിരുന്നത്. മുണ്ടിയെരുമയിൽ നിന്നും പെയിന്‍റിങ് ജോലി പൂർത്തിയാക്കി മടങ്ങിയവരാണ് അപകടത്തിൽപെട്ടത്. തലകീഴായി പുഴയിൽ മുങ്ങിയ ഇവരെ ഓടിയെത്തിയ ഓട്ടോറിക്ഷാ ഡ്രൈവർമാരാണ് രക്ഷപെടുത്തിയത്.
എഴുകുംവയൽ മാക്കൽ സിജു, രജ്ഞിത്ത്, കട്ടപ്പന സ്വദേശി അനി, വലിയതോവാള സ്വദേശി അപ്പു എന്നിവരായിരുന്നു വാഹനത്തിലുണ്ടായിരുന്നത്. സിജുവിന്‍റെ ഉടമസ്ഥതയിലുള്ളതാണ് വാഹനം. സിജു തന്നെയാണ് വാഹനം ഓടിച്ചിരുന്നതും.
പുതുതായി നിർമിച്ച വീടിന്‍റെ പെയിന്‍റിങ് പണികൾ പൂർത്തിയാക്കിയ ശേഷം മടങ്ങുകയായിരുന്നു ഇവർ. മുണ്ടിയെരുമയിൽ നിന്നും കോമ്പയാർ റോഡിലെ പാലം കടന്ന് കായംകുളംപടി റോഡിലേക്ക് തിരിയുന്നതിനിടെയാണ് വാഹനത്തിന്‍റെ നിയന്ത്രണം നഷ്ടമായത്. റോഡിൽ നിന്നും തെന്നിനീങ്ങിയ കാർ പാലത്തിന് സമീപത്തായി നിർമിച്ചിരിക്കുന്ന കൽകെട്ടിലേക്ക് പതിച്ച ശേഷം ഇവിടെ നിന്നും വാഹനം തലകുത്തി മറിഞ്ഞ് പുഴയിലേക്ക് പതിക്കുകയായിരുന്നു.
വാഹനം മറിയുന്നത് കണ്ട് സ്ത്രീകൾ നിലവിളിച്ചതോടെയാണ് സമീപത്തെ ഓട്ടോറിക്ഷാ ഡ്രൈവർമാർ ഓടിയെത്തിയത്. ഓട്ടോറിക്ഷ തൊഴിലാളികളായ സലാം, മോനിച്ചൻ, ഷാജി, മുണ്ടിയെരുമയിലെ ലോട്ടറി വിൽപനക്കാരനായ അഭിലാഷ് എന്നിവർ പുഴയിലേക്ക് ചാടി വാഹനത്തിലുണ്ടായിരുന്നവരെ രക്ഷിക്കുകയായിരുന്നു. ആരുടെയും പരുക്ക് ഗുരുതരമല്ലെന്നാണ് വിവരം.
വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ
https://chat.whatsapp.com/GFiO4fXCQd3BswL7p5oEzF
12 സെന്‍റീമീറ്റർ നീളമുള്ള വാലുമായി കുഞ്ഞ് ജനിച്ചു
ബ്രസീലിയ: 12 സെന്‍റീമീറ്റർ നീളമുള്ള വാലുമായി കുഞ്ഞ് ജനിച്ചു. ബ്രസീലിലാണ് അപൂർവങ്ങളിൽ അപൂർവമായ പ്രസവം നടന്നത്. ഫോർട്ടലേസ നഗരത്തിലെ ആൽബർട്ട് സാബിൻ ചിൽഡ്രൻസ് ആശുപത്രിയിലാണ് അപൂർവ പ്രസവം നടന്നത്. ലോകത്ത് തന്നെ ഇത്തരം സംഭവം അപൂർവങ്ങളിൽ അപൂർവമാണെന്ന് ഡോക്‌ടർമാർ അറിയിച്ചു.
12 സെന്‍റീമീറ്ററാണ് വാല് പോലുള്ള ഭാഗത്തിന്‍റെ നീളം. വാലിന്‍റെ അഗ്രഭാഗത്തായി പന്തിന്‍റെ ആകൃതിയിൽ ഉരുണ്ട ഭാഗവും രൂപപ്പെട്ടിട്ടുണ്ട്. ജേണൽ ഓഫ് പീഡിയാട്രിക് സർജർറി കേസ് റിപ്പോർട്ടിൽ പ്രസിദ്ധീകരിച്ച പഠന റിപ്പോർട്ടിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. ചങ്ങലയും ബോളും എന്ന പേരിൽ അറിയപ്പെടുന്ന ഈ ടിഷ്യുക്കളെ മനുഷ്യവാൽ എന്ന് തന്നെയാണ് ഡോക്ടർമാർ വിളിക്കുന്നത്.
മാസം തികയാതെ 35-ാം ആഴ്ച്ചയിലാണ് യുവതി കുഞ്ഞിന് ജൻമം നൽകിയത്. അൾട്രാസൗണ്ട് സ്കാനിൽ കുഞ്ഞിന് വാലുള്ളതിന്‍റെ യാതൊരു അടയാളവും കണ്ടിരുന്നില്ലെന്നും ഡോക്ടർമാർ പറഞ്ഞു. ശസ്ത്രക്രിയ നടത്തുന്നതിന് മുമ്പ് പരിശോധിച്ചു. വാലിൽ അസ്ഥി ഇല്ലെന്നും ഡോക്‌ടർമാർ വിശദീകരിച്ചിട്ടുണ്ട്. എല്ലില്ലാത്ത വാലുമായി ജനിച്ച 40 കേസുകളാണ് ലോകത്തിൽ ഇതുവരെ റിപ്പോർട്ട് ചെയ്തിട്ടുള്ളത്. ഫോർട്ടലേസയിൽ ജനിച്ച കുഞ്ഞിന്‍റെ വാൽ പോലുള്ള ഭാഗം ശസ്ത്രക്രിയയിലൂടെ നീക്കം ചെയ്‌തതായും റിപ്പോർട്ടിൽ പറയുന്നു.
Post A Comment: