തിരുവനന്തപുരം: കെ.എസ്.ആർ.ടി.സി ബസിലേക്ക് സ്‌കൂട്ടർ ഇടിച്ചു കയറി അഛനും മകനും മരിച്ചു. ഒരാൾക്ക് പരുക്ക്. കഴക്കൂട്ടം ഇൻഫോസിസിനു സമീപത്തായിരുന്നു അപകടം. നിർത്തിയിട്ടിരുന്ന ബസിന് പിന്നിലേക്ക് സ്‌കൂട്ടർ ഇടിച്ചു കയറുകയായിരുന്നു. ബാലരാമപുരത്ത് താമസിക്കുന്ന തൃശൂർ സ്വദേശികളായ രാജേഷ്, മകൻ ഋഥ്വിക് എന്നിവരാണ് മരിച്ചത്.
ഇവർക്കൊപ്പം സ്‌കൂട്ടറിൽ സഞ്ചരിച്ചിരുന്ന രാജേഷിന്‍റെ ഭാര്യ സുചിതയെ ഗുരുതര പരുക്കുകളോടെ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സുചിതയുടെ ആരോഗ്യ നില ഗുരുതരമാണെന്നാണ് വിവരം. അലുമിനിയം ഫാബ്രിക്കേഷൻ കമ്പനിയിലെ സെയിൽസ് എക്‌സിക്യുറ്റീവ് ആണ് രാജേഷ്. കിളിമാനൂരിലുള്ള സുഹൃത്തിന്‍റെ വീട്ടിലേക്ക് പോകുന്നതിനിടെയാണ് അപകടം ഉണ്ടായത്.
ഇൻഫോസിസിന് സമീപം ചിത്തിര നഗർ ബസ് സ്റ്റോപ്പിൽ യാത്രക്കാരെ കയറ്റാനായി ബസ് നിർത്തിയിട്ടിരിക്കുകയായിരുന്നു. ഈ സമയത്ത് അമിത വേഗത്തിൽ വന്ന സ്‌കൂട്ടർ ബസിന് പിന്നിലേക്ക് ഇടിച്ചു കയറുകയായിരുന്നു. അപകടം നടന്നയുടൻ മൂന്ന് പേരെയും ആശുപത്രിയിലേക്ക് കൊണ്ട് പോയി എങ്കിലും രാജേഷും മകനും മരിക്കുകയായിരുന്നു.
വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ലിങ്ക് ക്ലിക്ക് ചെയ്യുമല്ലോ....
https://chat.whatsapp.com/LwxQCnE4tEd45HaJUZ6lxl
12 സെന്‍റീമീറ്റർ നീളമുള്ള വാലുമായി കുഞ്ഞ് ജനിച്ചു
ബ്രസീലിയ: 12 സെന്‍റീമീറ്റർ നീളമുള്ള വാലുമായി കുഞ്ഞ് ജനിച്ചു. ബ്രസീലിലാണ് അപൂർവങ്ങളിൽ അപൂർവമായ പ്രസവം നടന്നത്. ഫോർട്ടലേസ നഗരത്തിലെ ആൽബർട്ട് സാബിൻ ചിൽഡ്രൻസ് ആശുപത്രിയിലാണ് അപൂർവ പ്രസവം നടന്നത്. ലോകത്ത് തന്നെ ഇത്തരം സംഭവം അപൂർവങ്ങളിൽ അപൂർവമാണെന്ന് ഡോക്‌ടർമാർ അറിയിച്ചു.
12 സെന്‍റീമീറ്ററാണ് വാല് പോലുള്ള ഭാഗത്തിന്‍റെ നീളം. വാലിന്‍റെ അഗ്രഭാഗത്തായി പന്തിന്‍റെ ആകൃതിയിൽ ഉരുണ്ട ഭാഗവും രൂപപ്പെട്ടിട്ടുണ്ട്. ജേണൽ ഓഫ് പീഡിയാട്രിക് സർജർറി കേസ് റിപ്പോർട്ടിൽ പ്രസിദ്ധീകരിച്ച പഠന റിപ്പോർട്ടിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. ചങ്ങലയും ബോളും എന്ന പേരിൽ അറിയപ്പെടുന്ന ഈ ടിഷ്യുക്കളെ മനുഷ്യവാൽ എന്ന് തന്നെയാണ് ഡോക്ടർമാർ വിളിക്കുന്നത്.
മാസം തികയാതെ 35-ാം ആഴ്ച്ചയിലാണ് യുവതി കുഞ്ഞിന് ജൻമം നൽകിയത്. അൾട്രാസൗണ്ട് സ്കാനിൽ കുഞ്ഞിന് വാലുള്ളതിന്‍റെ യാതൊരു അടയാളവും കണ്ടിരുന്നില്ലെന്നും ഡോക്ടർമാർ പറഞ്ഞു. ശസ്ത്രക്രിയ നടത്തുന്നതിന് മുമ്പ് പരിശോധിച്ചു. വാലിൽ അസ്ഥി ഇല്ലെന്നും ഡോക്‌ടർമാർ വിശദീകരിച്ചിട്ടുണ്ട്. എല്ലില്ലാത്ത വാലുമായി ജനിച്ച 40 കേസുകളാണ് ലോകത്തിൽ ഇതുവരെ റിപ്പോർട്ട് ചെയ്തിട്ടുള്ളത്. ഫോർട്ടലേസയിൽ ജനിച്ച കുഞ്ഞിന്‍റെ വാൽ പോലുള്ള ഭാഗം ശസ്ത്രക്രിയയിലൂടെ നീക്കം ചെയ്‌തതായും റിപ്പോർട്ടിൽ പറയുന്നു.
Post A Comment: