ന്യൂഡെൽഹി: രാജ്യത്തെ നടുക്കി മണിപ്പൂരിൽ ഭീകരാക്രമണം. അസം റൈഫിൾസ് കമാൻഡിങ് ഓഫീസറും കുടുംബവും നാല് ജവാൻമാരുമടക്കം ഏഴ് പേർ ആക്രമണത്തിൽ കൊല്ലപ്പെട്ടു. ചുരാചന്ദ്പ്പൂർ മേഖലയിൽ രാവിലെ പത്തോടെയായിരുന്നു ഭീകരാക്രമണം.
അസം റൈഫിൾസ് 46-ാം യൂണിറ്റ് കമാൻഡിങ് ഓഫീസറായ വിപ്ലബ് ത്രിപാഥി, ഭാര്യ, മകൻ ഇവരുടെ സുരക്ഷാഡ്യൂട്ടിയിലുണ്ടായിരുന്ന രണ്ട് സൈനികർ, വാഹനത്തിന്‍റെ ഡ്രൈവർ എന്നിവർക്കാണ് ഭീകരാക്രമണത്തിൽ ജീവൻ നഷ്ടമായത്. ഇവർ സഞ്ചരിച്ചിരുന്ന വാഹനവ്യൂഹത്തിന് ഒളിഞ്ഞിരുന്ന ഭീകരർ പൊടുന്നനെ ആക്രമണം അഴിച്ചു വിടുകയായിരുന്നു.
വൻ ആയുധശേഖരത്തോട് കൂടിയാണ് ഭീകരർ ആക്രമണം നടത്തിയതെന്നാണ് വിവരം. മ്യാൻമാർ അതിർത്തിയോട് ചേർന്നുള്ള ഒരു വിദൂരഗ്രാമപ്രദേശമാണിത്. ആക്രമണത്തിന്‍റെ ഉത്തരവാദിത്തം നിലവിൽ തീവ്രവാദസംഘടനകളാരും ഏറ്റെടുത്തിട്ടില്ല. എന്നാൽ മണിപ്പൂർ കേന്ദ്രീകരിച്ചു പ്രവർത്തിക്കുന്ന പീപ്പിൾസ് ലിബറേഷൻ ആർമി എന്ന ഭീകരസംഘടനയെ രഹസ്യാന്വേഷണ ഏജൻസികൾ സംശയിക്കുന്നുണ്ട്.
ഭീകരാക്രമണം സ്ഥിരീകരിച്ച മണിപ്പൂർ മുഖ്യമന്ത്രി എൻ. ബിരൺ സിങ് ഭീകരരെ കണ്ടെത്താൻ സുരക്ഷാസേനകൾ തെരച്ചിൽ ആരംഭിച്ചതായി അറിയിച്ചു. പ്രതിരോധമന്ത്രി രാജ്നാഥ് സിംഗും ഭീകരാക്രമണത്തെ അപലപിച്ചു.
വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ
https://chat.whatsapp.com/HN3zUlGc2Va9613524dFBp
ഷൂസ് ഊരില്ലെന്ന് വരൻ; കെട്ടിയ താലി ഊരി നൽകി വധു
കടയ്ക്കൽ: നിലവിളക്കിനെ ചൊല്ലിയുള്ള തർക്കത്തിനിടെ വിവാഹ വേദിയിൽ കെട്ടി താലി വരന് ഊരി നൽകി വധു മറ്റൊരാളെ വിവാഹം കഴിച്ചു. കടയ്ക്കൽ ആൽത്തറമൂട് ഓഡിറ്റോറിയത്തിലായിരുന്നു സംഭവം. ആൽത്തറമൂട് സ്വദേശിയായ പെൺകുട്ടിയും കിളിമാനൂർ പുളിമാത്ത് സ്വദേശിയായ യുവാവും തമ്മിലുള്ള വിവാഹവേദിയിലായിരുന്നു നാടകീയ രംഗങ്ങൾ.
താലികെട്ടിന് ഹാളിലെത്തിയതിനു പിന്നാലെ വിവാഹ വേദിയിൽ നിലവിളക്ക് പാടില്ലെന്ന് വരൻ വാശി പിടിച്ചു. കീഴ്‌വഴക്കങ്ങൾ മാറ്റാനാവില്ലെന്ന നിലപാടിലായിരുന്നു വധുവും കുടുംബവും. ഇതോടെ തർക്കം ഉടലെടുത്തു. ഇതിനിടെ വേദിയിൽ ഷൂസ് ഊരാൻ കഴിയില്ലെന്നായി വരൻ. ഇതോടെ വാക്ക് തർക്കം സംഘർഷത്തിലേക്ക് നീങ്ങി. പിന്നീട് മുതിർന്നവർ ഇടപെട്ട് വേദിക്ക് പുറത്ത് താലികെട്ട് നടത്തി. എന്നാൽ താലികെട്ട് കഴിഞ്ഞും വരനും വധുവും തമ്മിൽ തർക്കമായി. ഇതിനിടെ തർക്കം വരന്‍റെയും വധുവിന്‍റെയും വീട്ടുകാരിലേക്കും നീണ്ടു.
ഇതിനിടെ പെൺകുട്ടിയുടെ ബന്ധുക്കൾ പൊലീസിൽ പരാതിയും നൽകി. ഇതിനു പിന്നാലെ വധു കെട്ടിയ താലി അഴിച്ച് വരന് നൽകി. തുടർന്ന് വിവാദമായ അതേ വേദിയിൽ വച്ച് വധു ബന്ധുവായ മറ്റൊരു യുവാവിനെ വിവാഹം കഴിക്കുകയായിരുന്നു.
Post A Comment: