ലോസ് ഏഞ്ചൽസ്: അത്യാഡംബര ജീവിതത്തിനായി ഫണ്ട് വകമാറ്റിയ കന്യാസ്ത്രീക്ക് ജയിൽ ശിക്ഷ. ലോസ് ഏഞ്ചൽസിലെ റോമൻ കാത്തലിക് എലിമെന്‍ററി സ്‌കൂൾ പ്രിൻസിപ്പൽ മേരി മാർഗരറ്റ് ക്രൂപ്പർക്കാണ് (80) കോടതി ശിക്ഷ വിധിച്ചത്. ഇവർ സ്‌കൂൾ ഫണ്ടിൽ നിന്നും 80,000 ഡോളറാണ് വകമാറ്റിയത്.
ചൂതാട്ടത്തിനും ആഡംബര ജീവിതത്തിനുമായിരുന്നു ഇത്രയും വലിയ തുക അവർ ചെലവഴിച്ചിരുന്നത്. വർഷങ്ങളായി അവിടെ മികച്ച രീതിയിൽ അധ്യാപനം നടത്തിയിരുന്ന അവർക്കെതിരെ അടുത്ത കാലത്താണ് വിവാദങ്ങൾ ഉയർന്നു തുടങ്ങിയത്. പൊലീസും നിയമവും പിന്നാലെ കൂടിയതോടെ മേരി ക്രൂപ്പർ എല്ലാം തുറന്ന് പറഞ്ഞു. ഞാൻ പാപം ചെയ്‌തു, ഞാൻ നിയമം ലംഘിച്ചു, എല്ലാറ്റിനുമുപരിയായി പലരും എന്നിൽ അർപ്പിച്ചിരിക്കുന്ന പവിത്രമായ വിശ്വാസത്തിന്‍റെ ലംഘനമാണ് നടത്തിയത്. കോടതിയിൽ അവർ കുറ്റമേറ്റ് പറഞ്ഞത് ഇങ്ങനെയായിരുന്നു.
കഴിഞ്ഞ വർഷം ഒരു ഹിയറിങിനിടെ നടത്തിയ പണം തട്ടിപ്പും കള്ളപ്പണം വെളുപ്പിക്കലും അവർ സമ്മതിച്ചു. തട്ടിപ്പിനെ കുറിച്ച് ഒരു ഓഡിറ്റർ ഭീഷണിപ്പെടുത്തിയപ്പോൾ രേഖകൾ നശിപ്പിക്കാൻ ജീവനക്കാരോട് ക്രൂപ്പർ ആവശ്യപ്പെട്ടിരുന്നു. എന്നാൽ വിമർശനങ്ങൾ ഉയർന്നപ്പോൾ ക്രൂപ്പറിന് പിടിച്ചു നിൽക്കാനായില്ല.
പുരോഹിതന്മാർക്ക് കന്യാസ്ത്രീകളേക്കാൾ മികച്ച ശമ്പളമാണ് ലഭിക്കുന്നത് എന്നും താൻ ശമ്പള വർധന അർഹിക്കുന്നു എന്നും ലോസ് ഏഞ്ചൽസ് അതിരൂപയോട് ക്രൂപ്പർ ആവശ്യപ്പെട്ടതായി അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്‌തിട്ടുണ്ട്. ക്രെപ്പറിനെ ഒരു വർഷവും ഒരു ദിവസവുമാണ് തടവിന് ശിക്ഷിച്ചിരിക്കുന്നത്.
വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ലിങ്ക് ക്ലിക്ക് ചെയ്യുമല്ലോ....
Post A Comment: