കോട്ടയം: ക്ഷേത്രം മേൽശാന്തിയെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ എസ്റ്റേറ്റ് മാനേജർക്കെതിരെ കേസ്. ടി.ആർ.അൻഡ്.ടി എസ്റ്റേറ്റിൽ ചെന്നാപ്പാറ റബർ ഫാക്റ്ററി ജീവനക്കാരനും ക്ഷേത്രം മേൽശാന്തിയുമായ യുവാവാണ് പീഡനത്തിനിരയായത്. മുണ്ടക്കയം പെരുവന്താനം പൊലീസാണ് എസ്റ്റേറ്റ് മാനേജർ ജോര്‍ജ് പി. ജേക്കബിനെതിരെ കേസെടുത്തത്.
ഈ മാസം 16ന് രാത്രിയാണ് കേസിനാസ്‌പദമായ സംഭവം നടന്നത്. സംഭവദിവസം മാനേജര്‍ യുവാവിനെ ബംഗ്ലാവിലേക്ക് വിളിപ്പിച്ചു. തുടര്‍ന്ന് സെക്യൂരിറ്റി ജീവനക്കാരനെ പറഞ്ഞയച്ച യുവാവിനെ ലൈംഗികമായി പീഡിപ്പിക്കുകയായിരുന്നുവെന്നാണ് പരാതിയില്‍ വ്യക്തമാക്കുന്നത്.
പീഡന പരാതി നല്‍കിയതിന് പിന്നാലെ ശാരീരിക അസ്വസ്ഥതയെ തുടര്‍ന്ന് യുവാവ് കോട്ടയം മെഡിക്കല്‍ കോളെജ് ആശുപത്രിയില്‍ ചികിത്സ തേടി. സംഭവത്തില്‍ വിശദമായ അന്വേഷണം നടത്തിവരികയാണ് പൊലീസ്. ഇയാളെ ഉടന്‍ തന്നെ അറസ്റ്റ് ചെയ്‌തേക്കുമെന്നാണ് സൂചന. സംഭവത്തില്‍ യുവാവിന്‍റെ മെഡിക്കല്‍ പരിശോധനാ റിപ്പോര്‍ട്ടുകള്‍ പരിശോധിക്കും.
വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ
https://chat.whatsapp.com/L67XbjS4vdxJpqM0Dz7ehJ
ഭാര്യയെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കാൻ ശ്രമം; എസ്.ഐ അറസ്റ്റിൽ
ലക്‌നൗ: ഭാര്യയെ പ്രകൃതി വിരുദ്ധ ലൈംഗിക ബന്ധത്തിനു നിർബന്ധിച്ച പൊലീസ് എസ്.ഐ അറസ്റ്റിൽ. ഉത്തര്‍പ്രദേശിലെ ഖൊരക്പൂര്‍ ട്രാഫിക്ക് സബ് ഇന്‍സ്പെക്ടര്‍ വിജയ് തിവാരിയാണ് അറസ്റ്റിലായത്. 2014 ലാണ് തിവാരി വിവാഹിതനായത്. പി.ടി.ഐയാണ് വാർത്ത പുറത്തു വിട്ടത്.
റാംപൂരിലെ കര്‍ക്കാന പൊലീസ് സ്റ്റേഷനിലാണ് ഇയാളുടെ ഭാര്യ പീഡന പരാതി നൽകിയത്. തുടർന്ന് നടന്ന അന്വേഷണത്തിൽ ഭാര്യയുടെ പരാതിയിൽ കഴമ്പുണ്ടെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് അറസ്റ്റ്. 2017 മുതല്‍ തന്നെ നിരന്തരം ഉപദ്രവിക്കുകയും പ്രകൃതി വിരുദ്ധ ലൈംഗിക ബന്ധത്തിന് നിര്‍ബന്ധിക്കുകയും ചെയ്യുന്നുവെന്നാണ് ഭാര്യയുടെ പരാതി. ഇരുപത് ലക്ഷം രൂപ സ്ത്രീധന തുക ആവശ്യപ്പെട്ടും പീഡനം നടന്നുവെന്ന് പരാതിയില്‍ പറയുന്നു.
Post A Comment: