പോക്കറ്റിലിരുന്ന സ്‌മാർട്ട് ഫോൺ പൊട്ടിത്തെറിച്ച് യുവാവിനു പരുക്ക്. വൺപ്ലസ് നോർഡ് ടു മൊബൈൽ പൊട്ടിത്തെറിച്ചതായി യുവാവ് തന്നെയാണ് സോഷ്യൽ മീഡിയയിലൂടെ വെളിപ്പെടുത്തിയത്. ഇതിന്‍റെ ചിത്രങ്ങളും യുവാവ് പങ്കുവച്ചിട്ടുണ്ട്. ഐഎഎൻഎസാണ് ഈ റിപ്പോർട്ട് പുറത്തു വിട്ടത്.
അപകടത്തിൽ യുവാവിന് പൊള്ളലിലേറ്റിട്ടുണ്ട്. അതേസമയം യുവാവിന്‍റെ പരാതി ശ്രദ്ധയിൽപെട്ടതായും കമ്പനി വളരെ ഗൗരവമായി ഇതിനെ കാണുന്നുവെന്നും കൂടുതൽ അന്വേഷണത്തിനായി വിശദംശങ്ങൾ ശേഖരിക്കാൻ ഇതിനകം തന്നെ ഉപയോക്താവിനെ സമീപിച്ചിട്ടുണ്ടെന്നും വൺപ്ലസ് അറിയിച്ചു.
സുഹിത് ശർമ എന്ന ഉപയോക്താവാണ് ഫോൺ പൊട്ടിത്തെറിച്ചെന്നു അവകാശപ്പെട്ട് ട്വീറ്റ് ചെയ്‌തിരിക്കുന്നത്. നിങ്ങളിൽ നിന്ന് ഇത് ഒരിക്കലും പ്രതീക്ഷിച്ചിരുന്നില്ല. നിങ്ങളുടെ ഉൽപ്പന്നം എന്താണ് ചെയ്‌തതെന്ന് കാണുക. അന്തരഫലങ്ങൾ നേരിടാൻ തയ്യാറാകുക. ആളുകളുടെ ജീവിതവുമായി കളിക്കുന്നത് നിർത്തുക. നിങ്ങൾ ആ യുവാവിനെ എത്രയും പെട്ടെന്ന് ബന്ധപ്പെടാൻ ശ്രമിക്കുക. ഇതായിരുന്നു ട്വീറ്റിന്‍റെ ചുരുക്കം. പൊട്ടിത്തെറിച്ച വൺപ്ലസ് ഫോണിനൊപ്പം കാലിൽ പരുക്കേറ്റതിന്‍റെ ഫോട്ടോകളും പോസ്റ്റ് ചെയ്‌തിട്ടുണ്ട്.
@OnePlus_IN Never expected this from you #OnePlusNord2Blast see what your product have done. Please be prepared for the consequences. Stop playing with peoples life. Because of you that boy is suffering contact asap. pic.twitter.com/5Wi9YCbnj8
വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ലിങ്ക് ക്ലിക്ക് ചെയ്യുമല്ലോ....
https://chat.whatsapp.com/LwxQCnE4tEd45HaJUZ6lxl
സംസ്ഥാനത്ത് ബസ് ചാർജിൽ വർധന ഉടൻ; സമരം പിൻവലിച്ചു
തിരുവനന്തപുരം: സംസ്ഥാനത്ത് സ്വകാര്യ ബസ് സമരം പിൻവലിച്ചെങ്കിലും ബസ് ചാർജിൽ വരാനിരിക്കുന്നത് വൻ വർധനവ്. മിനിമം ചാർജ് 10 രൂപയാക്കി ഉയർത്താൻ ധാരണയായെന്നാണ് പുറത്തു വരുന്ന റിപ്പോർട്ട്. ഈ മാസം 18നുള്ളിൽ പുതുക്കിയ നിരക്ക് പ്രാബല്യത്തിൽ വരും. വിദ്യാർഥികളുടെ യാത്രാ നിരക്കും വർധിക്കണമെന്ന ആവശ്യം സർക്കാരിന് മുന്നിലുണ്ട്.
എന്നാൽ ഇക്കാര്യത്തിൽ കൂടിയാലോചനകൾക്ക് ശേഷമേ ഇക്കാര്യത്തിൽ അന്തിമ തീരുമാനം ഉണ്ടാകൂ. സ്വകാര്യ ബസ് ഉടമകളുമായി നടത്തിയ ചർച്ചയിൽ ചാർജ് വർധന അടക്കമുള്ള കാര്യങ്ങളിൽ ഗതാഗത മന്ത്രി അനുകൂല നിലപാടെടുത്തതോടെയാണ് ഇന്ന് തുടങ്ങാനിരുന്ന അനിശ്ചിത കാല സമരം പിൻവലിച്ചത്.
ഇന്ധന വില കുതിക്കുന്ന പശ്ചാത്തലത്തിൽ വിദ്യാർഥികളുടെ ഉൾപ്പെടെ യാത്രാനിരക്ക് വർധിപ്പിക്കണമെന്നും ഡീസൽ ഇന്ധന സബ്സിഡി നൽകണമെന്നതടക്കമുള്ള ആവശ്യങ്ങൾ മുന്നോട്ട് വെച്ചാണ് ബസ് ഉടമകൾ സമരം പ്രഖ്യാപിച്ചത്. മിനിമം ചാർജ് എട്ട് രൂപയിൽ നിന്നും 12 രൂപ ആക്കുക, കിലോമീറ്റർ നിരക്ക് നിലവിലെ 90 പൈസ എന്നതിൽ നിന്നും ഒരു രൂപ ആക്കി വർധിപ്പിക്കുക, കൊവിഡ് കാലം കഴിയുന്നത് വരെ ബസുകളുടെ വാഹന നികുതി പൂർണമായി ഒഴിവാക്കുക എന്നിവയാണ് സ്വകാര്യ ബസ് പ്രതിനിധികൾ മുന്നോട്ട് വെച്ച ആവശ്യങ്ങൾ.
കൊവിഡ് പശ്ചാത്തലത്തിൽ 60 ശതമാനം ബസുകൾ മാത്രമാണ് നിരത്തിലിറക്കിയിട്ടുള്ളു എന്നും അതിൽ തന്നെ ആളുകളുടെ എണ്ണം വളരെ കുറവായതിനാൽ പ്രതിസന്ധിയിലാണെന്നും ബസ് ഉടമകൾ പറയുന്നു. അതേസമയം ബസ് ചാർജ് വർധനവ് സാധാരണക്കാരന് വീണ്ടും തിരിച്ചടിയാകുമെന്നാണ് വിലയിരുത്തപ്പെടുന്നത്.
Post A Comment: