മുംബൈ: വിവാഹിതയായ 45കാരിക്ക് പ്രണയ ലേഖനം നൽകിയ കടയുടമയ്ക്ക് തടവ് ശിക്ഷ വിധിച്ച് കോടതി. മുംബൈ ഹൈക്കോടതിയുടെ നാഗ്‌പൂർ ബെഞ്ചിന്‍റേതാണ് പരാമർശം. വിവാഹിതയായ സ്ത്രീക്ക് പ്രണയ ലേഖനം നല്‍കുന്നത് അപമാനിക്കുന്നതിനു തുല്യമാണെന്നു കോടതി നിരീക്ഷിച്ചു. നടപടി മാന്യതക്ക് നിരക്കുന്നതല്ലെന്നും സ്ത്രീയുടെ മാന്യതയ്ക്കും വിലയുണ്ടെന്നും കോടതി പറഞ്ഞു.
2011ലെ അകോല കേസുമായി ബന്ധപ്പെട്ടായിരുന്നു വിധി. 2018 ല്‍ ഈ കുറ്റവാളിക്ക് രണ്ടു വര്‍ഷം തടവും പിഴയും ശിക്ഷ വിധിച്ച കേസില്‍ പ്രതി സെഷന്‍സ് കോടതി വിധിക്കെതിരേയാണ് ഹൈക്കോടതിയെ സമീപിച്ചത്. എന്നാല്‍ വാദി നല്‍കിയ കള്ളക്കേസാണെന്ന വാദം ഹൈക്കോടതിയും തള്ളി. കുറ്റം ശരി വെച്ചെങ്കിലും ഒന്നരമാസം ശിക്ഷ അനുഭവിച്ചതിനാല്‍ ഇനി ജയില്‍ മോചിതനാകാമെന്നായിരുന്നു വിധിച്ചത്. 2011 ഒക്ടോബര്‍ മൂന്നിനാണ് കേസിനാസ്പദമായ സംഭവം നടക്കുന്നത്.
45 വയസുള്ള സ്ത്രീ പാത്രം കഴുകികൊണ്ടിരിക്കെ കട ഉടമയായ ശ്രീകൃഷ്ണ തിവാരി പ്രണയ ലേഖനം കൈമാറാന്‍ ശ്രമം നടത്തി. എന്നാല്‍ വാങ്ങാന്‍ സ്ത്രീ വിസമ്മതിച്ചതോടെ ‘ഐലവ് യൂ’ എന്നു പറഞ്ഞുകൊണ്ട് പ്രണയലേഖനം എറിഞ്ഞുകൊടുത്തു. തൊട്ടടുത്ത ദിവസം അശ്ലീല ആംഗ്യം കാട്ടുകയും പ്രേമക്കത്തിന്‍റെ കാര്യം ആരോടും പറയരുതെന്നും പറഞ്ഞിരുന്നു.
ഇതോടെയാണ്സ്ത്രീ പൊലീസില്‍ പരാതി നല്‍കിയത്. ഐ.പി.സി സെക്ഷന്‍ 354,509, 506 പ്രകാരമാണ് പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തത്. കടയില്‍ നിന്നും കടമായി സാധനങ്ങള്‍ വാങ്ങിയ സ്ത്രീ പണം മടക്കി നല്‍കിയില്ലെന്നും തരാനുള്ള പണം തിരിച്ചു ചോദിച്ചതിന് ഉണ്ടാക്കിയ കള്ളക്കേസ് ആണെന്നായിരുന്നു തിവാരിയുടെ വാദം.
എന്നാല്‍ സ്ത്രീയെ അവിശ്വസിക്കാന്‍ തക്കതായ തെളിവുകളൊന്നുമില്ലെന്ന് കോടതി പറഞ്ഞു. 2018 ല്‍ സെഷന്‍സ് കോടതി രണ്ടു വര്‍ഷം കഠിന തടവും പിഴയും വിധിക്കുകയും പിഴ തുക പരാതിക്കാരിക്ക് നഷ്ടപരിഹാരമായി നല്‍കണമെന്നും നിര്‍ദ്ദേശിച്ചതോടെയാണ് സെഷന്‍സ് കോടതി വിധിക്കെതിരെ തിവാരി അപ്പീല്‍ നല്‍കിയത്. 45 ദിവസം ശിക്ഷ അനുഭവിച്ചതിനാൽ ഇനി ശിക്ഷ അനുഭവിക്കേണ്ടെന്ന് കോടതി വ്യക്തമാക്കി.
വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ
Post A Comment: