ചെന്നൈ: മിഞ്ചി ആഭരണം വാങ്ങാൻ ബൈക്കിൽ പോയ പ്രതിശ്രുത വരനും വധുവും ബൈക്ക് അപകടത്തിൽ മരിച്ചു. കാരമട പെരിയ പുത്തൂര്‍ സ്വദേശി അജിത്ത് (23), താളതുറ കറുപ്പസ്വാമിയുടെ മകള്‍ പ്രിയങ്ക (20) എന്നിവരാണ് മരിച്ചത്. മേട്ടുപ്പാളയം അന്നൂര്‍ റോഡില്‍ പുതിയ പച്ചക്കറി ചന്തയ്ക്ക് സമീപമായിരുന്നു കഴിഞ്ഞ ദിവസം അപകടം നടന്നത്.
പ്രിയങ്കയുടെ ബന്ധു ചെവ്വന്തി, പൊള്ളാച്ചി സ്വദേശി ഷേഖ് അലാവുദ്ദീന്‍, സാദിഖ് എന്നിവര്‍ക്ക് അപകടത്തിൽ പരുക്കേറ്റു. അജിത്തിന്‍റെയും പ്രിയങ്കയുടെയും വിവാഹം നിശ്ചയിച്ചിരിക്കുകയായിരുന്നു. ഇതിനിടെ
ആടിപെരുക്ക് ആഘോഷത്തിന്‍റെ ഭാഗമായി മിഞ്ചി ആഭരണം വാങ്ങി നല്‍കാനായി മേട്ടുപ്പാളയത്തേക്ക് വരാന്‍ പ്രിയങ്കയോട് അജിത്ത് ആവശ്യപ്പെടുകയായിരുന്നു. ബന്ധുവായ ചെവ്വന്തിയും പ്രിയങ്ക് ഒപ്പം എത്തിയിരുന്നു. പ്രിയങ്കയ്ക്ക് മിഞ്ചിയും സമ്മാനങ്ങളും വാങ്ങി നല്‍കിയ ശേഷം വീട്ടിലേക്ക് മൂന്നു പേരും ബൈക്കില്‍ മടങ്ങി.
പുതിയ പച്ചക്കറി ചന്തയ്ക്ക് സമീപം വെച്ച് എതിരെ വന്നിരുന്ന ഷേക്ക് അലാവുദ്ദീന്‍റെ ബൈക്കുമായി അജിത്തിന്‍റെ ബൈക്ക് കൂട്ടിയിടിക്കുകയായിരുന്നു. അജിത്ത് സംഭവസ്ഥലത്തുതന്നെ മരിച്ചു. മറ്റുള്ളവരെ മേട്ടുപ്പാളയം സര്‍ക്കാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഗുരുതരമായി പരുക്കേറ്റ പ്രിയങ്കയെ രാത്രിയോടെ കോയമ്പത്തൂര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും മരിച്ചു. സെപ്റ്റംബര്‍ 10നാണ് ഇവരുടെ വിവാഹം. രണ്ടാഴ്ച മുമ്പായിരുന്നു വിവാഹ നിശ്ചയം നടന്നത്.
വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ
Post A Comment: