തൃശൂർ: മരണ വാർത്തയറിഞ്ഞ് ഫ്ലക്‌സ് വച്ചതിനു പിന്നാലെ ബന്ധുക്കളെ തേടിയെത്തിയത് ആള് മാറിയെന്ന വാർത്ത. തൃശൂർ മെഡിക്കൽ കോളെജിലാണ് കോവിഡ് ചികിത്സയിലായിരുന്ന ഒരേ പേരുകാരായ വീട്ടമ്മമാരിൽ ഒരാളുടെ മരണം ആശയക്കുഴപ്പം സൃഷ്‌ടിച്ചത്. മെഡിക്കൽ കോളെജിൽ നിന്നും കൃത്യമായ വിവരം നൽകാതിരുന്നതിനെ തുടർന്ന് ജീവിച്ചിരിക്കുന്ന ആൾ മരിച്ചെന്ന തരത്തിൽ ബന്ധുക്കൾ ഫ്ലക്‌സ് വക്കുകയും ചെയ്‌തു.
മെഡിക്കൽ കോളെജിലെ കോവിഡ് ഐസിയുവിൽ ചികിത്സയിലുണ്ടായിരുന്ന രണ്ട് ആനിമാരിൽ ഒരാളാണ് ഇന്നലെ രാവിലെ മരിച്ചത്. ഇരിങ്ങാലക്കുട സ്വദേശിനിയായ ആനിയുടെ വീട്ടിലേക്കാണ് ആശുപത്രി അധികൃതർ മരണ വിവരം വിളിച്ചറിയിച്ചത്. എന്നാൽ യഥാർഥത്തിൽ മരിച്ചത് വലപ്പാട് സ്വദേശിയായ ആനിയായിരുന്നു.
അതേസമയം ഇരിങ്ങാലക്കുട സ്വദേശിനി ആനിയുടെ വീട്ടിൽ മരണ വിവരം അറിഞ്ഞ് ബന്ധുക്കൾ പള്ളിയിൽ നിന്ന് സംസ്‌കാര സമയം വാങ്ങി. ഫ്ലക്സടിച്ച് ചരമക്കുറിയും വച്ചു. ഇതിനു പിന്നാലെയാണ് ആള് മാറിയെന്ന വിവരം അറിഞ്ഞത്.
ഐസിയുവിൽ നിന്നും പുറത്തു വന്നയാൾ ആനി മരിച്ചെന്ന് പറയുകയായിരുന്നു. ഈ സമയത്ത് പുറത്ത് കാത്തു നിന്നത് ഇരിങ്ങാലക്കുടക്കാരി ആനിയുടെ ബന്ധുവാണ്. മരിച്ച ആനിയുടെ ബന്ധുക്കൾ അവിടെ ഉണ്ടായിരുന്നില്ല. ഇതാണ് തെറ്റിധാരണയ്ക്ക് കാരണമായത്. ഒന്നര മണിക്കൂറിനു ശേഷം മേൽവിലാസവും മറ്റു രേഖകളും ആശുപത്രി അധികൃതർ കൈമാറിയപ്പോഴാണ് മരിച്ചയാൾ മാറിയെന്ന് ബന്ധുക്കൾ തിരിച്ചറിഞ്ഞത്.
വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ
Post A Comment: