സിംഗപ്പൂർ: തൂക്കം കുറഞ്ഞ് കുഞ്ഞുങ്ങൾ ജനിക്കുന്നത് പുതിയ സംഭവമല്ല. എന്നാൽ ജനിക്കുന്ന കുഞ്ഞിന് ഒരു ആപ്പിളിന്‍റെ തൂക്കമേ ഉള്ളെങ്കിലോ. ക്വെക് യു സുവാൻ എന്ന കുട്ടിയാണ് ഇത്തരത്തിൽ ജനിച്ചത്. ജനിക്കുമ്പോൾ 212 ഗ്രാം മാത്രമായിരുന്നു കുട്ടിയുടെ തൂക്കം. ഇതോടെ ലോകത്തിലെ ഏറ്റവും ചെറിയ നവജാത ശിശുവെന്ന റെക്കോർഡും ക്വെക് യു സുവാനു സ്വന്തമാക്കി.
13 മാസത്തെ ആശുപത്രി വാസത്തിനു ശേഷം കുട്ടി മാതാപിതാക്കൾക്കൊപ്പം ആശുപത്രി വിട്ടു. 2020 ജൂൺ ഒമ്പതിന് സിംഗപൂരിലെ നാഷ്‌ണൽ യൂണിവേഴ്‌സിറ്റി ആശുപത്രിയിലായിരുന്നു ക്വെക്കിന്‍റെ ജനനം. 25 ആഴ്ച്ച മാത്രം വളർച്ചയുള്ളപ്പോൾ മാസം തികയാതെയായിരുന്നു പ്രസവം. 24 സെന്‍റി മീറ്റർ മാത്രമായിരുന്നു കുട്ടിയുടെ വലിപ്പം. കുട്ടിയെ ജീവനോടെ ലഭിക്കുമെന്ന വിശ്വാസം ആശുപത്രി അധികൃതർക്കും ഉണ്ടായിരുന്നില്ല.
ജനിച്ചതിനു പിന്നാലെ കുട്ടിയെ തുടർ പരിചരണത്തിനായി നിയോനേറ്റൽ ഐസിയുവിലേക്ക് മാറ്റി. ജനിച്ച ശേഷം 13 മാസവും ഐസിയുവിലായിരുന്നു കുഞ്ഞ്. ആഴ്ച്ചകളോളം വെന്‍റിലേറ്ററിന്‍റെ സഹായത്തോടെയാണ് ചികിത്സ നടത്തിയത്.
എന്നാൽ പിന്നീട് ആരോഗ്യം വീണ്ടെടുത്ത കുട്ടി ആശുപത്രി വിടുമ്പോൾ 6.3 കിലോയാണ് തൂക്കം. അതേസമയം ക്വെകിന്‍റെ ചികിത്സയ്ക്കായി ഇതുവരെ രണ്ടു കോടി രൂപയോളം ചിലവായതായി മാതാപിതാക്കൾ അറിയിച്ചു. പൊതുജനങ്ങളാണ് ഈ തുക കണ്ടെത്തി നൽകിയത്.
വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ
https://chat.whatsapp.com/Cof0i9lVM97JfXkY77DxxJ
Post A Comment: