കോഴിക്കോട്: രഹസ്യ വിവരത്തെ തുടർന്ന് പൊലീസ് നടത്തിയ റെയ്‌ഡിൽ യുവതിയടക്കം എട്ട് പേരെ ലഹരിയുമായി പിടികൂടി. മാവൂർ റോഡിലെ ലോഡ്‌ജിലാണ് റെയിഡ് നടന്നത്. മാരകമായ സിന്തറ്റിക് ലഹരിവസ്തുക്കളാണ് ഇവരിൽ നിന്നും കണ്ടെത്തിയതെന്നാണ് വിവരം.
യുവതി ഉൾപ്പെടെ എട്ടംഗ സംഘം മൂന്നു ദിവസമായി ലോഡ്‌ജിൽ മുറിയെടുത്തു താമസിക്കുകയായിരുന്നു. പ്രതികളെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല. യുവതി അടക്കമുള്ള സംഘത്തെ പൊലീസ് സ്റ്റേഷനിലേക്ക് മാറ്റി. ഇവരെ ചോദ്യം ചെയ്‌തു വരികയാണ്. അറസ്റ്റിലായവർ കോഴിക്കോട് സ്വദേശികളാണെന്നാണ് റിപ്പോർട്ട്.
നാല് മുറികളിലായിട്ടാണ് ഇവർ താമസിച്ചിരുന്നത്. ലഹരി വിൽപ്പനയ്ക്കായി സംഘം നഗരത്തിലെത്തിയതായിട്ടാണ് വിവരം. പ്രതികൾക്ക് അന്തർ സംസ്ഥാന ബന്ധമുണ്ടെന്നും വിവരമുണ്ട്. ലഹരി വസ്‌തുക്കൾ എവിടെ നിന്നു കിട്ടി എന്നതടക്കമുള്ള വിവരങ്ങളും അന്വേഷിക്കേണ്ടതുണ്ട്. അതേസമയം തങ്ങളെ പൊലീസ് കള്ളക്കേസിൽ കുടുക്കുകയാണെന്ന് പ്രതികൾ ആരോപിച്ചു.
വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ
Post A Comment: