കൊച്ചി: ഷൂട്ടിങ് കഴിഞ്ഞ് മടങ്ങിവരവെ യുവ നടിയെ കാറിൽ തട്ടിക്കൊണ്ടു പോയി ആക്രമിച്ച കേസിൽ സാക്ഷി വിസ്‌താരത്തിനായി നടി കാവ്യമാധവൻ സി.ബി.ഐ കോടതിയിൽ ഹാജരായി. കേസിലെ എട്ടാം പ്രതി നടൻ ദിലീപിന്‍റെ ഭാര്യയാണ് കാവ്യ മാധവൻ.
കഴിഞ്ഞ മെയിൽ കാവ്യ കോടതിയിൽ ഹാജരായിരുന്നുവെങ്കിലും സാക്ഷി വിസ്‌താരം നടന്നിരുന്നില്ല. യുവ നടിയെ ആക്രമിച്ച കേസിൽ 300ൽ അധികം സാക്ഷികളെയാണ് ഉൾപ്പെടുത്തിയിരിക്കുന്നത്. നിലവിൽ 178 പേരുടെ വിസ്‌താരം പൂർത്തിയായിട്ടുണ്ട്.
വിചാരണ പൂർത്തിയാക്കാൻ ആറ് മാസം സമയം കൂടി സി.ബി.ഐ കോടതി സുപ്രീംകോടതിയോട് ആവശ്യപ്പെട്ടിട്ടുണ്ട്. 2017 ഫെബ്രുവരിയിലാണ് കൊച്ചിയിൽ നടി ആക്രമിക്കപ്പെട്ടത്.
വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ
Post A Comment: