ന്യൂഡെൽഹി: കാമസൂത്ര ജനിച്ച നാട്ടിൽ ലൈംഗിക ബന്ധത്തെ അശ്ലീലമായി കാണുന്നതിനെ വിമർശിച്ച് പ്രമുഖ സെക്‌സ് തെറാപിസ്റ്റ് പല്ലവി ബാൺവാൽ. ഇൻസ്റ്റഗ്രാമിലൂടെ ലൈംഗിക സംശയങ്ങൾക്ക് മറുപടി പറയുന്ന പല്ലവിയ്ക്ക് നിരവധി ഫോളോവേഴ്‌സുമുണ്ട്. അനുഭൂതിയുടെ പുതിയ തലങ്ങളിലേക്ക് മനുഷ്യനെ കൈപിടിച്ചുയർത്തിയ കാമസൂത്ര ജനിച്ച നാട്ടിലാണ് ലൈംഗിക ബന്ധത്തെ അശ്ലീലമെന്ന് വിശേഷിപ്പിക്കുന്നതെന്നും അവർ പറയുന്നു.
ഇൻസ്റ്റഗ്രാമിലെ തന്‍റെ ചോദ്യോത്തര പംക്തിയിൽ സ്വയം ഭോഗം മുതൽ ലൈംഗിക ബന്ധ രഹിത ബന്ധങ്ങളെകുറിച്ചും നീലചിത്രങ്ങളെ കുറിച്ചും പല്ലവി വിവരിക്കുന്നുണ്ട്. സംശയം ചോദിക്കുന്നവർക്ക് കൃത്യമായ മറുപടി പറയാറുമുണ്ട്. നിരവധി സ്ത്രീകളും പല്ലവിയുടെ ഫോളോവേഴ്സായിട്ടുണ്ട്.
തന്‍റെ സ്വന്തം അനുഭവങ്ങളിലൂടെയാണ് അവർ കാര്യങ്ങൾ വിശദീകരിക്കുന്നത്. വിവാഹ മോചിതയായ അവർ ഒരു കുഞ്ഞിന്‍റെ അമ്മയാണ്. തന്‍റെ മാതാപിതാക്കളുടെ തകര്‍ന്നുപോയ വിവാഹബന്ധവും, തന്‍റഎ തന്നെ തകര്‍ന്ന ബന്ധവും എല്ലാം അടിസ്ഥാനമാക്കിയാണ്, ലൈംഗിക അസംതൃപ്തി അനുഭവിക്കുന്ന ദമ്പതിമാര്‍ക്ക് ഇവര്‍ ഉപദേശങ്ങളും മാർഗനിര്‍ദ്ദേശങ്ങളും നല്‍കുന്നത്.
മുപ്പതുകളുടെ ആരംഭത്തിലാണ് താൻ ശരിയായ ആനന്ദം അനുഭവിച്ചിരുന്നതെന്ന് ഇവർ പറയുന്നു. ആളുകളെ സെക്സുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ കൂടുതല്‍ തുറന്നുപറയാന്‍ പ്രേരിപ്പിക്കുക എന്നതാണ് തന്‍റെ ലക്ഷ്യമെന്ന് ഇവർ അഭിപ്രായപ്പെടുന്നു. വെറും അഞ്ചുവര്‍ഷം മാത്രം നീണ്ടുനിന്ന വിവാഹ ജീവിതം തനിക്ക് യഥാർഥ സുഖം നല്‍കിയിരുന്നില്ലെന്ന് പറയുന്ന ബാണ്‍വാല്‍ അതില്‍ നിന്നും മോചിതയായ ശേഷമാണ് തന്‍റെ യോനിയുടെ സ്പന്ദനങ്ങള്‍ തിരിച്ചറിഞ്ഞതെന്നും പറയുന്നു.
വ്യത്യസ്തരായ പുരുഷന്മാരോപ്പം കിടക്കപങ്കിട്ട അനുഭവങ്ങള്‍ തുറന്നുപറയുന്ന അവര്‍ അങ്ങനെയാണ് താന്‍ സെക്സിന്‍റെയും സ്വയം ഭോഗത്തിന്‍റെയും സുഖം എന്തെന്ന് മനസിലാക്കിയതെന്നും പറയുന്നുണ്ട്. വിവാഹ മോചനശേഷം സെക്സ് കോച്ചായി പരിശീലനം നേടിയ ഇവര്‍, ലൈംഗിക ദാഹം അനുഭവിക്കുന്ന ബന്ധങ്ങള്‍ എന്നൊരു പുസ്തകം എഴുതിയതിനു ശേഷമാണ് ഇപ്പോള്‍ ഇന്‍സ്റ്റാഗ്രാമിലൂടെ ലൈംഗിക വിദ്യാഭ്യാസം നല്‍കുന്നത്.
വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ
https://chat.whatsapp.com/EXQMlwDgDmC55kywJLF9pj
Post A Comment: