മലപ്പുറം: ബലാത്സംഗ ശ്രമത്തിനിടെ അമ്മയെ കൊലപ്പെടുത്തിയ മകന് 10 വർഷം കഠിന തടവും ഒരു ലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ച് കോടതി. നിലമ്പൂർ പോത്ത് കല്ല് സ്വദേശി പെരിങ്കനത്ത് രാധാമണി കൊല്ലപ്പെട്ട കേസിലാണ് മകൻ പ്രജിത് കുമാറിനെ കോടതി ശിക്ഷിച്ചത്.
പിഴയൊടുക്കിയില്ലെങ്കിൽ ആറ് മാസം കൂടി തടവ് ശിക്ഷ അനുഭവിക്കേണ്ടി വരും. മഞ്ചേരി അഡി. ജില്ലാ സെഷൻസ് കോടതിയാണ് വിധി പറഞ്ഞത്. 2017 ഏപ്രിൽ 1O നായിരുന്നു സംഭവം. ബലാത്സംഗ ശ്രമത്തിനിടെ അമ്മയെ കൊലപ്പെടുത്തിയെന്നായിരുന്നു പ്രതിക്കെതിരായ കേസ്.
ബലാത്സംഗം ചെയ്യാൻ ശ്രമിച്ചപ്പോൾ രാധാമണി എതിർത്തെന്നും ഇതോടെ തല പിടിച്ച് ചുമരിലിടിച്ച് രാധാമണിയെ കൊലപ്പെടുത്തുകയുമായിരുന്നു. ഭർത്താവ് ശശി ജോലി കഴിഞ്ഞ് മടങ്ങിയെത്തിയപ്പോഴാണ് രാധാമണിയെ വീടിനുള്ളിൽ അവശ നിലയിൽ കണ്ടെത്തിയത്. ഉടൻ തന്നെ നിലമ്പൂർ ആശുപത്രിയിലേക്ക് കൊണ്ടു പോയെങ്കിലും മാർഗമധ്യേ മരിച്ചു.
വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ
Post A Comment: