ഇടുക്കി: വീട്ടിൽ ശുചിമുറി ഇല്ലാത്തതിനാൽ പ്രാഥമികാവശ്യങ്ങൾ നിറവേറ്റാനായി തേയിലത്തോട്ടത്തിൽ പോയ 15 കാരിയെ ഒളിഞ്ഞിരുന്ന് പീഡിപ്പിച്ചു. മൂന്നാർ വട്ടവടയിലാണ് സംഭവം. കേസിൽ വട്ടവട പഴത്തോട്ടം സ്വദേശിയ എ. അന്തോണി (28) അറസ്റ്റിലായി. മാനസിക വെല്ലുവിളി നേരിടുന്ന പെൺകുട്ടിയാണ് ക്രൂരതയ്ക്ക് ഇരയായത്.
കൂലിപ്പണി ചെയ്യുന്ന ദമ്പതികളുടെ മകളാണ് പെൺകുട്ടി. പ്രതിയും കൂലിപ്പണിക്കാരനാണ്. ഇവരുടെ വീട്ടിൽ ശുചിമുറി ഇല്ലാത്തതിനാൽ പതിവായി പെൺകുട്ടി തേയിലത്തോട്ടത്തിലാണ് പ്രാഥമികാവശ്യം നിറവേറ്റാൻ പൊയ്ക്കൊണ്ടിരുന്നത്. ഇത് മനസിലാക്കിയ പ്രതി പെൺകുട്ടി പതിവായി പോകുന്ന സമയം നോക്കി തേയിലക്കാട്ടിൽ ഒളിച്ചിരിക്കുകയായിരുന്നു.
തുടർന്ന് പെൺകുട്ടി എത്തിയതോടെ കടന്നു പിടിച്ച് ബലമായി പീഡിപ്പിച്ചു. തിരികെ വീട്ടിലെത്തിയ പെൺകുട്ടി അമ്മയോട് വിവരം പറഞ്ഞു. അമ്മ ഇക്കാര്യം ചൈൽഡ് ലൈൻ പ്രവർത്തകരെ അറിയിക്കുകയും ചൈൽഡ് ലൈൻ പ്രവർത്തകർ നൽകിയ വിവരത്തെ തുടർന്ന് പൊലീസ് കേസെടുത്ത് അന്വേഷണം നടത്തുകയുമായിരുന്നു. തുടർന്നാണ് പ്രതിയെ വട്ടവടയിൽ നിന്നും പിടികൂടിയത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്‌തു.
വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ
Post A Comment: