ഇടുക്കി: ജില്ലയിൽ സാമ്പത്തിക ബാധ്യതയെ തുടർന്ന് വീണ്ടും ആത്മഹത്യ. തൊടുപുഴയിൽ ബാർബറായ അടിമാലി ആനച്ചാൽ സ്വദേശി ദീപു (35) ആണ് ജീവനൊടുക്കിയത്. ജനന- മരണ തിയതികൾ ഫെയ്‌സ് ബുക്കിൽ പങ്കുവച്ചതിനു ശേഷമായിരുന്നു ഇയാൾ ജീവനൊടുക്കിയത്.
ഇയാൾ വാടകയ്ക്ക് താമസിച്ചിരുന്ന തൊടുപുഴ പെരുമാങ്കണ്ടത്തെ വീട്ടിലാണ് മൃതദേഹം കണ്ടെത്തിയത്. ഫെയ്‌സ് ബുക്കിലെ പോസ്റ്റ് ശ്രദ്ധയിൽപെട്ട് ബന്ധുക്കൾ വീട്ടിലെത്തി അന്വേഷിച്ചപ്പോഴാണ് മൃതദേഹം കാണുന്നത്. കരിമണ്ണൂർ ഹൈസ്‌കൂൾ ജംക്ഷനിൽ ബാർബർ ഷോപ്പ് നടത്തി വരികയായിരുന്നു.
ബാർബർ ഷോപ്പ് ജീവനക്കാരനായ ദീപു പിന്നീട് കട ഏറ്റെടുത്തു. ഇതിനു പിന്നാലെയായിരുന്നു കോവിഡ് പ്രതിസന്ധി ഉടലെടുത്തത്. ഇതോടെ സാമ്പത്തിക പ്രതിസന്ധിയിലേക്ക് നീങ്ങുകയായിരുന്നു. മൃതദേഹം പോസ്റ്റ് മോർട്ടത്തിനു ശേഷം സംസ്‌കരിച്ചു. മായയാണ് ഭാര്യ. മകൻ ആദിനാഥ്.
വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ
Post A Comment: