കാബൂൾ: താലിബാനു പിടികൊടുക്കാതെ അഫ്ഗാൻ മുൻ പ്രസിഡന്‍റ് അഷ്റഫ് ഗനി രാജ്യം വിട്ടത് ഒരു ഹെലികോപ്റ്റർ നിറയെ പണവുമായി. റഷ്യൻ എംബസി വക്‌താവ് നികിത ഐഷെൻകോയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. കാബൂളിൽ താലിബാൻ ഭീകരർ കടക്കുന്നതിനു മുമ്പ് തന്നെ ഗനി രാജ്യം വിടാൻ തയാറായിരുന്നു.
കാബൂൾ വളഞ്ഞതും നാല് കാറുകളിൽ നിറയെ പണവുമായി ഗനി വിമാനത്താവളത്തിൽ എത്തിയെന്നാണ് നികിത വെളിപ്പെടുത്തുന്നത്. കാറിൽ നിന്നും പണം ഹെലികോപ്റ്ററിൽ കയറ്റാൻ ശ്രമിച്ചെങ്കിലും ഹെലികോപ്റ്ററിനു അനുവദനീയമായ ഭാരത്തിൽ കൂടുതൽ കയറ്റാൻ കഴിഞ്ഞില്ല.
ഇതോടെ ശേഷിച്ച പണം റൺവേയിൽ ഉപേക്ഷിക്കുകയായിരുന്നു. താജിക്കിസ്ഥാനിൽ അഭയം തേടിയ ഗനി അവിടെ അനുമതി ലഭിക്കാതിരുന്നതിനെ തുടർന്ന് ഒമാനിലേക്കാണ് പോയത്. ഒമാനിൽ നിന്നും ഗനി അമേരിക്കയിലെത്തുമെന്നും റിപ്പോർട്ടുകളുണ്ട്. ഇതിനിടെ രക്ത ചൊരിച്ചിൽ ഒഴിവാക്കാനാണ് താൻ രാജ്യം വിട്ടതെന്ന് ഗനി ഫെയ്‌സ് ബുക്കിലൂടെ വ്യക്തമാക്കി.
വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ
Post A Comment: