കാബൂൾ: താലിബാന്‍റെ സ്ത്രീ വിരുദ്ധ നിലപാടുകൾ കുപ്രസിദ്ധമാണ്. അഫ്‌ഗാനിൽ ഭരണം പിടിച്ചടക്കിയ താലിബാൻ സ്ത്രീകൾക്ക് നേരെയാണ് ആദ്യം അതിക്രമം അഴിച്ചുവിട്ടിരിക്കുന്നതും. അഫ്‌ഗാനിലെ സ്ത്രീകളുടെ പ്രതിസന്ധികളുടെ നേർ ചിത്രമാകുകയാണ് സി.എൻ.എൻ റിപ്പോർട്ടർ ക്ലാരിസ വാർഡിന്‍റെ ചിത്രം.
സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന ഇവരുടെ രണ്ട് ചിത്രങ്ങളാണ് ഇപ്പോൾ ശ്രദ്ധ നേടിയിരിക്കുന്നത്. കാബൂളിൽ താലിബാൻ ഭരണം പിടിച്ചെടുക്കുന്നതിനു മുമ്പ് സാധാരണ വേഷത്തിൽ വാർത്ത റിപ്പോർട്ട് ചെയ്യുന്ന ക്ലാരിസയാണ് ആദ്യ ചിത്രത്തിൽ. രണ്ടാമത്തേതിൽ താലിബാൻ അധിനിവേശത്തിനു പിന്നാലെ തലയിൽ മൂടുപടമിട്ടാണ് ക്ലാരിസ ടിവിയിലെത്തുന്നത്.
24 മണിക്കൂറിനുള്ളിൽ കാബൂളിലുണ്ടായ വലിയ മാറ്റമായിട്ടാണ് ഇതിനെ ലോകം നോക്കിക്കാണുന്നത്. ക്ലാരിസയുടെ ചിത്രങ്ങൾ വ്യാപകമായി പ്രചരിക്കുന്നുമുണ്ട്. സ്ത്രീകൾക്ക് ആൺ തുണയില്ലാതെ പുറത്ത് പോകാൻ പാടില്ല, മുഖം മൂടണം, തുടങ്ങിയ പ്രാകൃത നിയമങ്ങളാണ് താലിബാൻ അടിച്ചേൽപ്പിക്കുന്നത്.
വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ
Post A Comment: